Showing posts with label പേക്കൂത്ത്‌. Show all posts
Showing posts with label പേക്കൂത്ത്‌. Show all posts

Wednesday, July 01, 2009

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സാഹസങ്ങള്‍...

വാഷിങ്ടണ്‍ ഡിസിയിലെ തന്റെ കൊട്ടാരസദൃശമായ വീടിന്റെ പുറകിലെ മൈതാനത്ത്...
സ്വന്തം ഹെലിക്കോപ്റ്ററിന് ഗ്രീസടിക്കുന്നതിനിടയില്‍ ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സെല്‍ഫോണ്‍ ശബ്ദിച്ചു.

‘ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ അല്ലേ...’

‘അതേ..ഞാനാണാ ഭയങ്കരന്‍.
താങ്കളാരാണ്....‘

‘ഞാന്‍ ഒബാമ...’

‘മാമയോ....ഏത് മാമ....ആരടെ മാമ..’

‘മാമയല്ലാ...ഒബാമ..പ്രസിഡന്റ്...’

‘ഏത് പഞ്ചായത്തിന്റെ...’

‘പഞ്ചായത്തിന്റെയല്ലടോ...അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാ..’

‘ഒവ്വ...എന്താ പ്രസിഡന്റേ ഈ നട്ടുച്ചക്ക്..’

‘എനിക്ക് ഡിക്റ്ററ്റീവിന്റെ ഒരു സഹായം വേണം..’

‘എന്ത് സഹായം...’

‘മിനുട്ടുകള്‍ക്ക് മുന്‍പ്...വൈറ്റ് ഹൌസീന്‍ നിന്ന് ഒരു അമൂല്യ വസ്തു..
ഒരു ഭീകരന്‍ അടിച്ചോണ്ട് പോയി.
ഒരു കറുത്ത ലിമോസിന്‍ കാറില്‍...സദ്ദാം ഹുസൈന്‍ റോഡിലൂടെ
അവര്‍ കിഴക്കോട്ട് വച്ച് പിടിച്ചിട്ടുണ്ട്.ഡിക്റ്ററ്റീവ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച്..
അയാളെ തടഞ്ഞ്..വൈറ്റ് ഹൌസിനാ അമൂല്യ വസ്തു തിരികേ എത്തിച്ച് തരണം.
വൈറ്റ് ഹൌസിന്റെ പ്രശസ്തി ഇത്ര വര്‍ദ്ധിപ്പിച്ച് വേറൊരു സാധനം നിലവില്‍ കിട്ടാനില്ല.
അത് കൊണ്ട്...’

‘മതി മതി...ഇത്രയും വിശദീകരണം മതി.
പ്രസിഡന്റ് സമാധാനമായി ഇരുന്ന്...ഒരു കുപ്പിയുടെ കഴുത്ത് പൊട്ടിച്ച് അടി തുടങ്ങ്.
നാലമത്തെ പെഗ്ഗില്‍ ഐസിടുന്നതിന് മുന്‍പ് ഞാന്‍ എത്തിയിരിക്കും.
കുപ്പീലെ ബാക്കി എനിക്ക് തന്നേക്കണം....
മുഴുവന്‍ കുടിച്ചാ പ്രസിഡന്റാണ്..കോപ്പാണ്...എന്നൊന്നും ഞാന്‍ നോക്കുല്ല....
വയ്ക്കടാ ഫോണ്‍...’

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
നിമിഷങ്ങള്‍ക്കകം തന്റെ ഹെലിക്കോപ്റ്ററില്‍ സദ്ദാം ഹുസൈന്‍ റോഡ് ലാക്കാക്കി പുറപ്പെടാന്‍ അയ്യര്‍ തയ്യാറായി.
പുറപ്പെടുന്നതിന് മുന്‍പ് തന്റെ കുന്നംകുളം മെയിഡ് പിസ്റ്റള്‍ ഓവര്‍ക്കോട്ടിന്റെ ഇടത്തേ പോക്കറ്റില്‍ തിരുകി.
മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്‍ തോളില്‍ തൂക്കി.
കണ്ണൂരില്‍...സ്റ്റേറ്റ് കമ്മിറ്റി നേതാക്കന്മാരുടെ മക്കള്‍ പൊട്ടിച്ച് കളിക്കുന്ന പടക്കങ്ങള്‍ പത്തിരുപതെണ്ണം വലത്തേ പോക്കറ്റില്‍ തള്ളി.
അയ്യര്‍ റെഡി...കോപ്റ്റര്‍ കുതിച്ച് പറന്നു.

അല്‍ക്കൊയ്ദ തെരുവും കടന്ന് സദ്ദാം ഹുസൈന്‍ റോഡിലൂടെ പായുകയായിരുന്നു
അപ്പോള്‍ കറുത്ത ലിമോസിന്‍.
ഡിക്കിയില്‍ ഒരു വലിയ ചാക്കില്‍ വൈറ്റ് ഹൌസില്‍ നിന്ന് കടത്തിയ അമൂല്യ വസ്തു.
ഡ്രൈവിങ്ങ് സീറ്റിലിരുന്ന് ഒരു താടിക്കാരന്‍ അട്ടഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട മുതലാണ് താന്‍ തിരിച്ച് പിടിച്ചിരിക്കുന്നത്.
താടിക്കാരന്‍ വീണ്ടും അലറിച്ചിരിച്ചു.
അപ്പോള്‍ ആകാശത്ത് ലിമോസിന് നേരേ മുകളില്‍ അയ്യരുടെ ഹെലിക്കോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.

താഴെ ലിമോസിന്‍ കണ്ടതും ഉഷ്ണരാമയ്യര്‍ റെഡിയായി.
ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുമ്പോള്‍...കോപ്റ്റര്‍ കെട്ടിവലിക്കാനുപയോഗിക്കുന്ന
കയറെടുത്ത് ഒരറ്റം സീറ്റിന്റെ കാലില്‍ കെട്ടി.
മറ്റേയറ്റം വാതില്‍ തുറന്ന് താഴേക്കിട്ടു.
കയറിലൂടെ താഴെ ലിമോസിന്റെ മുകളിലേക്ക് ഇറങ്ങാന്‍ തയ്യാറായ അയ്യര്‍ ഒന്നാലോചിച്ചു.
താന്‍ താഴേക്കിറങ്ങിയാല്‍ കോപ്റ്റര്‍ ആര് പറപ്പിക്കും.
ഐഡിയ...അയ്യരാരടെയാ മോന്‍‍...ആര്‍ക്കറിയാം...
ഇറക്കത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ ഊട് വയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന കല്ലെടുത്ത്...
കോപ്റ്ററിന്റെ ആക്സിലേറ്ററിന്റെ മുകളില്‍ വച്ചു.
സബാഷ്...
കോപ്റ്റര്‍ മുന്നോട്ട്..അയ്യര്‍ താഴോട്ട്...

കയറില്‍ തൂങ്ങി ലിമോസിന്റെ മുകളില്‍ ലാന്‍ഡ് ചെയ്ത അയ്യര്‍..
കാറിന്റെ മുകളില്‍ കുത്തിയിരുന്നു.
ആദ്യം അമൂല്യ വസ്തു കൈവശപ്പെടുത്തണം.
എന്നിട്ട് മതി ഭീകരനെ കീഴ്പ്പെടുത്തുന്നതെന്ന് അയ്യര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
അല്ലെങ്കില്‍ വൈറ്റ് ഹൌസിന്റെ അഭിമാനമായ അമൂല്യ വസ്തു നശിപ്പിക്കപ്പെടാനും മതി.

ഖൊമേനി കവലയിലെ ബ്ലോക്കില്‍ പെട്ട് ലിമോസിന്‍ നിന്നതും...
അയ്യര്‍ ചാടിയിറങ്ങി.നേരേ കാറിന്റെ പുറകില്‍ ചെന്ന് ഡിക്കി തുറന്നു.
അതാ ചാക്ക് കെട്ട്...അത് അനങ്ങുന്നു....
എന്ത്..ജീവനുള്ള അമൂല്യ വസ്തുവോ...
എന്തുമാകട്ടെ..അയ്യര്‍ സമയം കളയാതെ ചാക്ക് കെട്ട് കാറില്‍ നിന്ന് പുറത്തെടുത്തു.
കെട്ടഴിച്ച് തുറന്ന് നോക്കിയതും അയ്യര്‍ അന്തം വിട്ടു...

‘എന്തായീ കാണണേന്റെ പാറേപ്പള്ളി സോണിയ മാതാവേ...’

മോണിക്ക...
സാക്ഷാല്‍...മോണിക്ക ലെവിന്‍സ്കി...
വൈറ്റ് ഹൌസിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ ആ അപൂര്‍വ മൊതലിനെ കണ്ടതും...
സന്തോഷം സഹിക്കാനാകാതെ...
ഉഷ്ണരാമയ്യര്‍ തന്റെ മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്ണെടുത്ത് ആകാശത്തേക്ക് തുരുതുരെ വെടിവച്ചു.

വെടിവയ്പ്പും ബഹളവും കേട്ട് താടിക്കാരന്‍ ഭീകരന്‍ ചാടിപ്പുറത്തിറങ്ങി.
വൈകിയില്ലാ...നീ ഞങ്ങടെ മോണിക്കയെ തട്ടിക്കൊണ്ട് പോകുമല്ലേടാ തെണ്ടീ...
എന്നാക്രോശിച്ച് കൊണ്ട് അയ്യര്‍ ഭീകരന്റെ മേല്‍ ചാടി വീണു.കഴുത്തിന് കുത്തിപ്പിടിച്ചു.
പിടിവലിക്കിടയില്‍ ഭീകരന്റെ താടി ഊരിപ്പോയി.
താടി പോയതും തന്നെ മനസ്സിലാകാതിരിക്കാന്‍ ഭീകരന്‍ കൈകൊണ്ട് മുഖം പൊത്തി.

എടാ കള്ളത്താടി എന്നലറിക്കൊണ്ട് അയ്യര്‍ ഭീകരന്റെ കയ്യില്‍ പിടുത്തമിട്ടു.ബലം പ്രയോഗിച്ച്
മുഖത്ത് നിന്ന് കൈ മാറ്റി...
ഒരു നിമിഷം..
അയ്യര്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി...
എന്നിട്ടലറി...

‘ക്ലിന്റണ്‍...ക്ലിന്റണ്‍...’

ഈ സമയം കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍...
പാതിരാത്രി..
തന്റെ കെട്ടിയോന്‍...
തന്റെ നെഞ്ചത്തിരുന്ന് കൊണ്ട് ക്ലിന്റണ്‍..ക്ലിന്റന്‍ എന്നലറുന്നതും..
കഴുത്തിന് കുത്തിപ്പിടിക്കുന്നതും എന്തിനെന്നറിയാതെ..
അന്തം വിട്ട് കിടക്കുകയായിരുന്നു മിസ്സിസ് ദാക്ഷായണി ഉഷ്ണരാമയ്യര്‍.....

Wednesday, August 13, 2008

ശാന്തുളകം ഒന്നാം കണ്ടം

‘രാജരാജ പ്രമുഖന്...രാജാധിരാജന്...രാജരാജകുണാണ്ടര്‍....
പാണ്ട്യന്...പായും പുലി....അണ്ണാമലൈ..ശിവജി...
മുഷ്യന്ത രാജാവ്.. എഴുന്നള്ളുന്നേ....എഴുന്നള്ളുന്നേ..
എഴുന്നേറ്റ് തള്ളുന്നേ...’

‘മതീടോ..നിര്ത്ത്...
താന് കെടന്നധികം തൊള്ളയെടുക്കണ്ട...
ഞാനിങ്ങെത്തി..
രാവിലേ താന് കെടന്നിങ്ങനെ ബഹളമൊണ്ടാക്കീല്ലേലും ഞാനിങ്ങെത്തും..
മനസ്സിലായാ..‘

‘അങ്ങിപ്പഴിങ്ങനെ പറയും...
അത് കേട്ട് ഞാന് വിളീം നിര്ത്തും...
അത് കഴിഞ്ഞ് രാത്രിയാവുമ്പം സ്മോളുമടിച്ചിട്ട്..
ഞാന് വരുമ്പെ നീ ജെയ് വിളിക്കൂല്ലാല്ലേടാ പന്നീ എന്നും പറഞ്ഞ് കുനിച്ച് നിര്ത്തി ഇടിക്കേം ചെയ്യും...’

‘സോറി മന്ത്രീ സോറി...
ഇനി മേലാല് കുനിച്ച് നിര്ത്തി ഇടിക്കൂല്ലാ..’

‘എന്ന് വച്ചാല് ഇനി ഇടി മതിലില് ചാരി നിര്ത്തി ആണെന്നാണാ അങ്ങ് പറഞ്ഞ് വരണത്...’

‘ശ്ശൊ..ഈ മന്ത്രീടെ ഒരു കാര്യം...
കുനിച്ച് നിര്ത്തി ഇടിച്ചതിന് പകരമായിട്ട്..
മന്ത്രിക്ക് ഒരു 25 പവന്റെ സ്വര്ണ്ണ മാല നാം സമ്മാനം പ്രഖ്യാപിക്കുന്നു.
ആരെവിടെ...വേഗം മാല കൊണ്ടു വരൂ.
ഒരു കാര്യം..ഖജനാവില് മാല വല്ലതും ബാക്കിയൊണ്ടേല് കൊണ്ടുവന്നാ മതീട്ടാ..
ഖജനാവില് മാലയില്ലാന്നും പറഞ്ഞ് എന്റെ അലമാരയെങ്ങാന് കുത്തിത്തൊറന്നാ...
ടാ ഭടാ..നിന്റെ എടപാട് ഞാന് തീര്ക്കൂട്ടാ...’

‘നന്ദി പ്രഭോ..നന്ദി..’

‘ഉവ്വ..’

‘പ്രഭോ..രാവിലേ മുതല് കവാടത്തിലൊരു കശപിശ..’

‘കശപിശയോ..വല്ല വശപ്പെശക് കേസ് കെട്ടും ആണോടോ..’

‘അറിയാന് മേല...
ഒരു പെണ്ണുമ്പിള്ളേം കാര്ന്നോരും കൂടിയാ അങ്ങേ കാണണം എന്നും പറഞ്ഞ് അലമ്പെണ്ടാക്കണത്..‘

‘അവര് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടോ..’

‘അതറിയില്ല പ്രഭോ..ഞാന് വേണോങ്കില് അവരെ ചോദ്യം ചെയ്തിട്ട് വരാം.
ഗേറ്റിലിട്ട് ചോദ്യം ചെയ്താല് മതിയോ..
അതോ നമ്മുടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി അറിഞ്ഞൊന്ന്...
വിശദമായിട്ട് ചോദ്യം ചെയ്യണോ..’

‘എന്തിന്..’

‘പത്ത് മിനുട്ട് മതി പ്രഭോ...
ഏത് പെണ്ണുമ്പിള്ളേ കൊണ്ടും അപ്പോയിന്റ്മെന്റ് എടുത്തത് അവരാണെന്ന് ഞാന് സമ്മതിപ്പിക്കും..’

‘മന്ത്രീ..തന്റെ പഞ്ചായത്ത് ഏതാടോ...’

‘പഞ്ചായത്തല്ല പ്രഭോ..എന്റേത് മുന്സിപ്പാലിറ്റിയല്ലേ..മുന്സിപ്പാലിറ്റി..
എന്താ പ്രഭോ ചോദിച്ചത്..’

‘അല്ലാ..ഈ സൈസ് എനം ആ നാട്ടില് വേറേം എണ്ടോന്നറിയാന് ചോദിച്ചതാ...
ടോ..ക്ലോസറ്റ് തലയാ..
അപ്പോയിന്മെന്റ് എന്നുവച്ചാല് എന്ന കാണാന് അവര് മുന് കൂട്ടി അനുവാദം വാങ്ങിച്ചിട്ടുണ്ടോയെന്ന്..’

‘അയ്യോ..അതാരുന്നാ...
ഒരു ദേഹ പരിശോധനാ ചാന്സ് മിസ്സായല്ലേ..ശ്ശെ..’

‘താന് ചെന്ന് അവരെയിങ്ങ് കടത്തിവിട്..
മെറ്റല് ഡിറ്റക്റ്ററിലൂടെ കടത്തിവിട്ടാ മതീട്ടാ...
അരേല് വല്ല ബോംബാ കീമ്പാ ഉണ്ടോന്ന് ആര്ക്കറിയാ..’

‘ഉവ്വ..ഒരു മെറ്റല് ഡീറ്റക്റ്ററ്...
കഴിഞ്ഞ ദെവസം ഒരു ലോഡ് കമ്പി അതിനകത്തൂടെ കൊണ്ടുപോയിട്ട്....
ആ മെഷീന് കമാന്നൊരക്ഷരം മിണ്ടീല്ലാ..’

‘അതെന്ത് പറ്റീടോ..’

‘വല്ലപ്പോഴും കാശ് മൊടക്കി നന്നാക്കണം പ്രഭോ...
അല്ലാതെ ജനങ്ങളുടെ കാശ് മൊടക്കി പുട്ടടിച്ചാ മാത്രം പോരാ..’

‘അത് പറയരുത്..മന്ത്രി അത് മാത്രം പറയരുത്...
ജനത്തിന്റെ കാശ് ഞാന് വിഴുങ്ങീന്ന് മാത്രം പറയരുത്..
ഇപ്പഴും ജങ്ങളുടെ കണ്ണിലുണ്ണീയാണ് ഞാന്..’

‘ഉവ്വ...ഉണ്ണി അധികം പൊറത്തേക്ക് ഇറങ്ങണ്ടാട്ടാ...
ജനത്തിന്റെ കണ്ണില് പെട്ടാല്...
ഉണ്ണീടെ ഞുണ്ണി അവര് ചവിട്ടി കലക്കും...’

‘ടോ..താനിങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലേടോ...
ഞാനെന്ത് തെറ്റാണ് ജനത്തിനോട് ചെയ്തത്..’

‘അങ്ങല്ലാ തെറ്റ് ചെയ്തത്...
നമ്മുടെ കരം പിരിവുകാരാണ്..
കരം പിരിച്ച് കരം പിരിച്ച്..
പെമ്പിള്ളേരടെ കരത്തില് കേറി പിടിച്ചാ..
നാട്ടുകാര് നോക്കിയിരിക്കോ..’

‘ആഹാ..മന്ത്രീ എനിക്കൊരൈഡ്യ...’

‘എന്ത് അങ്ങുന്നിനും ഐഡിയയോ..കേള്ക്കട്ടെ..കേള്ക്കട്ടെ..’

‘ഈ കരം പിരിവ് നാം നേരിട്ടങ്ങ് നടത്തിയാലോ...’

‘പ്രഭോ..ദേ ഇതങ്ങട് പിടിച്ചേ..’

‘എന്താടോ ഇത്..’

‘എന്റെ രാജിക്കത്താണ്...
നാട്ടുകാരടെ തല്ല് കൊണ്ട് ചാവാന് എനിക്ക് പാടില്ലാ..’

‘അപ്പ വേണ്ടാല്ലേ..’

‘വേണം വേണം...അങേക്ക് സന്താനസൌഭാഗ്യം ഇല്ലാത്തത് കാരണം..
അങ്ങ് പെട്ടെന്ന് കാഞ്ഞ് പോയാല്..രാജ്യം എനിക്ക് ഭരിക്കാല്ലോ...
അങ്ങ് തീര്ച്ചയായും കരം പിരിക്കാന് പോണം...’

‘മന്ത്രീ..താന് അധിക തെക്കോട്ട് പോണ്ടാ...
താന് ചെന്ന് ഗേറ്റില് നിക്കണ ആ ചേടത്തീനേം കാര്ന്നോരേം ഇങ്ങ് കടത്തി വിട്..‘

‘ഉത്തരവ് പ്രഭോ...’

********************

‘നമസ്കാരം പ്രഭോ..’

‘നമസ്കാരം...ആരാണ് മനസ്സിലായില്ലല്ലോ..’

‘എന്നെ മനസ്സിലാവാന് ചാന്സില്ലാ...
പക്ഷേ ഈ നിക്കണവളെ അറിയോന്ന് അങ്ങൊന്ന് നോക്കിയേ..’

‘പെങ്ങളേ....ഇങ്ങോട്ടൊന്ന് മാറിനിന്നേ...
ആളെയൊന്ന് കാണട്ടേ..’

‘എന്നെ എന്താ വിളിച്ചേ..പെങ്ങളെന്നാ...
കെട്ടിക്കോളാന്നും പറഞ്ഞ് കാട്ടീന്ന് പോന്നിട്ട് കൊല്ലം രണ്ടായി..
എന്നിട്ട് ആളെ കാണാണ്ട് തപ്പി വന്നപ്പോ പെങ്ങളെന്നാ..
എന്റെ മലപ്പുറത്തപ്പാ..എനിക്കങ് ചത്താ മതി..’

‘മന്ത്രീ...ടോ മന്ത്രീ...താനിങ്ങ് വന്നേടോ...
ഇതേതാടോ ഈ കുരിശ്...’

‘ഞാനിവിടെയില്ല...എന്നെ തെക്കോട്ടെടുത്തു...’

‘ടോ...താനിങ്ങ് വന്നേടോ..എന്നെ ഉപേക്ഷിക്കല്ലേടോ...
ഒരു 25 പവന്റെ മാല കൂടി തന്റെ പെമ്പ്രന്നോത്തീടെ കഴുത്തില് കിടക്കണതില് തനിക്കെന്തെങ്കിലും വിരോധമിണ്ടാ..’

‘മാല കിട്ടീല്ലേലും വേണ്ടില്ല...
ഈ ജാതി കേസ് കെട്ടൊന്നും അഴിക്കാന് എന്നെ കൊണ്ട് പറ്റൂല്ലെന്റെ പൊന്ന് തമ്പുരാനേ...’

‘താന് വല്യ അഴിക്കല് മിടുക്കൊന്നും ഇവിടെയെടുക്കണ്ട...
ഇവരോടോന്ന് ചോദിച്ചാല് മതി എന്താ എടപാടെന്ന്...’

‘ഞാന് പണ്ടേ പറഞിട്ടില്ലേ...
വല്ല കടുക്കാവെള്ളോം കുടിച്ചോണ്ട് കൊട്ടാരത്തിലെങ്ങാന് ചുരുണ്ടാ മതി..
വെട്ടിയാല് പഴം പോലും മുറിയാത്ത വാളും പിടിച്ചോണ്ട് നായാട്ടിനെന്നും പറഞ്ഞ് പോണ്ടാ പോണ്ടാന്ന്...‘

‘ഡെഡ് ബോഡീലിറ്റ് കുത്താതെടോ...
താനൊന്ന് ചോദിച്ച് മനസ്സിലാക്ക് കാര്യങ്ങള്..
എനിക്ക് തല കറങ്ങണ്..’

‘കറങ്ങണേല് ആ മൂലേലോട്ടിരി...
ഞാനൊന്ന് ചോദിക്കട്ടെ കാര്യങ്ങള്..’

‘ശരി..വേഗം പണ്ടാറടങ്ങ്..’

**********************

‘കാര്ന്നോരേ...ആക്ച്വലി എന്താ സംഭവം...
ഒള്ള കാര്യം പറ..ഏതാ ഈ പെങ്കൊച്ച്...’

‘ഞങ്ങളേ..കൊറച്ച് ദൂരേന്ന് വരേണ്...’

‘ഏകദേശം എത്ര ദൂരത്ത് നിന്നാണ്..’

‘അത് ഞാന് പിന്നെ മന്ത്രീടെ ചെവീല് പറഞ്ഞ് തരാം..ഇപ്പ ഇത് കേള്ക്ക്...
എനിക്ക് മഹര്ഷി പണിയാണ്...
ഈ നിക്കണ പെങ്കൊച്ചിന്റെ പേര് മഞ്ജുള.
എന്റെ വകേലൊരു അളിയനായ കണ്ണന്റെ മോളാണ്...
കണ്ണനും മഹര്ഷിപ്പണിയാണ്..’

‘കുടുമ്പോയിട്ട് മഹര്ഷിപ്പണിയാണല്ലേ...
നല്ല വരുമാനോയിരിക്കും...മിടുക്കന്മാരേ..
എന്നിട്ട് കേക്കട്ടെ...’

‘മുഷ്യന്ത രാജാവ്..കുറച്ച് നാളു മുന്പ് ഞങ്ങടെ തറവാടിന്റെ സൈഡിലൂടെ നായാടാന് വന്ന്.
അന്ന് വെള്ളം കോരാന് പോയ ഈ നിക്കണ പെങ്കൊച്ചിനെ..
കണ്ണും കൈയ്യും കാലും..പിന്നെ വേറെന്തൊക്കെയോ കാണിച്ച് മയക്കി...’

‘മയക്കീട്ട്..ഒന്ന് വേഗം പറയെന്റെ മഹര്ഷീ...
എനിക്ക് കണ്ട്രോള് കിട്ടണില്ലാ...‘

‘അടങ്ങ് മന്ത്രീ..അടങ്ങ്...
മയക്കീട്ട് വിവാഹവാഗ്ദാനോം കൊടുത്തിട്ട് ഇങ്ങ് പോന്നതാണ് രാജാവ്.
പിന്നെ ആ പടി ചവിട്ടിട്ടില്ലാ...
ദുഷ്ടനായ ഈ പൊന്നങ്ങുന്ന്....‘

[തുടര്ന്നേക്കും....ആരും തല്ലിക്കൊന്നില്ലേല്..]

Wednesday, April 23, 2008

ഹവീല്‍ ദാര്‍ പാപ്പച്ചന്‍ സിങിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

1945....
ഗാന്ധിജി അന്ന് തെക്കന്‍ പ്രദേശങ്ങളില്‍ പര്യടനത്തിലായിരുന്നു....
നെഹ്രു വടക്കന്‍ പ്രദേശങ്ങളിലും...
സീതാറാം കേസരി പടിഞ്ഞാറും...
കരുണാകരന്‍ കിഴക്കും.
അന്ന് മുരളി 'ബഡ്ജറ്റില്‍ 'പോലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
അല്ലെങ്കില്‍ അച്ഛന്‍‍ അധികം കിഴക്കോട്ട് പോണ്ടാന്ന് മുരളി പറയുമായിരുന്നു.

**********

ഓച്ചന്തുരുത്ത് തെക്കേനടയില്‍ കുട്ടപ്പന്റേയും വടക്കേനടയില്‍ അമ്മിണിയുടേയും മകനായി
ഞാന്‍ ജനിച്ച് വീണ സമയം എന്റെ മാതാവ് അമ്മിണി നെല്ല് കുത്തുകയായിരുന്നു.
അപ്പൂപ്പന്‍ നാണു വീടിനു പുറത്തിരുന്ന് പല്ല് കുത്തുകയും....
അമ്മൂമ്മ പ്ലാവില കുത്തുകയും ആയിരുന്നു.
ഉരലിലേക്ക് പ്രസവിച്ച് വീണ എന്നെ മാറ്റിക്കിടത്തിയിട്ട് നെല്ല് കുത്ത് തുടര്‍ന്ന എന്റെ മാതാവ്...നെല്ല് കുത്ത് തീര്‍ന്നതിന് ശേഷം മാത്രമാണ് മറ്റുള്ളവരോട് വിവരം പറഞ്ഞത്.

************

ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരു ധീരജവാന്‍ ഓച്ചന്തുരുത്ത് ഏരിയയില്‍ എവിടെയോ പിറന്നേക്കും എന്ന് ലോക പ്രശസ്ത ജ്യോത്സന്‍ റിച്ചാര്‍ഡ് വെള്ളാപ്പള്ളി ഗണിച്ചതനുസരിച്ച്....
ഓച്ചന്തുരുത്തിന്റെ ചുമതലയുണ്ടായിരുന്ന സര്‍ ബെന്റ്ലി സായിപ്പ്...
ഗര്‍ഭിണികളുടെ കണക്കെടുപ്പ് നടത്തുന്ന സമയമായിരുന്നു അത്.പക്ഷേ അന്വേഷിച്ച് പിടിച്ച് വന്നപ്പോള്‍ നാട്ടില്‍ ഒരു ഗര്‍ഭിണി മാത്രം.അത് ഓച്ചന്തുരുത്ത് വടക്കേനടയിലെ അമ്മിണി ആയിരുന്നു.
ഒരു പട്ടാളക്കാരനേ ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ സായിപ്പ് കണ്ടുപിടിച്ച വിദ്യ അമ്മിണിക്ക് വിഷം നല്‍കുക എന്നായിരുന്നു.
ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ പാല്‍ എന്ന നിയമം ഉടനടി പാസാക്കുകയും...
ഓച്ചന്തുരുത്തിലെ ഏകഗര്‍ഭിണിയായ അമ്മിണിക്ക് പാല്‍ നല്‍കി കൊണ്ട് ആ സംരംഭം ബെന്റ്ലി സായിപ്പ് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
പക്ഷേ വിഷം കലര്‍ത്തിയ പാല്‍ അവിടെ വച്ച് കുടിക്കാതെ...
'ഞാനിതെന്റെ വീട്ടില്‍ കൊണ്ടോയി കുടിച്ചോളാം സായിപ്പേ..'എന്നും പറഞ്ഞ് അമ്മിണി പാല്‍ വീട്ടിലേക്ക് കൊണ്ടുവന്നു.
പാല്‍ മേശപ്പുറത്ത് വച്ച് അമ്മിണി കുളിക്കാന്‍ പോയ നേരത്ത്....
ഇവളങ്ങനെ പാലു കുടിച്ച് രസിക്കണ്ടായെന്നും പറഞ്ഞ് നാത്തൂന്‍ ലീലാമ്മ പാലെടുത്ത് കുടിക്കുകയുംഇഹലോകവാസം വെടിയുകയും ചെയ്തു.
അങ്ങനെ ബ്രിട്ടീഷുകാരുടെ അതിക്രൂരമായ പദ്ധതിയില്‍ നിന്ന് രക്ഷപെട്ട് ആ ഗര്‍ഭം വിജയിക്കുകയും...
പാപ്പച്ചന്‍ സിങ് എന്ന ഞാന്‍ ഈ ഭൂമിയില്‍ ജനിച്ച് വീഴുകയും ചെയ്തു.

************

കഷ്ടപ്പാടുകളോട് പടവെട്ടി ആയിരുന്നു എന്റെ ബാല്യകാലം.
പടവെട്ടി പടവെട്ടി അടുത്ത പറമ്പിലെ വാഴവെട്ടിയപ്പോള്‍ അവരെന്നെ വെട്ടി.അമ്പലപ്പറമ്പിലെ തേങ്ങാക്കുല വെട്ടിയപ്പോള്‍ നാട്ടുകാരു വെട്ടി.കാശ് തട്ടിയപ്പോള്‍ പോലീസുകാര് എടുത്തിട്ട് തട്ടി.
അങ്ങനെ പടവെട്ടി പടവെട്ടി മടുത്ത്....
ഞാനെന്റെ സംഭവബഹുലമായ ബാല്യകാലം ഓച്ചന്തുരുത്തില്‍ഉപേക്ഷിച്ച് മദ്രാസിലേക്ക് കള്ളവണ്ടി കേറുകയും.
എന്റെ കയ്യിലിരുപിന്റെ ഗുണം കൊണ്ട് അല്ലെങ്കില്‍ ജീനിന്റെ ഗുണം കൊണ്ട് പട്ടാളക്കാരന്‍ ആവുകയും ചെയ്തു.

****************

എന്റെ പിതാവ് കുട്ടപ്പന്‍ ഒരു വെടിക്കെട്ടുകാരന്‍ ആയിരുന്നു.
നാടിന്റെ നാനാപ്രദേശങ്ങളില്‍ അങ്ങേര്‍ ഓടി നടന്ന് വെടിവച്ചു.താവിന്റെ വെടിവയ്പ്പിന്റെ പ്രശസ്തി നാടെങ്ങും പരന്നതിനെ തുടര്‍ന്ന് പല പൂരക്കമ്മറ്റിക്കാരും നേരിട്ട് വീട്ടില്‍ വന്ന്....
വെടിക്കെട്ട് പിതാവിന് ഏല്‍പ്പിച്ചുകൊടുത്തിരുന്നു.
അതാണ് ഞാന്‍ നേരത്തെ പറഞ്ഞ ജീന്‍.
അതായത് പിതാവിനും വെടിവെപ്പ്...
എനിക്ക് പട്ടാളത്തിലും വെടിവെപ്പ്.
*************

'ഹലോ...ഹലോ...ഹവീല്‍ദാര്‍ പാപ്പച്ചന്‍ സിങല്ലേ..നിങ്ങള്‍‍ക്ക് കേള്‍ക്കാമോ....ഓവര്‍..ഓവര്‍..'
'പിന്നെ കേള്‍‍ക്കാണ്ടിരിക്കാന്‍ ഞാനെന്താ പൊട്ടനാ....ആരാണ്ട്രാ കഴുവേറ്ട മോനേ അപ്പറത്ത്.....
ഇവനിത്തിരി ഓവറാണെട്ടാ...'

'ഞാനാണ്..ക്യാപ്റ്റന്‍ നാണു....ഓവറാക്കരുത്..'

'അയ്യോ...സാറാരുന്നാ...എന്താ സാറെ ഈ പാതിരാക്ക്.....ഇതിത്തിരി ഓവറായിപ്പോയി..'

'ഹവീല്‍ദാര്‍ ‍ പാപ്പച്ചന്‍ സിങ്...എല്ലാം റെഡിയല്ലേ...
നമുക്കുടനേ തുടങ്ങണം....
നീയല്ലേലും ഇത്തിരി ഓവറാ....'

'എല്ലാം റെഡിയാണ് സാര്‍...കുപ്പിയും ടച്ചിങ്സുമെല്ലാം റെഡി.
പക്ഷേ സോഡ സാറ് കൊണ്ടുവരണം...ഇത് ഓവറാകും..'

'എന്ത് കുപ്പിയോ...എന്റെ പൊന്നു ഹവീല്‍ദാരേ താനെന്ത് തേങ്ങയാണീ പറയണത്.
ഞാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ആക്രമിക്കാന്‍ നിങ്ങളുടെ ട്രൂപ്പ് റെഡിയല്ലേ എന്നാണ് ചോദിച്ചത്...
ഒടുക്കത്തെ ഒരു ഓവവറ്....'

'അതാരുന്നാ....ഞാന്‍ വിചാരിച്ച്....ശ്ശെ...ഓവറായി നാറി...'

'താനെന്ത് വിചാരിച്ചെന്നാ....താനിപ്പോ എവിടെയാ...
നമ്മുടെ ട്രൂപ്പിലെ ബാക്കി ആള്‍ക്കാരെവിടെ...
കര്‍ത്താവേ..ഇതിന്റെ പേരും ഓവര്‍ എന്നാണാ...'

'ഞാനിവിടെ ലഡാക്ക് മുക്കിലെ വളവിലുള്ള കാര്‍ത്ത്യായനീടെ ഷാപ്പില്‍...
ബാക്കിയുള്ളോരൊക്കെ ഫീസായി...എല്ലാം ഓവറാ...'

'എന്ത്....ലഡാക്ക് മുക്കില്‍ ഞാനറിയാത്ത ഷാപ്പോ...
അതും ഒരു കാര്‍ത്ത്യായനി നടത്തുന്ന ഷാപ്പോ...
സാധനം ഓവര്‍ സൈസ് ആണോ ഹവീല്‍ദാരേ...'

'സാറിങ്ങ് പോരെ...നമുക്കിവിടെ ഇരുന്ന് യുദ്ധതന്ത്രം ചര്‍ച്ച ചെയ്യാം...
പറ്റിയ ഏരിയ ആണണ്ണാ ഇവിടെ....മൊത്തം ഓവറായി...'

************

‘ക്യാപ്റ്റോ...ടോ ക്യാപ്റ്റോ..എണിക്കടോ...
ഇയാളെന്ത് കെടപ്പാണ് കെടക്കണത്...ഷാപ്പിലെ സാധനോം തീര്‍ന്ന് വെളക്കുമൂതി...ടോ ക്യാപ്റ്റോ...'

‘ങേ..ങേ...എന്താ എന്താണ്....എന്താ പറ്റീത് ...
പാകിസ്ഥാന്‍ സൈന്യം ഇങ്ങെത്തിയോ...
വെടിവച്ചിടടാ എല്ലാത്തിനേം...’

‘പിന്നേ..വെടിവയ്ക്കാന്‍ പറ്റിയ കോലോം...
എണീറ്റ് നടക്കാന്‍ പറ്റണില്ലാ.അപ്പഴാ വെടിവക്കണത്....
സാറേ..സാധനം തീര്‍ന്ന്....’

‘അതിനിപ്പോ എന്തു ചെയ്യൂടോ...ഈ പാതിരാക്ക് സാധനം എവിടെ കിട്ടാനാണ്...’

‘വിളിച്ച് പറ സാറേ ഹെഡ് ക്വാട്ടേഴ്സിലേക്ക്...’

‘അത് വേണോ...’

‘സാധനം വേണോങ്കില്‍ മതി...’

‘ശരി വിളിച്ച് നോക്കാം....‘

**************

‘ഹലോ..ഹലോ..ഞാന്‍ ക്യാപ്റ്റന്‍ നാണു...
മേജര്‍ വര്‍ക്കിയോടൊന്ന് സംസാരിക്കണം..’

‘യേസ്..മേജര്‍ ഹിയര്‍...
എന്താണ് ക്യാപ്റ്റന്‍..അതിര്‍ത്തിയില്‍ എന്തുണ്ട് വിശേഷം..’

‘പിന്നേ..അതിര്‍ത്തിയില്‍ ഭയങ്കര വിശേഷോല്ലേ.
താന്‍ വല്യ കൊണവതിയാരം അടിക്കാതെ ഒരു പെട്ടി ഹണീബീ ഫുള്ളിങ് അയക്ക്...
അല്ലേല്‍ മനുഷ്യനിവിടെ തണുത്ത് ചാകും..’

‘ക്യാപറ്റന്‍ ഡീസന്റായിട്ട് സംസാരിക്കണം...
അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ എനിക്ക് നടപടി എടുക്കേണ്ടി വരും...’

‘പിന്നേ..ഇയാളങ്ങ് ഒലത്തും...
എനിക്കെതിരെ നടപടി എടുത്താല്‍ തന്നെ ഞാന്‍ തന്റെ വട്ടാപ്പാറേലെ
വീട്ടില്‍ കേറി വെട്ടും.
കുന്നമംഗലത്തല്ലേ തന്റെ ഭാര്യ വീട്..അവടെ കേറി ഞാന്‍ നെരപ്പാക്കും..’

‘ടാ ക്യാപ്റ്റന്‍ തെണ്ടീ..ഡീസന്റായിട്ട് സംസാരിക്കടാ പന്നീ..
അല്ലേല്‍ ഇടിച്ച് നിന്റെ പള്‍സര്‍ ഞാനെളക്കും...’

************

ക്യാപ്റ്റനും മേജറും തമ്മില്‍ ഉടക്കിയതിനു ശേഷം...
ല‍ഡാക്ക് അറ്റാക്കിന്റെ ചുമതല എനിക്ക് വന്നു ചേര്‍ന്നു.
പക്ഷേ പാറ്റണ്‍ ടാങ്ക് ലഡാക്കിലെ കൊക്കയില്‍ മറിഞ്ഞ് കാണാതായതിനെ തുടര്‍ന്ന്..
യുദ്ധം പരാജയപ്പെടുമെന്ന അവസ്ഥയില്‍..
മറ്റു റെജിമെന്റിലെ ആമ്പിള്ളേര്‍ വരികയും കഷ്ടിച്ച് യുദ്ധം ജയിക്കുകയും ചെയ്തു.
പാറ്റണ്‍ ടാങ്ക് നഷ്ടപ്പെട്ടതല്ലാ...
കാര്‍ത്ത്യായനീടെ ഷാപ്പില്‍ പണയം വച്ച് കള്ള് കുടിച്ചതാണെന്ന ഒരു ആക്ഷേപം
എന്റെ പേരില്‍ ഈ സമയത്ത് ഉയര്‍ന്ന് വരികയുണ്ടായി.
ഞാന്‍ വളരെയധികം ഡീസന്റായത് കൊണ്ട് ആ ആക്ഷേപം പറഞ്ഞ് പരത്തിയ
പന്നിയെ ഈ ആത്മകഥയിലൂടെ നാറ്റിക്കുന്നില്ല.

***************

ടെലഗ്രാം എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു.
ചുമ്മാ പോയതാ....
ചുമ്മാ ബംഗ്ലാദേശ് അതിര്‍ത്തി വരെ പോണതിന് വായനക്കാര്‍ക്ക് വല്ല വിരോധോണ്ടോ...
വിരോധമുള്ളവന്‍ ഇങ്ങോട്ട് വാടാ...
നിന്റെ എടപാട് ഞാന്‍ തീര്‍ത്ത് തരാടാ പ......
വേണ്ട...ഞാന്‍ ഡീസന്റാണല്ലോ...

എന്റെ പിതാവ് കുട്ടപ്പന്‍ മരിച്ചു എന്നായിരുന്നു ആ ടെലഗ്രാമില്‍.
വെടിക്കെട്ടുകാരനായ പിതാവിന്റെ നിശ്ചലമായ ശരീരത്തില്‍ കിടന്ന് എന്റെ മാതാവ് അമ്മിണി നെഞ്ച് പൊട്ടി
കരഞത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്...
എന്റെ കാതിലുണ്ട്.

‘എന്തോരം വാണം വിട്ട കൈയ്യാണിതേ...
ഏതൊക്കെ നാട്ടില്‍ പോയി വെടിവച്ച ദേഹമാണിതിങ്ങനെ അനങ്ങാണ്ട് കിടക്കണതെന്റെ
ചിറ്റിലപ്പള്ളി വി-ഗാര്‍ഡ് മാതാവേ...’

**************

മലയാളിയായ എനിക്ക് എങ്ങനെ സിങ് എന്ന പേര് വാലായി വീണു എന്ന്....
എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.
മരണക്കിടക്കയില്‍ കിടന്ന് എന്റെ മാതാവ് ആ രഹസ്യം വെളിപ്പെടുത്തി.

പഞ്ചാബിലെ ഒരു അമ്പലത്തില്‍ വെടിക്കെട്ടിനു പോയ എന്റെ പിതാവ് അഞ്ച് കൊല്ലമായിട്ടും മടങ്ങി വന്നില്ല.
അഞ്ചാം കൊല്ലം മാതാവ് എന്നെ പ്രസവിച്ചപ്പോള്‍ പിതാവിന്റെ സ്മരണാര്‍ഥം സിങ് എന്ന സര്‍ നെയിം
കൂട്ടിചേര്‍ക്കുകയായിരുന്നു.
ഇന്നത്തെ പോലെ സാറ്റലൈറ്റ് യുഗമൊന്നുമല്ലല്ലോ അന്ന്.
ഇന്ന് കൊച്ചീലിരുന്ന് എന്റര്‍ കീ അമര്‍ത്തിയാല്‍‍ ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികളെ
പ്രസവിക്കും.
അങ്ങനെ ആധുനിക യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ....
എന്തിന്..പിതാവിന്റെ പോലും സഹായമില്ലാതെ
എന്നെ പ്രസവിച്ച് പോറ്റി വളര്‍ത്തിയ
എന്റെ വീര മാതാവിന് എന്റെ വക ഒരു സല്യൂട്ട്.

ധീര പിതാവേ...കുട്ടപ്പാ...
തനിക്ക് ഞാന്‍ വച്ചിട്ടുണ്ടടോ...

Saturday, October 27, 2007

സണ്ണിച്ചന്‍ പാവമായിരുന്നു....

ഇന്ന് താന്‍ മരിക്കും.
ചുമ്മാ ആപ്പാ ഊപ്പാ മരിക്കലൊന്നുമല്ലാ....അതിന്‌ വേറെ ആളെ നോക്കണം.
താന്‍ മരിക്കാന്‍ പോണതേ ആത്മഹത്യ ചെയ്താ...ഹും.
സണ്ണിച്ചന്‍ തീരുമാനിച്ച്‌ കഴിഞ്ഞിരുന്നു.വ്യക്തമായ പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം പറ്റരുത്‌.ആ പോലീസുകാരന്‌ കേറി തടയാന്‍ പറ്റരുത്‌.അയാളും മോളും അനുഭവിക്കണം.തന്റെ ശവത്തിന്‌ അവരെക്കൊണ്ട്‌ സമാധാനം പറയിപ്പിക്കണം.

സണ്ണിച്ചന്‍ ഒന്ന് ഊറി ചിരിച്ചു.എന്നിട്ട്‌ വീടിന്‌ പുറത്തേക്കിറങ്ങി.പുറത്ത്‌ നിന്നുകൊണ്ട്‌ തന്റെ വീടിനെ അവസാനമായി ഒന്ന് നോക്കി. അതിന്‌ ശേഷം കവല ലക്ഷ്യമാക്കി ആഞ്ഞ്‌ നടന്നു.
സണ്ണിച്ചന്‍ പാവമായിരുന്നു.
******************
സണ്ണിച്ചന്‍ ഉറങ്ങാറില്ല.
ഡയസപാം ഗുളികയും ബാറ്ററിയും കലക്കിയ കള്ള്‌ അഞ്ച്‌ കുപ്പി...
കുതിരപോലും കുടിക്കാത്ത വില കുറഞ്ഞ സര്‍ക്കാര്‌ മദ്യം കാല്‍ക്കുപ്പി...
ആവശ്യത്തിന്‌ കഞ്ചാവും....
ഇത്രയും സ്ഥിരം കേറ്റാറുള്ള സണ്ണിച്ചന്‌....
ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റാറില്ല.
അത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.
ഉറങ്ങുന്നതിനു മുന്‍പേ ബോധം പോകുന്നത്‌ സണ്ണിച്ചന്റെ തെറ്റാണോ...
അല്ല..അല്ല..അല്ല.

സണ്ണിച്ചന്‍ പാവമായിരുന്നു.
***************
സണ്ണിച്ചന്‍ സുന്ദരനാണ്‌...
സുമുഖനാണ്‌...
സര്‍വോപരി സംഭാഷണ പ്രിയനാണ്‌.
സംഭാഷണം കേള്‍ക്കുന്നവന്‍...ഒരെണ്ണം മുഖമടച്ച്‌ സണ്ണിച്ചനിട്ട്‌ പൊട്ടിക്കാതെ വേറെ പണിക്ക്‌ പോവൂല്ല.
അത്രക്ക്‌ കേമനാണ്‌ സണ്ണിച്ചന്‍.എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
പാവം മാത്രമല്ലാ..അധ്വാനിയും കൂടിയായിരുന്നു.
സദാശിവന്‍ മുതലാളിയുടെ കൊപ്രക്കളത്തില്‍ എല്ലുമുറിയെ പണിയെടുത്ത്‌...കാശ്‌ സമ്പാദിച്ച്‌...സണ്ണിച്ചന്‍ ഷാപ്പുകാരന്‍ ഗോപാലന്റെ കുടുംബം പുലര്‍ത്തി.
ബിവറേജസ്‌ കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്ന് രക്ഷിച്ചു.
മലമടക്കുകളിലെ കഞ്ചാവ്‌ തോട്ടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ക്ക്‌ അത്താണിയായി.

അങ്ങനെ പരോപകാരിയായി....
പരോപകാരികള്‍ക്ക്‌ ഉപകാരിയായി...
സണ്ണിച്ചന്‍ ജീവിച്ച്‌ പോരുന്നതിനിടയിലാണ്‌...
പീച്ചിഡാമില്‍...
എവിടെനിന്നെന്നോ...
എങ്ങനെയെന്നോ അറിയാതെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മുതലയെപ്പോലെ...
ഒരു പെണ്‍കുട്ടി സണ്ണിച്ചന്റെ മുന്‍പില്‍ വന്നവതരിച്ചത്‌.

വൈകീട്ട്‌ ഒരു അഞ്ചഞ്ചര മണിക്ക്‌ ബാറ്ററിവാട്ടറും കേറ്റി...
അടുത്ത പടിയായ സര്‍ക്കാരിന്റെ കാല്‍ക്കുപ്പി വാങ്ങാനുള്ള പ്രയാണത്തിനിടയില്‍...
സ്ഥലകാലബോധം പോയി...
തെക്കേതാ വടക്കേതാ എന്നറിയാതെ കവലയില്‍ നിന്ന് കറങ്ങുമ്പോഴാണ്‌ ഗുരുവായൂര്‍ക്ക്‌ പോകുന്ന ഫാസ്റ്റ്‌ പാസഞ്ചര്‍ കവലയില്‍ ചവുട്ടിയതും...
അതില്‍ നിന്ന് മിസ്‌:ശോശന്ന മൈക്കിള്‍ ഇറങ്ങിയതും.
ശോശന്നയെ കണ്ടപ്പോള്‍...
ഇവളെ അറുത്താല്‍ പത്ത്‌ പത്തേമാരി പണിയാമല്ലോ കര്‍ത്താവേ....എന്നാണ്‌ സണ്ണിച്ചന്‌ ആദ്യം തോന്നിയത്‌.
ആ തോന്നല്‍ കുറച്ച്‌ ഉറക്കെയായിപ്പോയത്‌ സണ്ണിച്ചന്റെ തെറ്റായിരുന്നില്ല.ഉള്ളിലുള്ള ബാറ്ററിവാട്ടറിന്റെ തെറ്റായിരുന്നു.
ഒരു നിമിഷം...ശോശന്ന ഒന്ന് മുന്നോട്ടാഞ്ഞു.കൈയ്യൊന്നാഞ്ഞ്‌ വീശി.
ആദ്യം ഠേ എന്നൊരു ശബ്ദവും...അതിന്റെ തൊട്ടുപുറകേ പ്‌ധും എന്നൊരു ശബ്ദവും കേട്ട്‌...കവലയിലെ ബസ്‌സ്റ്റോപ്പിലിരുന്ന് ലോട്ടറി ടിക്കറ്റ്‌ വില്‍ക്കുന്ന കാഴ്ചയില്ലാത്ത...അതിനും കൂടിചേര്‍ത്ത്‌ കേള്‍വി ശക്തിയുള്ള അന്ത്രുക്ക ചെവിയോര്‍ത്തു.
ആരാടാ ഈ വൈകീട്ട്‌...വെടിവച്ച്‌ ചക്കയിടണത്‌...
അന്ത്രുക്ക ചിന്താപ്രോബ്ലത്തിലായി.
ജെസീബിയുടെ കൈ പോലുള്ള തന്റെ കൈവീശി...
കൊന്നത്തെങ്ങിന്‌ കാറ്റുപിടിച്ച പോലെ നിന്നാടുന്ന സണ്ണിച്ചന്റെ കരണത്തിട്ട്‌ ഒരു കിണ്ണും കൊടുത്ത്‌ നൂറ്റി ഇരുപത്‌ കിലോ ഭാരമുള്ള ശോശന്ന കൂളായിട്ട്‌ നടന്ന് വീട്ടിലേക്ക്‌ പോയി.

അടികൊണ്ട്‌ താഴെ വീണ സണ്ണിച്ചന്‍ കുറച്ച്‌ നേരം നക്ഷത്രമെണ്ണി.
മുഴുവനും എണ്ണിയില്ല...പത്തെണ്ണം വരെ എണ്ണി നിര്‍ത്തി.
കാരണം പത്തുവരെ എണ്ണാനേ സണ്ണിച്ചന്‌ അറിയാമായിരുന്നുള്ളൂ.
എണ്ണല്‍ നിര്‍ത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ച സണ്ണിച്ചന്‍...
ഫാസ്റ്റ്‌ അറ്റംറ്റില്‍ ഫെയില്‍ ആവുകയും...
സെക്കന്‍ഡ്‌ ആന്‍ഡ്‌ തേര്‍ഡ്‌ അറ്റംറ്റുകള്‍ സമ്പൂര്‍ണ്ണ ഫെയിലുകളില്‍ കലാശിക്കുകയും ചെയ്തപ്പോള്‍...
പിന്നൊന്നും ചിന്തിക്കാതെ അവിടെ തന്നെ ചുരുണ്ട്‌ കൂടി കിടന്നു.
ഏകദേശം രാത്രി പന്ത്രണ്ട്‌ മണിയോട്‌ കൂടി ഒരുറക്കം കഴിഞ്ഞപ്പോള്‍...
കിട്ടിയ കൊട്ടിന്റേയും ഉള്ളിലുള്ള കൊട്ടുവടിക്ക്‌ തുല്യമായ കള്ളിന്റേയും കെട്ട്‌ ഇറങ്ങുകയും...
ഒരു വിധം തപ്പിപ്പിടിച്ച്‌ എഴുന്നേറ്റ്‌...
ബസ്സ്റ്റോപ്പിലെ സിമന്റ്‌ ബെഞ്ചിലേക്ക്‌ വിശ്രമസ്ഥാനം മാറ്റുകയും ചെയ്തു.
താന്‍ വഴിയരികില്‍ സമാധിയാകാനുണ്ടായ കാര്യങ്ങളെക്കുറിച്ച്‌ സണ്ണിച്ചന്‍ സിമന്റ്‌ ബെഞ്ചില്‍ കിടന്ന് കൊണ്ട്‌ ഒരു വിശകലന്‍ നടത്തി.പത്ത്‌ മിനുട്ട്‌ നേരത്തെ വിശകലനത്തിന്‌ ശേഷം ചടിയെഴുന്നേറ്റ്‌ തൊട്ടടുത്തുള്ള നാണുനായരുടെ ചായക്കടയില്‍ ചെന്ന് മുട്ടിവിളിച്ചു.

'ടോ നായരേ....എഴുന്നേറ്റേടോ...ടോ ഞാനാണ്‌...സണ്ണിച്ചന്‍..'

നാണുനായര്‍ക്ക്‌ ചായക്കടയും വീടുമെല്ലാം ഒന്നു തന്നെ.വരവ്‌ ചെലവെല്ലാം എഴുതിക്കൂട്ടി...
കാശ്‌ തരാതെ പറ്റ്‌ ബുക്കില്‍ പടമായി മാറിയവരുടെ തന്തക്കും തള്ളക്കും ഒരു റൗണ്ട്‌ വിളിച്ച്‌...കിടക്കാന്‍ ഒരുങ്ങുകയായിരുന്ന നാണുപിള്ള വിളികേട്ടു.

'ഹ.ഹ..നീ എഴുന്നേറ്റാ....നിന്റെ കെടപ്പ്‌ കണ്ടപ്പ നീ കാഞ്ഞുപോയെന്നാ ഞാന്‍ കരുതീത്‌. നിന്നെ കുഴിച്ചിടാന്‍ രാവിലേ പഞ്ചായത്തില്‌ വിളിച്ച്‌ പറഞ്ഞാലോ എന്നു വിചാരിച്ചിരിക്കേയിരുന്ന് ഞാന്‍...'

'ഉവ്വാടോ നായരേ....ഞാന്‍ ചത്തെട്ട്‌ ഈ കവലേല്‌ ആളുകൂടി താന്‍ നാലുചായ കൂടുതല്‍ വിറ്റത്‌ തന്നെ...'

'നിന്നേന്തിനാടാ ആ പോലീസുകാരന്റെ മോള്‌ തല്ലീത്‌...'

'പോലീസുകാരന്റെ മോളാ...
ഏത്‌ പോലീസുകാരന്റെ....
ഏതാടോ നായരേ ആ റോഡ്‌റോളറ്‌...'

'അതാ മൈക്കിള്‌ പോലീസുകാരന്റെ മോളാ...അത്‌ അതിന്റെ അമ്മ വീട്ടില്‌ നിന്നല്ലേ പഠിച്ചിരുന്നേ..അതാ നിനക്ക്‌ മനസ്സിലാകാഞ്ഞേ...'

'അവള്‌ അമ്മേടെ വീട്ടിലാ...അമ്മായിയമ്മേടെ വീട്ടിലാ നിന്ന് പഠിക്കട്ടെ....എന്നേന്തിനാ ആ പിശാശ്‌ തല്ലീത്‌...'

'ഇത്‌ നല്ല കൂത്ത്‌...നിന്നെയവള്‌ തല്ലീതെന്തിനാന്ന് എന്റടുത്താണാ ചോദിക്കണേ....നീയവളോട്‌ ചോദിക്കടാ...'

'ഞാന്‍ ചോദിക്കും...കൊരക്കില്‍ ജീവനൊണ്ടേ ഈ സണ്ണിച്ചന്‍ ചോദിക്കും...'

'ടാ ചെക്കാ...നീയിനി ചോദിക്കാനും പിടിക്കാനുമൊന്നും പോണ്ടാട്ടാ....ഇപ്പ അവളടേന്ന് കിട്ടി...അത്‌ നാട്ടുകാരാരും കണ്ടിട്ടില്ലാ...ഇനി ചോദിക്കാന്‍ ചെന്നാ അവളടപ്പന്‍ പോലീസുകാരന്‍ നിന്നെയെടുത്തിട്ട്‌ മെതിക്കും...നാട്ടുകാര്‌ അറിയേം ചെയ്യും...'

'ഇനിയെന്റെ ദേഹത്ത്‌ കൈവച്ചാ കൊപ്ര പൊളിക്കണ വാക്കത്തിക്ക്‌ വീശും ഞാന്‍ രണ്ടിനേം...'

'ഊവാ..നടന്നത്‌ തന്നെ...നിന്റെ പൊന്നുപോലത്തെ നാക്ക്‌ കൊണ്ട്‌ ആ പെങ്കൊച്ചിനെ വല്ലോം പറഞ്ഞ്‌ കാണും.അല്ലാതെ...വെറുതേ ആരേലും മെക്കിട്ട്‌ കേറുവോ.
ടാ..കഴിഞ്ഞത്‌ കഴിഞ്ഞു.ഇനി ചോദിക്കാന്‍ പോയിട്ട്‌ കാക്കിക്കാര്‍ക്ക്‌ കൂടി ഈ ശരീരത്തില്‍ കേറി നെരങ്ങാനൊരു ചാന്‍സ്‌ കൊടുക്കണ്ടാട്ടാ...'

'പോടോ നായരേ...ഈ സണ്ണിച്ചനേ വെറും ഉണ്ണാക്കനല്ലാ...ഞാന്‍ ചോദിക്കും...ഇന്ന് തന്നെ ചോദിക്കും...'

'എങ്കില്‍ ചെല്ല്..കിട്ടണത്‌ വാങ്ങിച്ച്‌ പെട്ടീല്‌ വച്ചോ....എനിക്കൊറങ്ങണം..നീയൊന്ന് പോയേ...'

'ഞാന്‍ പൊക്കോളാം...തന്റെ പതിനാറിന്റെ ഉപ്പുമാവ്‌ തിന്നാന്‍ വന്നതല്ലാ ഞാന്‍...'

'നിന്റെയീ നാക്ക്‌ ആദ്യം ചെത്തിക്കള...അല്ലേല്‍ നിനക്ക്‌ ഇനീം കിട്ടും ഇതുപോലുള്ള അസ്സല്‍ പെട...'

സണ്ണിച്ചന്‍ നടന്ന് കഴിഞ്ഞിരുന്നു...
മൈക്കിള്‍ പോലീസിന്റെ വീട്‌ ലക്ഷ്യമാക്കി...
മകള്‍ ശോശന്നയെ ലക്ഷ്യമാക്കി.

സണ്ണിച്ചന്‍ പാവമായിരുന്നു....
***************
ഒരാവേശത്തിന്‌ ഇങ്ങട്‌ പോന്നെങ്കിലും...ശോശന്നയുടെ വീടിന്‌ മുന്‍പിലെത്തിയപ്പോള്‍ സണ്ണിച്ചന്‍ ഒന്ന് പരുങ്ങി.
നേരേ കേറി ചെന്ന് മുട്ടിവിളിച്ച്‌...അവളെ പുറത്തിറക്കി രണ്ടെണ്ണം പൂശിയാലോ.
മുട്ടിവിളിച്ചാല്‍ അവള്‍ക്ക്‌ പകരം അപ്പന്‍ ഇറങ്ങിയാല്‍ പണിയാകും.അല്ലെങ്കില്‍ തന്നെ രാത്രിനേരമാണ്‌.അപ്പനേ ഇറങ്ങിവരൂ.മകള്‍ റോഡ്‌റോളറാണെങ്കില്‍ അപ്പന്‍ ഷിപ്‌ യാര്‍ഡിലെ ക്രെയിനാണ്‌.കുറഞ്ഞത്‌ നൂറ്റന്‍പത്‌ കിലോ ഉറപ്പാണ്‌.
തല്ലണ്ട..വെറുതേ മറിഞ്ഞുകെട്ടി തന്റെ ദേഹത്തേക്ക്‌ വീണാല്‍ തന്നെ കണ്ടെയിനര്‍ ലോറി കേറിയ ബി.എസ്‌.എ സൈക്കിളിന്റെ അവസ്ഥയിലാവും.
ക്ഷമിക്കാം.നേരം വെളുക്കണത്‌ വരെ ക്ഷമിക്കാം.
സണ്ണിച്ചന്‍...ശോശന്നയുടെ വീടിന്റെ അടുത്ത്‌ തന്നെയുള്ള പാലത്തിന്റെ താഴെ പോയി കുത്തിയിരുന്നു.പിന്നെ അവിടെ കിടന്നുറങ്ങി.
**************
'ടാ...സണ്ണിച്ചാ...എണീറ്റ്‌ പോടാ...പെണ്ണുങ്ങടെ കുളിക്കടവിനടുത്താണാടാ പോത്തേ കെടന്നൊറങ്ങണത്‌...'

ഞെട്ടിയുണര്‍ന്ന സണ്ണിച്ചന്‍ കണ്ടത്‌..ഒരു കെട്ട്‌ തുണിയുമായി നില്‍ക്കുന്ന ത്രേസ്യാ ചേടത്തിയെ...

'പെണ്ണുങ്ങടെ കടവനിടുത്ത്‌ കെടന്നാല്‍ ഉറക്കം വരൂല്ലേ..ഞാന്‍ സുഖോയിട്ട്‌ ഒറങ്ങിയല്ലാ...'

'നീയങ്ങനെ പല കടവിലും ഒറങ്ങീട്ടൊണ്ടാവും..പക്ഷേ ഇപ്പയെന്റെ മോന്‍ എണീറ്റ്‌ പോയേ..ഞങ്ങക്ക്‌ നനക്കേം കുളിക്കേമൊക്കെ ചെയ്യാനൊള്ളതാ..'

സണ്ണിച്ചന്‍ പിന്നേം ചൊറിയണ വര്‍ത്തമാനം പറയാന്‍ തന്റെ പൊന്നു പോലത്തെ നാക്ക്‌ പുറത്തേക്കിട്ടെങ്കിലും...
കടവിനടുത്തേക്ക്‌ നടന്ന് വരുന്ന മറ്റൊരാളെ കണ്ട്‌..പുറത്തേക്കിട്ട നാക്ക്‌ തിരിച്ചകത്തേക്കിട്ടു.
ശോശന്ന വരുന്നു.കൈയ്യില്‍ ഒരു കെട്ട്‌ തുണിയുമുണ്ട്‌.
സണ്ണിച്ചന്‌ പെട്ടെന്ന് തലയിലെന്തോ കത്തി.
കത്തിയ പാടെ...അതിന്റെ ചൂടില്‍ ചേടത്തിയെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച്‌...
പൊടിയുംതട്ടി ചാടിയെഴുന്നേറ്റ്‌ നേരേ പാലത്തിലേക്ക്‌ ഓടിക്കേറി.
എന്നിട്ട്‌ അക്കരക്ക്‌ വച്ച്‌ പിടിച്ചു.
*********************
രാവിലേ പുഴയില്‍ ഇറക്കമായിരുന്നു.അതുകൊണ്ട്‌ തന്നെ നല്ല ഒഴുക്കും.
പായലുകള്‍ കൂട്ടം കൂട്ടമായി ഒഴുക്കിനൊത്ത്‌ സഞ്ചരിച്ച്‌ കൊണ്ടിരുന്നു.
ത്രേസ്യ ചേടത്തിയാണ്‌ ആദ്യം കണ്ടത്‌...
എല്ലാ പായല്‍ കൂട്ടങ്ങളും ഒഴുക്കിനൊപ്പം നീങ്ങുമ്പോള്‍ ഒരു പായല്‍കൂട്ടം മാത്രം എതിരെ ഒഴുക്കുന്നു.
എതിരെ ഒഴുകുന്നു എന്ന് മാത്രമല്ലാ...അത്‌ നേരെ അവര്‍ നില്‍ക്കുന്ന കടവിനിടുത്തേക്ക്‌ വരുന്നു.

'ടീ ശോശന്നേ..നീയത്‌ കണ്ടാ....പായലൊരെണ്ണം പൊഴക്ക്‌ വട്ടം ഒഴുകെണടീ...'

തുണി കുത്തിപ്പിഴിയുകയായിരുന്ന ശോശന്ന തലയുയര്‍ത്തി നോക്കി.

'ചേടത്തീ...വല്ല നീര്‍നായേ മറ്റോ ആണോ അതിന്റടീല്‍...'

നീര്‍നായ എന്ന് കേട്ടതും ചേടത്തി ചാടി കരക്ക്‌ കേറി.
നീര്‍നായേല്ലാ...നീര്‍ക്കടുവ വന്നാലും കരക്ക്‌ കേറാത്ത ടൈപ്പായ ശോശന്ന വെള്ളത്തില്‍ തന്നെ നിന്നു.
പായല്‍ക്കൂട്ടം കടവിനടുത്തെത്തി.ശോശന്ന അതിലേക്ക്‌ കുനിഞ്ഞ്‌ സൂക്ഷിച്ച്‌ നോക്കി.
ഒരു നിമിഷം....
പായല്‍ക്കൂട്ടത്തില്‍ നിന്ന് ഒരു കൈ ഉയര്‍ന്ന് വന്ന്...മുട്ടോളം വെള്ളത്തില്‍ നില്‍ക്കുകയായിരുന്ന ശോശന്നയുടെ കാലില്‍ പിടുത്തമിട്ടു.ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്ത്‌ തന്റെ കാലില്‍ പിടിച്ച കൈയ്യില്‍ ശോശന്നയും പിടുത്തമിട്ടു.പിന്നൊരു ബലപരീക്ഷണമായിരുന്നു.അവസാനം അറുപത്തഞ്ച്‌ കിലോ ഭാരത്തെ നൂറ്റിരുപത്‌ കിലോ ഭാരം ജയിച്ചു.
ശോശന്ന സണ്ണിച്ചനെ പായലിനടിയില്‍ നിന്ന് വലിച്ചുയര്‍ത്തി.
സണ്ണിച്ചന്‍ കുതറി.ശോശന്നയുടെ കൈ വിടുവിച്ച്‌ തിരിച്ച്‌ വെള്ളത്തിലേക്ക്‌ മുങ്ങി.
പക്ഷേ ശോശന്ന ആരാ മോള്‌.ഒറ്റ ജമ്പായിരുന്നു വെള്ളത്തിലേക്ക്‌.
വെള്ളത്തിലിട്ട്‌ ചവിട്ടി സണ്ണിച്ചനെ ശോശന്ന.
കഴുത്തിനു കുത്തിപ്പിടിച്ച്‌ വെള്ളത്തില്‍ താഴ്തിപ്പിടിച്ചു.
എന്നിട്ടും അരിശം തീരാതെ തുണികുത്തിപ്പിഴിയുന്ന മാതിരി വെള്ളത്തിലിട്ട്‌ കുത്തി.

'ടീ..അവനെ വിടടീ...അവന്‍ ചത്ത്‌ പോകും...'

കൊലക്ക്‌ സമാധാനം പറയാന്‍ ഇഷ്ടമില്ലാത്ത ത്രേസ്യ ചേടത്തി കരഞ്ഞു.

ഒന്നുകൂടി വെള്ളത്തിന്‌ മുകളില്‍ സണ്ണിച്ചനെ പൊക്കിയിട്ട്‌ ഒരു ഫ്രീകിക്ക്‌ മോഡല്‍ തൊഴി കൊടുത്തു ശോശന്ന.
ഏകദേശം പുഴയുടെ നടുക്ക്‌ ചെന്ന് വീണ സണ്ണിച്ചന്‍....
പുഴയിലേക്ക്‌ താഴ്‌ന്ന് പോകുന്നത്‌ ത്രേസ്യ ചേടത്തി വാപൊളിച്ച്‌ നോക്കിനിന്നു.

'അവന്‍ താന്ന് പോയെടീ.കര്‍ത്താവേ..ചത്ത്‌ പോവോ..'

ത്രേസ്യാചേടത്തിയുടെ സംശയത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ സണ്ണിച്ചന്‍ കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ അക്കരെക്കടവില്‍ പൊങ്ങി.പൊങ്ങിയതും സണ്ണിച്ചന്‍ വിളിച്ച്‌ പറഞ്ഞു.

'നിന്നെ ഞാന്‍ എടുത്തോളാടീ എരുമേ....'

പറഞ്ഞത്‌ പോലെ തന്നെ നടന്നു.
എടുത്തു.
സണ്ണിച്ചന്‍ ശോശന്നയെ അല്ല...മൈക്കിള്‍ പോലീസ്‌ സണ്ണിച്ചനെ.
അവിടുന്നും കിട്ടി ഉരിയരി..ഇവിടുന്നും കിട്ടി ഉരിയരി എന്ന അവസ്ഥയിലായി സണ്ണിച്ചന്‍.
നിലംതൊടാന്‍ നേരമില്ലാതെ സണ്ണിച്ചന്‍ കവലയില്‍ പറന്ന് നടന്നു.
ബസ്‌ സ്റ്റോപ്പീന്ന് ചായക്കടയുടെ മുന്‍പിലേക്ക്‌..അവിടുന്ന് തിരിച്ച്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌...അവിടുന്ന് പാര്‍ട്ടിക്കാര്‌ നാട്ടിയ കൊടിയുടെ മുന്‍പിലേക്ക്‌...സണ്ണിച്ചന്‍ പറന്ന് നടന്നു.അഥവാ മൈക്കിള്‍ പോലീസ്‌ ചവുട്ടി പറപ്പിച്ചു.
പതിനഞ്ച്‌ മിനുട്ടോളം നീണ്ടുനിന്ന ചവുട്ടിപ്പറപ്പിക്കലിന്‌ ശേഷം മൈക്കിള്‍ പോലീസ്‌ തന്റെ ബുള്ളറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ച്‌ പോയി.
സണ്ണിച്ചന്‍ കവലയില്‍ പഴന്തുണി പോലെ കിടന്നു.
നാട്ടുകാര്‍ ചുറ്റും കൂടി.
ചിലരുടെ കണ്ണുകളില്‍ പരിഹാസം..ചിലരുടെ കണ്ണുകളില്‍ സഹതാപം.
ആരോ ഒരു സോഡ പൊട്ടിച്ച്‌ സണ്ണിച്ചന്‌ നേരേ നീട്ടി.

'പന്നികള്‍..ഒരു തെണ്ടീം വന്നില്ലല്ലാ എന്നെയൊന്ന് സഹായിക്കാന്‍.എന്നിട്ടിപ്പ സോഡേം കൊണ്ടുവന്നേക്കണ്‌...നിന്റേന്നുമൊരു കോപ്പും വേണ്ടടാ എനിക്ക്‌...'

അനങ്ങാന്‍ പറ്റാതെ കിടക്കുന്നവന്റെ വീര്യം കണ്ട്‌ ജനം ആര്‍ത്ത്‌ ചിരിച്ചു.

ചിരി കണ്ടതോട്‌ കൂടി സണ്ണിച്ചന്‍ പിന്നേം തന്നെ പൊന്നുപോലത്തെ നാക്ക്‌ പുറത്തേക്കിട്ടു.

'നീയൊക്കെ ചിരിച്ചോടാ...എന്നെ തല്ലിയ തന്തേനേം മോളേം ഞാനെന്റെ ശവം തീറ്റിക്കും.അപ്പഴും നീയൊക്കെ ചിരിക്കണോട്ടാടാ ഡാഷുകളേ....'

ജനം പിന്നേം ആര്‍ത്ത്‌ ചിരിച്ചു.
ചിരി കേട്ട്‌ സണ്ണിച്ചന്‍ പിന്നേം തെറി വിളിച്ചു.
എന്നാലും സണ്ണിച്ചന്‍ പാവമായിരുന്നു.
********************
രണ്ട്‌ ദിവസം വീടിന്‌ പുറത്തിറങ്ങീല്ലാ സണ്ണിച്ചന്‍.ശരീരം മുഴുവന്‍ വേദന.നൂറ്റിരുപതും നൂറ്റമ്പതും കൂടി മെനക്ക്‌ മെതിച്ച ഒരു അറുപത്തഞ്ചുകാരന്‍ വീട്ടിലിരുന്ന് എരിപിരി സഞ്ചാരം കൊണ്ടു.എരിപിരിയുടെയൊപ്പം ചിന്തിച്ചു.ശരിക്ക്‌ ചിന്തിച്ചു.
അവസാനം....അതായത്‌ ചിന്തകളുടെ അവസാനം ഒരു തീരുമാനത്തിലെത്തി.
ആത്മഹത്യ ചെയ്യുക.അതും ശോശന്നയുടെ പറമ്പിലെ ഏതെങ്കിലും മരത്തില്‍ തന്നെ തൂങ്ങി ആത്മഹത്യ ചെയ്യുക.
ഏതായാലും അപ്പനോടും മോളോടും ഇടിയുണ്ടാക്കി ജയിക്കൂല്ലാ.അവരെ ജയിക്കാനും നാണക്കേട്‌ മാറ്റാനും ഈ മാര്‍ഗ്ഗമേയൊള്ളൂ.
സണ്ണിച്ചന്‌ തന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഐഡിയയില്‍ അഭിമാനം തോന്നി.താന്‍ മോശക്കാരനല്ല.
തന്റെ ശവം ശോശന്നയുടെ പറമ്പിലെ മരത്തില്‍ നിന്നാടുന്നതും...
പോലീസ്‌ അവരെ ചോദ്യം ചെയ്യുന്നതും...
മൈക്കിളിനെ സര്‍വീസില്‍ നിന്ന് സസ്‌പ്പെന്‍ഡ്‌ ചെയ്യുന്നതും മനസ്സില്‍ കണ്ട്‌ സണ്ണിച്ചന്‍ അലറിച്ചിരിച്ചു.
ചിരിച്ചപ്പോള്‍ ഇളകിക്കിടക്കുകയായിരുന്ന സന്ധിബന്ധങ്ങള്‍ ഒന്നുകൂടി ഇളകി.
ആ ഇളകലിന്റെ എഫക്ടില്‍ സണിച്ചന്‍ അയ്യോയെന്ന് ഞരങ്ങി.
************
മണല്‍ഷട്ടറുകാരന്‍ ജോസപ്പന്റെ സല്‍ക്കാരം കഴിഞ്ഞ്‌ പത്ത്‌ മണിയോട്‌ കൂടിയാണ്‌ മൈക്കിള്‍ പോലീസ്‌ വീട്ടിലെത്തിയത്‌.
ഓസിനു കിട്ടിയാല്‍ ഒതളങ്ങ ഒറ്റയിരുപ്പിന്‌ ഒമ്പതെണ്ണം വരെ തിന്നും എന്ന പോളിസിക്കുടമയായ പോലീസ്‌ വന്ന പാടെ ഉറക്കം പിടിച്ചു.
ഏകദേശം രണ്ട്‌ മണിയായപ്പോള്‍ പോലീസ്‌ കണ്ണ്‌ തുറന്നു.
മൂത്രമൊഴിക്കണം.
ഓസിന്‌ കിട്ടിയപോള്‍ വലിച്ച്‌ വാരി കേറ്റീത്‌ വയറ്റില്‍ തിട്ടപൊട്ടാന്‍ റെഡിയായി നില്‍ക്കുന്നു.
വാതില്‍ തുറന്ന് പുറത്തിറങ്ങി...
മോട്ടര്‍ ഓണ്‍ ചെയ്തതും മൈക്കിള്‍ പോലീസിനൊരു സംശയം.
പറമ്പില്‍ ആരോ കയറീട്ടുണ്ട്‌.ഗേറ്റ്‌ തുറന്ന് കിടക്കുന്നു.
തിരിച്ച്‌ അകത്ത്‌ കേറിയ മൈക്കിള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.ചുറ്റും കറങ്ങി.
ആരുമില്ല.താന്‍ ഗേറ്റടക്കാന്‍ മറന്നതായിരിക്കും എന്ന് കരുതി...ചെന്ന് ഗേറ്റുമടച്ച്‌ തിരിച്ച്‌ വരുന്നതിനിടയില്‍ പിന്നേം മൈക്കിള്‍ പോലീസിനൊരു സംശയം.മുറ്റത്തെ മാവിന്റെ മുകളില്‍ ആരോ ഉണ്ട്‌.
മുകളിലേക്ക്‌ ടോര്‍ച്ചടിച്ച മൈക്കിള്‍ കുറച്ച്‌ നേരംശ്വാസം വിടാന്‍ പറ്റാതെ നിന്നു.
മാവിന്റെ മുറ്റത്തേക്ക്‌ ചാഞ്ഞ്‌ കിടക്കുന്ന കൊമ്പില്‍ സണ്ണിച്ചന്‍ ഇരിക്കുന്നു.കഴുത്തില്‍ കയറുമുണ്ട്‌.
കയറിന്റെ മറ്റേ അറ്റം മരക്കൊമ്പില്‍ കെട്ടിയിരിക്കുന്നു.

'എറങ്ങട പന്നീ താഴെ..കളിച്ച്‌ കളിച്ച്‌ പോലീസുകാരന്റെ മാവില്‍ കേറിയാണാടാ കളിക്കണേ...'

അടുത്ത്‌ നിമിഷം കഴുത്തിലെ കുരുക്കുമായി സണ്ണിച്ചന്‍ താഴേക്ക്‌ ചാടി.
പെട്ടെന്ന് അന്താളിച്ചെങ്കിലും..അപകടം മനസ്സിലാക്കിയ മൈക്കിള്‍ പോലീസ്‌ ഓടി അകത്ത്‌ കേറി.
അടുക്കളയില്‍ നിന്ന് കറിക്കത്തിയുമായി പുറത്തിറങ്ങി.
മിന്നല്‍ വേഗത്തില്‍ തന്റെ നൂന്റമ്പത്‌ കിലോയും വഹിച്ച്‌ മാവില്‍ പൊത്തിപ്പിടിച്ച്‌ കേറിയ മൈക്കിള്‍...കയര്‍ മുറിച്ചു.
ചാക്ക്‌ കെട്ട്‌ വന്ന് വീഴുന്നത്‌ മാതിരി താഴെ ലാന്‍ഡ്‌ ചെയ്ത സണ്ണിച്ചന്റെ ദേഹത്തേക്ക്‌...
മൈക്കിള്‍പോലീസിന്റെ ഭാരം താങ്ങാനാവതെ മാവിന്‍ കൊമ്പും ഒടിഞ്ഞ്‌ വീണു.
പുറകേ മൈക്കിള്‍ പോലീസും.

ഭൂമികുലുക്കം അണെന്നാണ്‌ ശോശന്ന ആദ്യം കരുതീത്‌.
മുറിക്ക്‌ പുറത്തിറങ്ങിയ ശോശന്ന കണ്ടത്‌ തുറന്ന് കിടക്കുന്ന മുന്‍ വാതില്‍.
ഭൂമി കുലുങ്ങിയപ്പോള്‍ അപ്പനും അമ്മച്ചീം ഇറങ്ങി ഓടീതായിരിക്കും എന്ന് കരുതി..ശോശന്നയും ഓടി പുറത്തിറങ്ങി.
പുറത്ത്‌ കണ്ടതോ....
ഒടിഞ്ഞ്‌ കിടക്കുന്ന മാവിന്‍ കൊമ്പ്‌...
അതിന്റടീല്‍ സണ്ണിച്ചന്‍.തൊട്ടടുത്ത്‌ മലര്‍ന്നു കിടക്കുന്ന തന്നെ അപ്പന്‍.
ഇത്‌ ഭൂമികുലുക്കം തന്നെ.കുലുക്കത്തില്‍ മാവിന്‍ കൊമ്പ്‌ വരെ വീണു.
തന്റെ അപ്പനും വീണു.
തന്റെ വീട്ടീന്ന് ഒന്നരകിലോമീറ്റര്‍ അകലെ താമസിക്കുന്ന സണ്ണിച്ചന്‍ വരെ തെറിച്ച്‌ ഇവിടെയെത്തി.
ഹോ..ഭയങ്കര കുലുക്കം തന്നെ.
**************
പക്ഷേ ഇന്ന് സണ്ണിച്ചന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു.
വിജയിച്ചേ പറ്റൂ.
കൈയ്യിലിരുന്ന കടലാസ്സുകഷ്ണം സണ്ണിച്ചന്‍ ഒന്നുകൂടി നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു...
'എന്റെ ചാവലിന്‌ കേരണം മീക്കിളും മോളുമാണ്‌. തെണ്ടിപ്പൊലിസിനെ അറസ്റ്റ്‌ ചെയ്ത്‌ കൊസ്റ്റിന്‍ ചെയ്യണം.'

ഇത്‌ മതി.തന്റെ മരണത്തിനുള്ള തെളിവ്‌ ഇതു മതി.മൈക്കിളും മോളും പെട്ടത്‌ തന്നെ.
സണ്ണിച്ചന്‍ നടപ്പിന്‌ വേഗം കൂട്ടി.
കവലയില്‍ നിന്ന് കുറച്ച്‌ മാറി റോഡരികില്‍ നിന്നു.
താന്‍ മരിക്കാന്‍ പോകുന്നു.അല്ലാ..പ്രതികാരം ചെയ്യാന്‍ പോകുന്നു.
പറന്ന് വരുന്ന ഏതെങ്കിലും ഫാസ്റ്റ്‌ പാസഞ്ചറിന്റെ മുന്‍പിലേക്ക്‌ ചാടിയാല്‍ ആരും മരിക്കും.രക്ഷപെടാന്‍ ഒരു ചാന്‍സുമില്ല.
ഇപ്രാവശ്യം മൈക്കിള്‍ പോലീസ്‌ എന്തു ചെയ്യുമെന്ന് കാണട്ടെ..തെണ്ടി.
ബസ്സിന്റെ ശബ്ദം കേട്ട്‌ തുടങ്ങി.
സണ്ണിച്ചന്‍ തയ്യാറായി.
ഊറിച്ചിരിച്ച്‌ കൊണ്ട്‌...
കേസില്‍ പെട്ട്‌...
പണിപോയി തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന മൈക്കിള്‍ പോലീസിനെ മനസ്സിലോര്‍ത്ത്‌...
അടുത്തെത്തിയ ബസ്സിനുനേരേ സണ്ണിച്ചന്‍ എടുത്ത്‌ ചാടി.

ബസ്സിനെ ഓവര്‍ടേക്ക്‌ ചെയ്ത്‌ കേറി വന്ന മൈക്കിള്‍ പോലീസ്‌ കണ്ടത്‌..തന്റെ മുന്‍പിലേക്ക്‌ ചാടുന്ന മൈക്കിള്‍.
ഫ്രണ്ട്ബ്രേക്കും ബാക്ക്‌ ബ്രേക്കും ഒരുമിച്ച്‌ പിടിച്ച്‌ ഒരു വിധം മൈക്കിള്‍ ബൈക്ക്‌ നിര്‍ത്തി.
എഴുന്നേറ്റ്‌ നിന്ന് ബ്രേക്ക്‌ ചവുട്ടി പുറകിലെ ബസ്സിന്റെ ഡ്രൈവര്‍ ബസ്സും നിര്‍ത്തി.
പക്ഷേ ബസ്‌ നിന്നത്‌...മൈക്കിളിന്റെ ബൈക്കിന്റെ പുറകില്‍ ഇടിച്ചാണ്‌.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‌ പുറകിലിരുന്ന ശോശന്ന തന്റെ അപ്പന്റെ മുകളിലൂടെ മലക്കം മറിഞ്ഞ്‌ കണ്ണടച്ച്‌ ചാവാന്‍ റെഡിയായി നിന്ന സണ്ണിച്ചന്റെ മുന്‍പില്‍ ചെന്ന് ലാന്‍ഡ്‌ ചെയ്തു.

ഇത്രനേരമായിട്ടും ബസ്സ്‌ ഇങ്ങെത്തീല്ലേയെന്ന് സംശയിച്ച്‌ കണ്ണ്‌ തുറന്ന് സണ്ണിച്ചന്‍ കണ്ടത്‌...
നിലത്ത്‌ നിന്ന് കുതിച്ചെണീക്കുന്ന ശോശന്നയെ.

സണ്ണിച്ചന്‍ ഓടിയില്ലാ...
സണ്ണിച്ചന്‍ അഭിമാനിയായിരുന്നു.
അതുകൊണ്ട്‌ തന്നെ നേരേ ശോശന്നയുടെ കാല്‍ക്കല്‍ വീണു....
എന്നിട്ട്‌ പറഞ്ഞു.....

'ഇടിക്കരുത്‌.....'

Sunday, October 14, 2007

ആണവം

'ടോ പിള്ളേ..മോഹനന്‍ പിള്ളേ...താന്‍ എവട പോയി കെടക്കേടോ....'

'എന്തോ...ദേ വരണമ്മച്ചീ...'

'താനവടെക്കെടന്ന് വിളിച്ച്‌ കൂവാതെ ഇങ്ങോട്ടുവാടോ...താനവടെ എന്തൂട്ടാ ഇത്ര മലമറിക്കണ പണി ചെയ്യണത്‌...'

'ഞനെത്തിപ്പോയീ...രാഹുക്കുഞ്ഞിനെ അപ്പീടീക്കേയിരുന്നമ്മച്ചീ...'

'ശ്ശെന്റെ ഒടേ തമ്പുരാനേ....ഈ ചെക്കനിപ്പഴും ഒറ്റക്ക്‌ ഇടൂല്ലേ...നാണക്കേടാക്കൂല്ലാ....'

'രാഹുക്കുഞ്ഞ്‌ വേണ്ടാന്ന് വച്ചിട്ടാ...വേണോന്ന് വച്ചാ നേരത്തേ തന്നെ ഒറ്റക്ക്‌ ഇട്ടേനേന്ന് ഇന്നാളും കൂടി പറഞ്ഞില്ലേ...ഹോ..അത്‌ കേട്ടിട്ട്‌ എനിക്ക്‌ വന്ന രോമാഞ്ചം ഇപ്പഴും പോയിട്ടില്ലാ..'

'വല്ലോരും അപ്പീടണേന്‌....തനിക്കെന്തൂട്ടിനാണ്‌ രോമാഞ്ചം വരണത്‌....'

'ശ്ശൊ....ഈ അമ്മച്ചിക്ക്‌ ഒന്നുമറിഞ്ഞൂടാ...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..'

'താനാ രോമാഞ്ചോക്കെ ഒന്നൊതുക്കീട്ട്‌ പറമ്പില്‍ പണിക്ക്‌ ആള്‌ വന്നാന്ന് നോക്കീട്ട്‌ വാ...'

'അവര്‌ വരൂല്ലാ അമ്മച്ചീ....അമ്മച്ചീടെ സ്വഭാവം നന്നാവാതെ അവരിനി പണിക്ക്‌ വരുല്ലാന്നാ പറയണേ...'

'കര്‍ത്താവേ...അവരെന്ത്‌ പണിയാ കാണിക്കണേ..ഞാനിനി എങ്ങനെ നന്നാവണോന്നാ അവര്‌ പറയണേ....ചട്ടേം മുണ്ടും മാറ്റി സാരിയുടുക്കണില്ലേ...നല്ല മണിമണി പോലെ അവറ്റേടേം പിള്ളേടേമെക്കെ കൊഞ്ഞിപ്പ്‌ ഭാഷ പറയണില്ലേ...'

'അതല്ലാ കാര്യം...അമ്മച്ചി ആണവം വാങ്ങാന്‍ പോണത്‌ അവര്‍ക്ക്‌ പിടിച്ചട്ടില്ലാ....'

'നുമ്മ ആണവം വാങ്ങണേന്‌ ആര്‍ക്കാണിത്ര സൂക്കേട്‌..'

'ആ കാരാടനും കൂട്ടരും കൂടിയാ എല്ലാരേം കുത്തിപ്പൊക്കി അലമ്പെണ്ടാക്കണത്‌..'

'അലമ്പെണ്ടാക്കാനിത്‌ കമ്മീഷന്‍ വിഴുങ്ങാന്‍ പറ്റണ കേസ്‌ കെട്ടൊന്നുമല്ലല്ലാ....അവരെ ഇങ്ങ്‌ വിളി..ഞാനൊന്ന് ചോദിക്കട്ടെ...'

**********************

'ടാപ്പാ..കാരാടാ..ദേ നിങ്ങളെ അമ്മച്ചി വിളിക്കണ്‌...'

'എന്തൂട്ടിന്‌..അമ്മച്ചിക്ക്‌ വല്ലോം പറയനുണ്ടേ ഇങ്ങട്‌ വരാന്‍ പറ...'

'വല്ല്യ ഗമ കാണിച്ചാ അമ്മച്ചി ഇട്ടിട്ട്‌ പോകും...പിന്നെ ബാക്കി കൊല്ലം പട്ടിണിയാവൂട്ടാ..'

'ഇട്ടിട്ട്‌ പോയാല്‍ ഞങ്ങ മാത്രോല്ലാ...അമ്മച്ചീം പിള്ളേമൊക്കെ പട്ടിണിയാകും...പേടിപ്പിക്കല്ലേ മോഹനന്‍പിള്ളേ..'

'ഒള്ള പണി കളഞ്ഞാ പിന്നെ അടുത്ത പണിക്കാര്‌ ആരാ വരണേന്ന് അറിയാല്ലാ...അവന്മാര്‌ ശൂലം പള്ളക്ക്‌ കേറ്റും....'

'ആ ചിന്ത നിങ്ങക്കും വേണം.
അമ്മച്ചിയോട്‌ പറഞ്ഞേക്ക്‌...അച്ചായന്റെ കൈയീന്ന് എന്ത്‌ കിട്ടിയാലും വാങ്ങൂന്നും പറഞ്ഞിരിക്കേല്ലേ പെണ്ണുമ്പിള്ള...'

'അങ്ങനെ എന്തും വാങ്ങാനിത്‌ കമ്മീഷന്‍ കിട്ടണ പണിയൊന്നുമല്ലല്ല...'

'പിന്നേ..കമ്മീഷന്‍ വാങ്ങാത്ത മൊതലുകള്‌.അമ്മച്ചീടെ കെട്ടിയോന്‍ പണ്ട്‌ പീരങ്കി കച്ചോടത്തില്‍ വാങ്ങിയ കാശ്‌ ചാക്ക്‌ കണക്കിനല്ലേ തട്ടുമ്പൊറത്ത്‌ കെടക്കണത്‌...അപ്പോ പിന്നെ ഈ കച്ചോടം ഇടക്ക്‌ വച്ച്‌ മുക്കിയാലും പെണ്ണുമ്പിള്ളക്ക്‌ ഒന്നൂല്ലാ..അടുപ്പത്ത്‌ അരിവേവും..കാശല്ലേ ഇരിക്കണത്‌...'

'അത്‌ പറയരുത്‌...ആ വര്‍ത്താനം മാത്രം പറയരുത്‌...മറ്റവന്മാര്‌ നുഴഞ്ഞ്‌ വന്നപ്പ അമ്മച്ചീടെ കെട്ടിയോന്‍ വാങ്ങിച്ച പീരങ്കി മാത്രോണ്‌ ശഠേ ശഠേന്ന് കറങ്ങി വെടി വച്ചത്‌.നിന്റേക്കെ പുട്ടിനും ചോനുമൊക്കെ കൊടുത്ത വിട്ട വാണം വടക്കോട്ട്‌ വിട്ടപ്പ തെക്കോട്ടല്ലേ പോയത്‌...ഗുണ്ടാണെങ്കി കത്തിച്ചിട്ട്‌ എറിയണേന്‌ മുന്‍പേ പൊട്ടി നമ്മടെ ആള്‍ക്കാര്‌ തന്നേണ്‌ ചത്തത്‌. അതു കൊണ്ടേ കാശ്‌ വാങ്ങിയെങ്കി കണക്കായിപ്പോയി...'

********************

'ടോ..എണീക്കടോ...ഒറങ്ങീത്‌ മതി..പണ്ടാറടങ്ങാനായിട്ട്‌ താനിനിയൊന്ന് റെസ്റ്റെടുത്തിട്ട്‌ കെടന്നൊറങ്ങ്‌..'

'എന്റെ ലദ്വാനീ..താനൊന്ന് പോയേ...മനുഷേനേ ഒന്നൊറങ്ങാനും സമ്മതിക്കൂല്ലാ...'

'താന്‍ ഇങ്ങനെ കെടന്നൊറങ്ങിക്കോ...കണ്ണിക്കണ്ട നാട്ടിലും മേട്ടിലുമൊക്കെ രഥോമുരുട്ടി കഷ്ടപ്പെട്ട്‌ ഞാനിനീം തനിക്ക്‌ തിന്നാന്‍ തരാട്ടാ....'

'ഇതെന്താ പാടാണ്‌ കര്‍ത്താവേ....എടാപ്പാ നിനക്കിനീം ഉരുട്ടാന്‍ പാടില്ലേ..ഉരുട്ടിക്കിട്ടണത്‌ നീ തന്നെ തിന്നോടാ..ഞാനാ വഴി വരണില്ലായിനി...'

'പഴേ പോലേ ഉരുട്ടലിനൊന്നുമിപ്പൊ മാര്‍ക്കറ്റില്ലാ കാര്‍ന്നോരേ...വല്ലതും പൊളിക്കാന്ന്‌ വച്ചാ..പഴേത്‌ പൊളിച്ചേന്റെ കേസ്‌ കെട്ട്‌ ഇതു വരെ തീര്‍ന്നിട്ടില്ലാ..ഈ വയസ്‌ കാലത്ത്‌ തീഹാറില്‌ പുല്ല്‌ ചെത്തേണ്ടി വരുവോ കര്‍ത്താവേ...'

'പിന്നെന്തൂട്ടാടാ കൂവേ ഒരു മാര്‍ഗ്ഗം...അമ്മച്ചീം കാരാടനും കൂടി ആണവത്തില്‍ അടിച്ച്‌ പിരിയോ...പിരിഞ്ഞാല്‍ കേറി പിടിച്ചോണം...'

'കേറി പിടിക്കാന്‍ ഞാനാര്‌ ജോസപ്പനാ...'

'പ്‌ഭാ.....വൃത്തികെട്ടവനേ...അവര്‌ അടിച്ച്‌ പിരിഞ്ഞാല്‍...ആ ചാന്‍സില്‍ കേറി പിടിക്കണ കാര്യോണ്‌ ഞാന്‍ പറഞ്ഞത്‌...അവര്‌ അടിച്ച്‌ പിരിയോടെയ്‌...'

'എവടന്ന്...അവറ്റക്ക്‌ അറിഞ്ഞൂടേ പിരിഞ്ഞാല്‍ രണ്ടിന്റേം ക്ലാസ്‌ പൂട്ടൂന്ന്...ഇവിടെയിങ്ങനെയൊരു കച്ചോടം ഒള്ളത്‌ കൊണ്ടല്ലേ കാരാടനൊക്കെ...തെക്കന്മാരായ ദാസന്റേം വിജയന്റേമൊക്കെയടുത്ത്‌ കെടന്ന് തെളക്കണത്‌...അല്ലെങ്കി പട്ടി മൈയിന്‍ഡ്‌ ചെയ്യും...'

'അപ്പോ ശിഷ്ട കാലം രാമ രാമ...അല്ലേ ലദ്വാനീ...'

'രാമന്റെ കാര്യം പറഞ്ഞപ്പഴാണ്‌...നമക്ക്‌ രാമന്റെ പാലത്തി കേറി പിടിച്ചാലാ കാര്‍ന്നോരേ...'

'രാമന്റെ പാലോ..അതേത്‌ പാലം...'

'സീതേനെ തട്ടിക്കൊണ്ടുപോയപ്പ..രക്ഷിക്കാന്‍ ലങ്കേലേക്ക്‌ രാമന്‍ പോയ പാലം...'

'സീതേനെ തട്ടിക്കൊണ്ട്‌ പോയാ..ആര്‌..എപ്പ...എന്റെ രക്തം തെളക്കണ്‌....സര്‍ക്കാര്‍ രാജിവയ്ക്കുക...ക്രമസമാധാനം തകര്‍ന്നു...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജി വെക്കുക...അമ്മച്ചി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്‌...പാവ പിള്ള രാജിവെയ്ക്കുക...'

'നടൂനിട്ട്‌ ഒരു ചവുട്ട്‌ തന്നാലെണ്ടല്ലാ...താന്‍ നാറ്റിക്കേ ഒള്ളല്ലാ...എങ്കില്‍ പിന്നെ സീതേനെ രക്ഷിക്കാന്‍ പട്ടാളത്തിനെ അയക്കണോന്നും പറഞ്ഞ്‌ താനൊരു ധര്‍ണേം കൂടിയിരിയെടോ.എന്റെ കൈപ്പാങ്ങീന്ന് മാറിനിന്നാ തനിക്ക്‌ കൊറച്ച്‌ നാള്‌ കൂടി ജീവിക്കാ...മണകൊണാച്ചന്‍...'

***************

അച്ചായന്റെ കൈയീന്ന് ആണവം വാങ്ങണ കാര്യം തീരുമാനിക്കാന്‍ ഇനീം കിടക്കേല്ലേ സമയം...നീ കെടന്ന് പെടക്കല്ലേടാ കാരാടാ എന്നും പറഞ്ഞ്‌ അമ്മച്ചി കാരാടനെ സമാധാനിപ്പിച്ച്‌ വീണ്ടും തൂമ്പയെടുത്ത്‌ കൈയില്‍ കൊടുത്തു.
ആ പറഞ്ഞത്‌ കാരാടനങ്ങോട്ട്‌ ബോധിച്ചില്ലെങ്കിലും...പണി പോയാല്‍ വംഗനും തെക്കനും മൈയിന്‍ഡ്‌ ചെയ്യേമില്ലാ...ആട്ടേം ചെയ്യുമെന്ന കാര്യമോര്‍ത്തപ്പോള്‍ ഒടക്ക്‌ നിര്‍ത്തി മെല്ലെപ്പോക്ക്‌ സമരം തൊടങ്ങി.

ലദ്വാനി പാലത്തില്‍കേറി നിന്ന് കുറേ ഒച്ചയുണ്ടാക്കീട്ട്‌...രക്ഷയില്ലാന്ന് കണ്ടപ്പോള്‍ പിന്നേം ചൊറി കുത്ത്‌ തുടങ്ങി.

കാര്‍ന്നോര്‌...ആരെങ്കിലും പണിയെടുത്ത്‌ കൊണ്ടുവന്നാല്‍ തിന്നാമെന്നും പറഞ്ഞ്‌ പിന്നേം കിടന്നുറങ്ങി.

മോഹനന്‍ പിള്ള പിന്നേം രാഹുകുഞ്ഞിനെ അപ്പീടീക്കാന്‍ പോയി.

അപ്പോ ആരാ മിടുക്കന്‍...
സംശയോണ്ടാ..അമ്മച്ചി തന്നെ.....

അമ്മച്ചിക്ക്‌ എന്തൂട്ടായാ എന്തൂട്ട്‌ തേങ്ങേണ്‌....
തടീം കരക്കാരടെ...
ആനേം കരക്കാരടെ...
വലിച്ചാലും കാശ്‌....
വലിച്ചില്ലേലും കാശ്‌...

ജെയ്‌ ഹിന്ദ്‌.....

Saturday, August 11, 2007

ആടും ജോര്‍ജ്ജുട്ടി.....

അന്നാമ്മച്ചേടത്തീടെ അയ്യോ പത്തോ എന്ന വാപൊളി....
ആ കഴുവേര്‍ടമകനെ കൊണ്ട്‌ തോറ്റല്ലോ കര്‍ത്താവെ എന്ന ഡയലോഗിലേക്ക്‌ മാറിയപ്പോഴാണ്‌....
ഇറയത്തിരുന്ന് കട്ടനും ബീഡീം സമാസമം കീറുകയായിരുന്ന പാപ്പിച്ചേട്ടന്‍...
എങ്കില്‍ പിന്നെ പുറകുവശത്തേക്കൊന്ന് പോയി നോക്കാം എന്ന് തീരുമാനിച്ചത്‌.രാവിലേ അവളടെ തൊള്ള കേട്ടപ്പോള്‍,ആടിനെ കെട്ടാന്‍ പോണ വഴി അവളെ വല്ല പാമ്പും കടിച്ചു കാണുമെന്നാണ്‌ പാപ്പിച്ചേട്ടന്‍ കരുതീത്‌.
അവളടെ കയ്യിലിരിപ്പ്‌ വച്ച്‌.....
എന്‍.എച്ച്‌ വഴി ചുമ്മാ പോണ പാമ്പ്‌ വരെ ടാക്സിയെടുത്ത്‌ വന്ന് കടിച്ചിട്ട്‌ പോകും...
വായീന്ന് വരണ മുത്തുകള്‍ കേട്ടാലോ......പാമ്പല്ലാ....തവള വരെ കടിക്കും.
പാമ്പിന്‌ വല്ലപ്പോഴും കിട്ടണ ഒരു ചാന്‍സല്ലേ....പാവം രണ്ട്‌ കടി കൂടുതല്‍ കടിച്ചോട്ടെ എന്നും കരുതിയാണ്‌ ആദ്യത്തെ അയ്യോ പത്തോ വിളി പാപ്പിച്ചേട്ടന്‍ മൈയിന്‍ഡ്‌ ചെയ്യാതിരുന്നത്‌.
പക്ഷേ അലമുറയില്‍ ഫിറ്റ്‌ ചെയുന്ന ഡയലോഗ്സിന്റെ സ്വഭാവം മാറിയപ്പോഴാണ്‌ ഇത്‌ കേസ്‌ പാമ്പല്ലാ എന്ന് തോന്നുകയും വലിച്ച്‌ കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞ്‌ കളഞ്ഞ്‌ വീടിന്റെ പുറകുവശത്തേക്ക്‌ എഴുന്നെള്ളിയതും.
ആടിനെ കെട്ടാറുള്ള അടക്കാമരത്തിന്റെ ചുവട്ടില്‍ നിന്നാണ്‌ അന്നാമ്മച്ചേടത്തി അലമുറയിടുന്നത്‌.

'എന്താടീ പിശാശേ...രാവിലെ കെടന്ന് കീറണത്‌....നിന്റെ കെട്ടിയോന്‍ കാഞ്ഞ്‌ പോയാ...'

'നിങ്ങളെ ചൊമന്നോണ്ട്‌ പോണ ദെവസം ഞാന്‍ പടക്കം പൊട്ടിക്കും.....'

'നിന്റെ അപ്പന്‍ ചത്തപ്പ പൊട്ടിച്ച പടക്കം ബാക്കി കാണോയിരിക്കും....'

'നുമ്മടെ ആടിനെ കാണാനില്ലന്നേ...രാവിലേ എന്റപ്പന്റെ പൊറത്തേക്ക്‌ കേറാതെ അതിനെ ഒന്ന് പോയി തപ്പ്‌ മനുഷ്യാ....
'
'ആടിനെ കാണാനില്ലേ....
പറമ്പിലെങ്ങാന്‍ കാണൂടീ...അത്‌ അഴിഞ്ഞ്‌ പോയതായിരിക്കും....അല്ലാതെവിടെ പോകാന്‍... '

'അഴിഞ്ഞ്‌ പോയതൊന്നുമല്ലാ....അതാ കാലമാടന്‍ കൊണ്ടോയതാ....'

'ആര്‌..'

'വേറാര്‌....നിങ്ങടെ സല്‍പ്പുത്രന്‍....'

'ജോര്‍ജ്ജൂട്ടിയാ....'

'പിന്നല്ലാതെ....അവനല്ലാതെ നിങ്ങക്ക്‌ വേറേമിണ്ടാ...നിങ്ങക്കെന്തൂട്ടാ ഒരു സംശയം...'

'അവന്‍ കൊണ്ടോണ നീ കണ്ടാ...'

'കാണണേന്തിനാ...അവനിന്നലെ പൈസ ചോദിച്ച്‌ ഇവിടെ കെടന്ന് തലതല്ലിപ്പൊളിക്കണത്‌ നിങ്ങേം കേട്ടതല്ലേ....
ഇതവന്‍ തന്നെ കൊണ്ടോയതാണ്‌.....
കാലമാടന്‍
ഇനിയിങ്ങോട്ട്‌ കെട്ടിയെടുക്കട്ടെ...
ഈ പടിക്കെ ഞാന്‍ കേറ്റൂല്ല...
അതിന്റെ പാല്‌ വിറ്റ്‌ കിട്ടണ കാശിനാണ്‌ വിഴുങ്ങീരുന്നേന്ന് ഓര്‍ത്തില്ലല്ല്ലാ അവന്‍..
കര്‍ത്താവെ...അവന്‍ മുടിഞ്ഞ്‌ പോകത്തേയൊള്ള്‌....'

അന്നാമ്മച്ചേടത്തി പ്രാക്കിന്റെം കരച്ചിലിന്റേം ഡോസ്‌ കൂട്ടി...

'എടി അന്നാമ്മേ..നീയിങ്ങനെ കിടന്ന് കാറാതെ....'

'പിന്നെ ഞാന്‍ കാറാതെന്ത്‌ ചെയ്യും..നിങ്ങക്കിത്‌ വല്ലോം അറിയണോ...
ഞണ്ണാന്‍ നേരത്ത്‌ വന്നിരുന്നാ പോരേ.....ഇങ്ങനെ കുന്തം പോലെ നിക്കാതെ അവനെപോയി തപ്പ്‌ മനുഷ്യാ..
അവന്‍ അതിനെ വല്ല ഷാപ്പിലും കൊടുത്ത്‌ കള്ള്‌ കുടിക്കണേന്‌ മുന്നേ അതിനെ തിരിച്ച്‌ വാങ്ങിക്കൊണ്ട്‌ വാ....'

അന്നാമ്മച്ചേടത്തി പറഞ്ഞത്‌ സത്യമാണ്‌.ആ ആടിന്റെ വെല തന്തക്കും മോനും അറിയാന്‍ വകുപ്പില്ല.
മരാശാരി ആയിരുന്ന പാപ്പിച്ചേട്ടന്‍ പണിക്ക്‌ പോയിട്ട്‌ വര്‍ഷങ്ങളായി.
വയ്യാഞ്ഞിട്ടല്ലാ..പണീടെ ഗുണം കൊണ്ട്‌ ആരുംവിളിക്കാറില്ലാ...
വല്ലപ്പോഴും വിളിച്ച്‌ വല്ല പണീം കൊടുക്കണത്‌ മേടയില്‍ നിന്നായിരുന്നു.
അവിടെ പള്ളീലച്ചന്‌ വേണ്ടി പണിത ചാരുകസേര.....
പിന്നോട്ടുള്ള ചാരിന്‌ പകരം മുന്നോട്ടുള്ള ചാരില്‍ പണിതപ്പോള്‍....അവിടത്തെ പണീം പൂട്ടി.
ഈച്ചേം ചക്കരേം പോലെ നടന്നിരുന്ന അയല്‌വക്കത്തെ ഗോവിന്ദന്‍ അയാളുടെ വീട്‌ പുതുക്കിപണിയാന്‍ പുറത്ത്‌ നിന്ന് വേറെ ആശാരിയെ കൊണ്ടുവന്നത്‌ പാപ്പിമാപ്ല സഹിച്ചു...
പക്ഷേ വൈകുന്നേരം ഷാപ്പില്‍ വച്ച്‌ കണ്ടപ്പോള്‍.....
'എനിക്ക്‌ നല്ലൊരു ആശാരിയെ കിട്ടി മാപ്ലേ..'
എന്ന് പറഞ്ഞപ്പോഴാണ്‌...പാപ്പിമാപ്ലയുടെ പിടിവിട്ട്‌ പോയത്‌.

'കിട്ടീത്‌ കളയണ്ടാ...എടുത്ത്‌ മുണ്ടിനകത്ത്‌ വച്ചോ...'
എന്നും പറഞ്ഞ്‌ ഷാപ്പില്‍ നിന്നും ഇറങ്ങിപ്പോന്ന മാപ്ല...
തന്റെ ഉളിയും കൊട്ടുവടിയും ഇരിക്കണ സഞ്ചിയെടുത്ത്‌ തോട്ടില്‍ വലിച്ചെറിഞ്ഞ്‌ കളഞ്ഞിട്ടാണ്‌ ഷാപ്പില്‍ തിരിച്ച്‌ ചെന്നത്‌...

പാപ്പിച്ചേട്ടന്റെ രണ്ട്‌ സന്താനങ്ങളില്‍ ഇളയത്‌ പെണ്ണായിരുന്നു.ജീന.

ജീന.....അപ്പനേം അമ്മേം വിഷമിപ്പിക്കാതെ തന്റെ കെട്ട്‌ പ്രായം ആയീന്ന്....
തനിക്ക്‌ തന്നെ തോന്നിയപ്പോള്‍ ആരോടും അഭിപ്രായം ചോദിക്കാതെ......
അമ്മച്ചി പുര മേയാന്‍ വേണ്ടി ചിട്ടി പിടിച്ച്‌ വച്ചിരുന്ന കാശും എടുത്ത്‌ ബ്ലൗസിനകത്ത്‌ തിരുകി....
കവലയില്‍ തയ്യല്‍ക്കട നടത്തുന്ന പ്രദീപന്റെ ഒപ്പം ഒളിച്ചോടി.

പെങ്ങള്‍ ഒളിച്ച്‌ പോയതറിഞ്ഞ്‌ സംഹാരരുദ്രനായി പ്രദീപനെ വെട്ടാന്‍ വീട്ടില്‍ നിന്നും വാക്കത്തിയുമായി ഇറങ്ങിപ്പോയ ജോര്‍ജ്ജൂട്ടി പിറ്റേന്ന്....
അളിയന്‍....പൊന്നളിയന്‍...എന്ന പാട്ടും പാടി ഓട്ടോറിക്ഷയിലാണ്‌ തിരിച്ച്‌ വന്നത്‌.
പ്രദീപന്റെ അഛനും ചേട്ടനും ചെത്തുകാരായിരുന്നു.അവരുടെ ചെത്ത്‌ കത്തി കണ്ട്‌ പേടിച്ച്‌ അളിയനേം പെങ്ങളേം ജോര്‍ജ്ജൂട്ടി അംഗീകരിച്ചതാണെന്നും..അതല്ലാ ദിവസോം 'ചെത്ത്‌ ഫാമിലി' വക കള്ള്‌ കുടിക്കാം എന്ന ഐഡിയയില്‍ ബന്ധം ഓക്കെ ആക്കിയതാണെന്നും രണ്ട്‌ സംസാരമുണ്ട്‌ നാട്ടില്‍.
എന്തായാലും അന്നാമ്മചേടത്തിക്ക്‌ മകളുടെ ഒപ്പം ഒരു വാക്കത്തീം കൂടി നഷ്ടപ്പെട്ടെന്ന് ചുരുക്കം.....
ആ കൊല്ലം പുര മേയേണ്ടി വന്നില്ല്ലായെന്നുള്ളത്‌ ലാഭവും....

പണിക്ക്‌ പോക്ക്‌ ജോര്‍ജ്ജൂട്ടിക്കും പറഞ്ഞിട്ടുള്ള കാര്യമല്ല.
ജോര്‍ജ്ജുട്ടീടെ ഭാഷേല്‍ പറഞ്ഞാല്‍...
'പറ്റിയ പണിയാച്ചാല്‍ നുമ്മ പോകും....ഇല്ലേലില്ലാ..'

പറ്റിയ പണി എന്ന് വച്ചാല്‍ ജോര്‍ജ്ജുട്ടീടെ പണി മരം വെട്ടാണ്‌.
പണീടെ കാര്യത്തില്‍ അപ്പനെപ്പോലെ തന്നെ മിടുക്കന്‍ ആയത്‌ കൊണ്ട്‌ സ്വന്തമായി ഒരോര്‍ഡറും ജോര്‍ജ്ജുട്ടിക്ക്‌ കിട്ടാറില്ല.
അവസാനമായി കിട്ടിയ സ്വന്തം പണി, ലാസറ്‌ ചേട്ടന്റെ.....ഇടിമിന്നലേറ്റ്‌ തല പോയ തെങ്ങ്‌ വെട്ടലാണ്‌.തെങ്ങ്‌ വെട്ടി മറിക്കാന്‍ മൈതാനം പോലെ സ്ഥലം ഉണ്ടായിരുന്നിട്ടും.....
ജോര്‍ജ്ജുട്ടി തെങ്ങ്‌ വെട്ടിയിട്ടത്‌ ലാസറ്‌ ചേട്ടന്റെ വീടിന്റെ നടുമ്പുറത്തേക്കാണ്‌.
അന്നവടന്ന് കോടാലീം ഉപേക്ഷിച്ച്‌ ഓടിയ ജോര്‍ജ്ജുട്ടി പിന്നെ സഹായി റോളിലേ മരംവെട്ട്‌ ഫീല്‍ഡില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
പക്ഷേ അതും അങ്ങോട്ട്‌ ക്ലെച്ച്‌ പിടിച്ചിരുന്നില്ല.ഒരു കോണ്‌ട്രാക്ടര്‍ എത്ര കാലം വല്ലവരുടേം സൈറ്റില്‍ ഹെല്‍പര്‍ ആയി പണിയെടുക്കും.
തന്റെ മരം വെട്ട്‌ ഫീല്‍ഡിലുള്ള പരിചയം....
'ടാ..ആ കൊമ്പ്‌ ആ സൈഡിലേക്ക്‌ മറിയടാ..'

'കോടാലി നേരേ പിടിയടാ...'

'ഈ തെങ്ങ്‌ മൂന്ന് മുറിയായി താഴെയിറക്കാം..'
തുടങ്ങിയ കോച്ചിംഗ്‌ ക്യാമ്പുകളിലൂടെ പുറത്ത്‌ വരികയും ..
പണിയൊന്നും എടുക്കാതെ വായ്‌ത്തള്ളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തപ്പോഴാണ്‌ മറ്റുപണിക്കാര്‍ സഹികേടിന്റെ ഉന്നതകോടിയില്‍ എത്തിയതും....
'ജോര്‍ജ്ജുട്ടി ആ തണലത്ത്‌ പോയി ഇരുന്നോ...വൈകീട്ട്‌ തച്ച്‌ കാശ്‌ തന്നേക്കാം..'
എന്ന് പറയുകയും ചെയ്തത്‌.

അതോട്‌ കൂടി അഭിമാനിയായ ജോര്‍ജ്ജുട്ടി നിന്റേന്നും പണിയെനിക്ക്‌ വേണ്ടടാ മറുതകളേയെന്ന് പ്രഖ്യാപിക്കുകയും ഷാപ്പിലേം മുറുക്കാന്‍ കടേലേം പറ്റ്‌ കാശ്‌ തീര്‍ക്കാനായി അന്നമ്മച്ചേടത്തീടെ അടുത്ത്‌ മുട്ടുകുത്തുകയും....
നടക്കില്ലായെന്ന് കണ്ടപ്പോള്‍ ആടിനെ വിറ്റാണെങ്കിലും ഞാന്‍ എന്റെ കടം തീര്‍ക്കും എന്നലറിക്കൊണ്ട്‌ വീട്‌ വിട്ട്‌ പോവുകയും ചെയ്തത്‌.
അതിന്റെ പിറ്റേന്നാണ്‌ ആടിനെ കാണാതെയായത്‌.

'നിങ്ങയാ ഷാപ്പിലെ നാരായണന്റടുത്ത്‌ ചെന്ന് നോക്ക്‌..
അവന്‍ പറ്റ്‌ തീര്‍ക്കാന്‍ ആടിനെ അയാക്ക്‌ കൊണ്ടോയ്‌ കൊടുത്തിട്ടൊണ്ടാവും....
നോക്കിനിക്കാതെ ഒന്ന് പോയെന്റെ മനുഷേനേ....'

താളം ചവിട്ടി കൊണ്ട്‌ നിന്നിരുന്ന പാപ്പിച്ചേട്ടന്‍ പതുക്കെ നടന്ന് തുടങ്ങി.
'നാരായണന്റെ അവടെ ഇല്ലേല്‍..അത്‌ പറയാന്‍ ഇങ്ങോട്ട്‌ വരണ്ടാട്ടാ...നേരേ ചന്തേലേക്ക്‌ വിട്ടോണം...'

പാപ്പിച്ചേട്ടന്റെ ബുദ്ധിയെക്കുറിച്ച്‌ മതിപ്പുണ്ടായിരുന്ന ചേടത്തി ഓര്‍മ്മിപ്പിച്ചു.

വീടിന്റെ പുറകുവശത്തെ വഴിയിലൂടെ ഇറങ്ങിപ്പോയ പാപ്പിച്ചേട്ടന്റെ പോക്കും നോക്കി താടിക്ക്‌ കൈയ്യും കൊടുത്ത്‌ ആടിനെ കൊണ്ടുപോയ ജോര്‍ജ്ജുട്ടിയെ പ്രാകി കൊണ്ട്‌ നില്‍ക്കുമ്പോളാണ്‌ പുറകില്‍ ഒരനക്കം കേട്ടത്‌.തിരിഞ്ഞ്‌ നോക്കിയ അന്നാമ്മച്ചേടത്തി കണ്ടത്‌....ഒരു മൂളിപ്പാട്ടും പാടി മുന്‍ വശത്ത്‌ നിന്ന് വരുന്നു ജോര്‍ജ്ജുട്ടി.

'അമ്മച്ചീ....'

'പ്‌ഫാ...അമ്മച്ചിയാ..'

ചേടത്തിയുടെ ആട്ടിന്റെ ശക്തിയില്‍ രണ്ടടിപുറകിലേക്ക്‌ തെറിച്ച ജോര്‍ജ്ജുട്ടി വീടിന്റെ മതിലില്‍ ചെന്നിടിച്ച്‌ നിന്നു.

'എവടടാ ആട്‌...'

'ആടാ...ഏതാട്‌....'

ജോര്‍ജ്ജുട്ടി ഒന്നും മനസ്സിലാകാതെ പൊട്ടനെ പോലെ നിന്നു.

'നീയതിനെ ആര്‍ക്കാടാ കൊടുത്തേ...ദുഷ്ടാ...നീയൊരുകാലത്തും ഗൊണം പിടിക്കൂല്ലടാ...കഞ്ഞിവെള്ളോങ്കിലും കുടിച്ച്‌ കെടന്നീരുന്നത്‌ അതിന്റെ പാല്‌ വിറ്റാടാ....നീയോ നിന്റപ്പനോ പണിയെടുത്ത്‌ പത്തിന്റെ പൈസ കുടുംബത്ത്‌ തരൂല്ലാ...ഇനിയെന്തിനാടാ ഇവിടെ വായുമ്പൊളിച്ച്‌ നിക്കണത്‌...അകത്തിരിക്കണ ചട്ടീ കലോം കൂടി കൊണ്ടോയ്‌ വിറ്റ്‌ കുടിയടാ നശിച്ചവനേ...ഇനിയത്‌ മാത്രോയിട്ട്‌ ഇവിടേന്തിനാ വച്ചേക്കണേ.....'

ചേടത്തി നെഞ്ചത്തടി തുടങ്ങി....

ജോര്‍ജ്ജുട്ടി പതുക്കെ പറമ്പിന്‌ പുറത്തേക്കിറങ്ങി...
എത്ര ആലോചിച്ചിട്ടും ജോര്‍ജ്ജുട്ടിക്ക്‌ കാര്യം മനസിലായില്ല.ആടിനെ വിറ്റായാലും കാശുണ്ടാക്കും എന്ന് പറഞ്ഞത്‌ നേരാണ്‌.അതും പറഞ്ഞ്‌ ഇന്നലെ ഇറങ്ങിപ്പോയിട്ട്‌ പിന്നെയിന്നാണ്‌ ഈ ഏരിയയിലേക്ക്‌ വന്നത്‌.പിള്ളേടെ തെങ്ങീന്ന് ഒരുകൊല തേങ്ങേമിട്ട്‌ അതു വിറ്റ്‌ വാറ്റുമടിച്ച്‌ കടവില്‍ തന്നെ കെടന്നൊറങ്ങീട്ട്‌ ഇപ്പഴാ ഇങ്ങട്‌ കെട്ടിയെടുത്തത്‌.

ശ്ശെടാ...ഇതെന്ത്‌ പരീക്ഷണം....
ഇത്രനാളും കള്ളന്‍ എന്ന പേര്‌ മാത്രമേ ഇല്ലാതിരിന്നുള്ളൂ..ഇപ്പ അതും ആയി.....

സങ്കടം സഹിക്കാനാകാതെ ജോര്‍ജ്ജുട്ടി വഴിയരികില്‍ കണ്ട മരക്കുറ്റിയില്‍ കാല്‌ മടക്കിയടിച്ചു.
അടിച്ചതും....അമ്മേയെന്ന് ഞരങ്ങിക്കൊണ്ട്‌ കാലുംതിരുമ്മി അവിടെ തന്നെയിരുന്നു.

ചാവണം...
ഇങ്ങനെ ജീവിച്ചിട്ട്‌ കാര്യമില്ലാ..ചാവണം....
സ്വന്തം വിട്ടിലെ ആടിനെ അടിച്ച്‌ മാറ്റിയവന്‍ എന്ന പേരും കേട്ട്‌ ഇനി ജീവിക്കാന്‍ വയ്യ ..
ചാവണം...വെറുതേ ചത്താല്‍ പോരാ....എല്ലാത്തിനേം കൊന്നിട്ട്‌ ചാവണം...
സങ്കടവും ദേഷ്യവും ഒരുമിച്ച്‌ വന്ന ഒരു മുഹൂര്‍ത്തത്തില്‍ കാലിലെ വേദന മറന്ന് ജോര്‍ജ്ജുട്ടി ചാടിയെഴുന്നേറ്റു.
കൊല്ലണം..അമ്മച്ചിയേം അപ്പച്ചനേം കൊല്ലണം....
എന്നിട്ട്‌ താനും ചാകും...
കൊല്ലാനുള്ള ആവേശത്തില്‍ തിരിച്ച്‌ വീട്ടിലെക്ക്‌ നടന്ന ജോര്‍ജ്ജുട്ടി പെട്ടെന്ന് എന്തോ ആലോചിച്ച്‌ സഡന്‍ബ്രേക്കിട്ട്‌ നിന്നു.
എങ്ങനെ കൊല്ലൂന്നാണ്‌....ചുമ്മാ അങ്ങ്‌ കൊല്ലാന്‍ പറ്റുമോ...
വല്ല പാരക്കോലിനും തലക്കടിച്ച്‌ കൊല്ലാന്ന് വച്ചാല്‍ കരച്ചിലും ബഹളോം കേട്ട്‌ ആള്‌ കൂടും.
ആള്‌ കൂടിയാല്‍ കൊലപാതകത്തിന്‌ ശേഷമുള്ള തന്റെ സൂയിസൈഡ്‌ ഐഡിയ പാളും.
നാട്ടുകാര്‍ എടുത്തിട്ട്‌ ചളുക്കും.കയ്യും കാലും ഒടിഞ്ഞാല്‍ പിന്നെങ്ങനെ തൂങ്ങിച്ചാവാന്‍ മരത്തില്‍ കേറും...
കൈ ഉയര്‍ത്തിയാലല്ലെ വിഷം കഴിക്കാന്‍ പറ്റൂ...
പിന്നെ എന്ത്‌ ചെയ്യും...ജോര്‍ജ്ജുട്ടി ആലോചന തുടങ്ങി....

കിട്ടി..കിട്ടിപ്പോയ്‌...ഗുഡ്‌ ഐഡിയ....
കിണറ്റില്‍ വെഷം കലക്കാം....
അപ്പോള്‍ അതിലെ വെള്ളം കോരിക്കുടിച്ച്‌ അവര്‌ ചാകും...
പുറകേ അതിലെ വെള്ളം തന്നെ കുടിച്ച്‌ തനിക്കും ചാകാം....
അപ്പുറത്ത്‌ കപ്പകൃഷി ചെയ്യുന്ന ജോസിന്റെ മോട്ടറ്‌ പൊരേല്‌ എലിക്കും കോഴിക്കും കൊടുക്കണ വെഷം ഇരിക്കണത്‌ കണ്ടിട്ടുണ്ട്‌.കപ്പ തൊരക്കാന്‍ വരണ പെരുച്ചാഴീം ചീരേടെ കിളുന്ത്‌ കൊത്താന്‍ വരണ കോഴീമൊക്കെ വെഷം ചെന്ന് ചത്ത്‌ കെടക്കണതും താന്‍ കണ്ടിട്ടൊണ്ട്‌.

ജോര്‍ജ്ജുട്ടി നേരേ മോട്ടറ്‌ പുരയിലേക്ക്‌ നടന്നു.

ജോസയില്ല...ഭാഗ്യം...
കുറച്ച്‌ നേരത്തെ തിരച്ചിലിന്‌ ശേഷം പുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും ജോര്‍ജ്ജുട്ടിക്ക്‌ വിഷത്തിന്റെ പൊതി കിട്ടി.

കുറച്ചേ ഒള്ള്‌..സാരമില്ല..ഇത്‌ മതി....
ഒന്ന് കൊത്തുമ്പഴേക്കും കോഴിയൊക്കെ പിടഞ്ഞ്‌ വീഴണത്‌ താന്‍ കണ്ടിട്ടുണ്ട്‌....
അപ്പോ ഇതു മുഴുവന്‍ കലക്കിയാല്‍ അമ്മച്ചീം അപ്പച്ചനുമല്ലാ....
ഈ പഞ്ചായത്തിലെ ആള്‍ക്കാര്‍ മുഴുവന്‍ ചാകും...

വിഷവും കൊണ്ട്‌ നേരെ ജോര്‍ജ്ജുട്ടി വീട്ടിലേക്ക്‌ ഓടി....
വേലിക്കരികില്‍ നിന്ന് അകത്തേക്ക്‌ പതുങ്ങി നോക്കി..ഇല്ലാ....
അമ്മച്ചി പുറകുവശത്താണ്‌...
കിണറിന്റെ അരികില്‍ എത്തിയ ജോര്‍ജ്ജുട്ടി ചുറ്റിനും ഒന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ലായെന്ന് ഉറപ്പ്‌ വരുത്തി...
എന്നിട്ട്‌ വിഷം നേരേ കിണറ്റിലേക്ക്‌ ചൊരിഞ്ഞു.
അതിന്‌ ശേഷം ബക്കറ്റ്‌ കിണറ്റിലേക്കിറക്കി ശരിക്ക്‌ അടിച്ച്‌ കലക്കി.
എന്നിട്ട്‌ കൂടുതലൊന്നും ആലോചിക്കാതെ ഒരു ബക്കറ്റ്‌ വെള്ളം കോരി മടമടായെന്ന് കുടിച്ചു.
കൂടുതല്‍ ആലോചിച്ച്‌ നിന്നാല്‍ താന്‍ പിന്തിരിഞ്ഞേക്കുമോ എന്ന ഡൗട്ടില്‍ നിന്നാണ്‌ പെട്ടെന്നീ പണി ജോര്‍ജ്ജുട്ടി ചെയ്തത്‌.

കുടിച്ചതും ബക്കറ്റ്‌ താഴെയിട്ടു....
താനിതാ മരിക്കാന്‍പോകുന്നു..കുറച്ച്‌ കഴിഞ്ഞ്‌ അപ്പനും അമ്മച്ചീം കൂടി മരിക്കും...
ജോര്‍ജ്ജുട്ടിക്ക്‌ അലറിച്ചിരിച്ചു..പക്ഷെ ശബ്ദം പുറത്തേക്ക്‌ വന്നില്ല.
വേച്ച്‌ വേച്ച്‌ ജോര്‍ജ്ജുട്ടി പുറത്തേക്ക്‌ നടന്നു.
ശരീരം തളരുന്നു..ഇതാ മരണം അടുത്തെത്തി....
ഈശോയേ...ജോര്‍ജ്ജുട്ടി വിളിച്ചു...
.

'എന്താടാ.....'
ഈശോ വിളി കേട്ടു.....

ഞെട്ടിപ്പോയ ജോര്‍ജ്ജുട്ടി തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ ഞൊണ്ടന്‍ കാലന്‍ ഈശോപ്പനെ....

'നിന്നേല്ലടാ പിശാശേ....
ഞാന്‍ കര്‍ത്താവിനെ വിളിച്ചതാ....'

'ഹ..ഹ...ഇത്‌ നല്ല മേട്‌....ചെകുത്താമ്മാരും കര്‍ത്താവിനെ വിളിച്ച്‌ തൊടങ്ങിയാ...'

ഈശോപ്പന്റെ തന്തക്കും തള്ളക്കും വിളിക്കണം എന്ന് ജോര്‍ജ്ജുട്ടിക്ക്‌ തോന്നിയെങ്കിലും.....
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ പോകുന്ന തനിക്ക്‌....
സ്വര്‍ഗ്ഗം ലഭിക്കാനുള്ള അവസരം അവസാന നിമിഷത്തെ തെറിവിളി മൂലം നഷ്ടമായലോ എന്ന ചിന്തയില്‍ അടക്കി.

'നീയൊരു നാറിയാണെങ്കിലും...നിന്റെ തന്ത ഒരു പര നാറിയാണെങ്കിലും...ഞാനിപ്പോ അതൊന്നും നിന്നെ വിളിക്കണില്ലാ..കാരണം.... ഞാനിപ്പ ചാകും...കെണറ്റില്‍ വെഷോം കലക്കി...
അതീന്ന് വെള്ളോം കോരിക്കുടിച്ച്‌ സ്വര്‍ഗ്ഗത്ത്‌ പോകാന്‍ റെഡിയായി നിക്കണ എന്നെ കൊണ്ട്‌ നീ അങ്ങനെ തെറിപറയിപ്പിക്കാന്ന് നോക്കണ്ടടാ ഈശോപ്പാ...'

ഈശോപ്പന്‍ ഒന്ന് ഞെട്ടി.....ജോര്‍ജ്ജുട്ടീടെ അടുത്തേക്ക്‌ ചെന്ന് മണം പിടിച്ചു.
ഇല്ലാ..വെള്ളമടിച്ചിട്ടില്ല..പിന്നെയിവന്‍ എന്തൊക്കേണീ പറയണത്‌...

'ടാ..ജോര്‍ജ്ജുട്ടീ...നീ എന്ത്‌ കോടാലിയൊക്കേണീ പറേണത്‌...
കെണറ്റില്‍ വെഷം കലക്കീന്നാ...'
മറുപടിയൊന്നും പറയാതെ ജോര്‍ജ്ജുട്ടി വേച്ച്‌ വേച്ച്‌ നടന്നു.
സ്വര്‍ഗ്ഗം കിട്ടാനുള്ള അതീവമായ ആഗ്രഹത്തിന്റെ പുറത്ത്‌...
ഈശോയെ..ഈശോയേ എന്ന് ഉരുവിട്ടു....

പകച്ച്‌ പോയ ഈശോപ്പന്‍ എന്തോ പന്തികേട്‌ മണത്തു.
തന്റെ ഞൊണ്ടിക്കാലും വലിച്ച്‌ വച്ച്‌ നേരെ ജോര്‍ജ്ജുട്ടിടെ വീട്ടിലേക്ക്‌ ഓടിക്കേറി.

അതാ അന്നാമ്മ ചേടത്തി വെള്ളം കോരുന്നു.
അയ്യോ..കോരിക്കഴിഞ്ഞു.
വെള്ളം പകര്‍ത്താനുള്ള കുടം കാണാനില്ലല്ലോ....
അയ്യോ....ചേടത്തി വെള്ളം ബക്കറ്റില്‍ നിന്ന് നേരേ കുടിക്കാനുള്ള പുറപ്പാടിലാണ്‌....

തടയണം.... തടഞ്ഞേ പറ്റൂ...

'ചേടത്തീ..വെള്ളം കുടിക്കല്ലേ...കെണറ്റില്‍ വെഷം കലക്കീട്ടൊണ്ടേ...'

ഈശോപ്പന്‍ സര്‍വ്വശക്തിയുമെടുത്ത്‌ അലറി....

ഇതിനകം രണ്ട്‌ കവിള്‍ വെള്ളം വിഴുങ്ങിക്കഴിഞ്ഞിരുന്ന ചേടത്തി അലര്‍ച്ച കേട്ട്‌ തലയുയര്‍ത്തി നോക്കി.

ഈശോപ്പനാണല്ലാ.....ഇവനിതെന്താ പറ്റിയേ....

'എന്താട ഈശോപ്പാ...നീ കെടന്ന് തൊള്ളയെടുക്കണത്‌....'

'ചേടത്തീ...ആ വെള്ളം കുടിക്കല്ലേ...അതിനകത്ത്‌ ജോര്‍ജ്ജുട്ടി വെഷം കലക്കീട്ടൊണ്ട്‌....
അവന്‍ വെഷവെള്ളോം കുടിച്ചോണ്ട്‌ പാതിജീവനോടെ വഴീല്‍ നില്‍പ്പൊണ്ട്‌...'

ചേടത്തീടെ കണ്ണില്‍ ഇരുട്ട്‌ കേറി...
വിഷം ചെന്ന വയറില്‍ തടവിക്കൊണ്ട്‌....
കര്‍ത്താവേ എന്നൊരു വിളിയോടെ അന്നാമ്മ ചേടത്തി പുറകോട്ട്‌ മറിഞ്ഞ്‌ വീണു.

-------------------

മരണത്തെ പുല്‍കാന്‍ തയ്യാറായി, വഴിയരികില്‍ കര്‍ത്താവിനെ പ്രാര്‍ഥിച്ചുകൊണ്ട്‌ മലര്‍ന്ന് കിടന്ന ജോര്‍ജ്ജുട്ടി,
പിടിയടാ അവനെ..കെണറ്റില്‍ വെഷം കലക്കിയ പന്നീനെ കൊല്ലടാ എന്നൊക്കെ ആക്രോശിച്ച്‌ കൊണ്ട്‌ തന്റെ നേരെ ഒരു പറ്റം ആള്‍ക്കാര്‍ പാഞ്ഞ്‌ വരുന്നത്‌ കണ്ട്‌....
താന്‍ വിഷം കഴിച്ച്‌.....
മരണത്തെ വെയിറ്റ്‌ ചെയ്യുകയാണെന്ന ചിന്ത മറന്ന്....
തടി രക്ഷിക്കാന്‍ ഉടുതുണീം വാരിപ്പിടിച്ച്‌ വേലി ചാടിയോടി.

ജോര്‍ജ്ജുട്ടിയേയും ആടിനേയും തപ്പിപ്പോയ പാപ്പിച്ചേട്ടന്‍...
തന്റെ ഓപ്പറേഷന്‍ സക്സസ്‌ ആയ സന്തോഷത്തില്‍ ഷാപ്പുകാരന്‍ നാരായണന്റെ അടുത്ത്‌ നിന്ന് ആടിന്റെ പൈസയും വാങ്ങി അരേല്‍ തിരുകി....
രണ്ട്‌ കുപ്പി കള്ളിനും ഓര്‍ഡര്‍ കൊടുത്ത്‌ ഷാപ്പില്‍ തന്നെയിരുന്നു.

അതേ സമയം....
വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ വാങ്ങിച്ച.....
മോട്ടറ്‌ പുരയിലെ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന.....
അപ്പത്തിനിടാനുള്ള യീസ്റ്റ്‌ തപ്പുകയായിരുന്നു കപ്പത്തോട്ടത്തിലെ ജോസ.....

Wednesday, April 11, 2007

മഹിഷി

'വണക്കം രാജാവേ...'

'ഉവ്വ......വണക്കം....വണക്കം.....
രാവിലേ......ആളെ അയച്ച്‌ കുത്തിപ്പൊക്കിയാലും നേരത്തിനും കാലത്തിനും ഇങ്ങട്‌ കെട്ടിയെടുത്തൂടാല്ലേ......'

'തിരുമനസ്സ്‌ ക്ഷമിക്കണം....
ഞാന്‍ ആവുന്ന വേഗത്തില്‍ പറന്നാണു ഇങ്ങട്‌ പോന്നത്‌.......'

'പറക്കാന്‍......മന്ത്രിയാരാ ഡിങ്കനാ....
തന്റെ കുതിര എവിടേ .......
പോരാത്തതിനു ഒരു രഥോം കൊട്ടാരം ചെലവില്‍ ഒപ്പിച്ചിട്ടുണ്ടല്ലാ......
അതെന്തിയേ.....വിറ്റാ...
അതോ പണയം വച്ച്‌ ചീട്ട്‌ കളിച്ചാ....'

'പറന്നു എന്നു പറഞ്ഞത്‌ കുറച്ച്‌ ആലങ്കാരികമായിട്ടാണു പ്രഭോ......
ഞാന്‍ വന്നത്‌ കൊട്ടാരം വക സൂപ്പര്‍ ഫാസ്റ്റില്‍ ആണു.....
എന്റെ രഥത്തിനു കുറച്ച്‌ റിപ്പയറു......
പിന്നെ കുതിര...അതിലാണു ഇന്ന് എളേ ചെക്കന്‍ കോളേജില്‍ പോയത്‌.....'

'കൊട്ടാരം വക സൂപ്പര്‍ ഫാസ്റ്റില്‍ കേറിയ നേരം കൊണ്ട്‌ തനിക്ക്‌ നടന്നു വന്നാല്‍ മതിയായിരുന്നല്ലോ...
ഇതിലും നേരത്തേ എത്തിയേനേ.....'

'അല്ലാ...തിരുമനസ്സ്‌ രാവിലേ കലിപ്പിലാണല്ലാ....
എന്താ പറ്റീത്‌...ഇന്നലത്തെ കെട്ട്‌ എറങ്ങീല്ലെ ......
ഇന്നലെ കേറ്റിയ സാധനം ഡ്യൂപ്ലിക്കേറ്റ്‌ ആയിരിന്നാ......'

'എടോ....നമ്മടെ പട്ടമഹിഷി മിസ്സിംഗ്‌ ആണു....'

'പട്ട.....'

'പട്ടയല്ലടോ....പട്ടമഹിഷി....രാജ്ഞി......'

'അത്‌ ശരി.....
രാജ്ഞിക്ക്‌ മിസ്സിംഗ്‌ വന്നേനാണാ എന്റടുത്ത്‌ കലിപ്പിക്കണത്‌.......
അതിനു ഞാന്‍ എന്തൂട്ട്‌ ചെയ്യാനാ.....
എങ്ങനെ മിസ്സിംഗ്‌ വരാണ്ടിരിക്കും....ഒരു റസ്റ്റ്‌ കൊടുക്കണ്ടേ.......'

'മന്ത്രീ....രാവിലേ ....മറ്റേ വര്‍ത്താനം പറഞ്ഞാ ..കാലേ തൂക്കി ഞാന്‍ നെലത്തടിക്കും....
എടോ പൊട്ടന്‍ കൊണാപ്പാ....രാജ്ഞി മിസ്സിംഗ്‌....എന്നു വച്ചാ.....
ആ പെമ്പ്രന്നോരേ കാണാനില്ലാ എന്ന്.....'

'ഓ ഗോഡ്‌.....ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ആണല്ലോ.......'

'ആര്‍ക്ക്‌ ഞെട്ടല്‍...തനിക്കാ......എനിക്ക്‌ വല്യ ഞെട്ടലൊന്നുമില്ല...'

'മഹിഷിയെ ആരെങ്കിലും തട്ടിക്കൊണ്ട്‌ പോയതായിരിക്കുമോ.......'

'തട്ടിക്കൊണ്ട്‌ പോകാനാ....അവളേ...
അത്രക്ക്‌ തലക്ക്‌ സ്ഥിരമില്ലാത്ത ആരെടോ ഈ നാട്ടില്‍......'

'അത്‌ ശരിയാ...തട്ടിക്കൊണ്ട്‌ പോണവന്‍ കിഡ്നി വിറ്റ്‌ ചെലവിനു കൊടുക്കേണ്ടി വരും.......
അങ്ങനെയുള്ള മഹിഷീടെ കൈയ്യിലിരിപ്പ്‌ അറിയാത്ത വല്ല പൊറം രാജ്യക്കാരും ആയിരിക്കും ചെലപ്പോ.......
പാവങ്ങള്‍...'

'അതേടോ......പൊറം രാജ്യക്കാരു തന്നേണു ഇതിന്റെ പൊറകില്‍.....
പക്ഷേ....തട്ടീതും വെട്ടീതും ഒന്നുമല്ലാ....അവളു തന്നത്താന്‍ മുങ്ങീതാ.......'

'അതെങ്ങനെ തിരുമനസ്സിനു മനസ്സിലായി...മഹിഷി മുങ്ങീതാണെന്ന്.......'

'എടോ അവളൊരു കത്തെഴുതി വച്ചിട്ടുണ്ട്‌.....'

'അതിലെന്താ എഴുതിയേക്കണേ.....'

'അതു ശരി...എനിക്ക്‌ വായിക്കാന്‍ അറിയാങ്കി തന്നെ ഇങ്ങോട്ട്‌ പണ്ടാറടങ്ങോ........'

'കത്ത്‌ മലയാളത്തില്‍ ആണെങ്കി ....'

'ആണെങ്കി......'

'എനിക്കും വായിക്കാന്‍ പറ്റൂന്ന് തോന്നണില്ലാ......'

'ഉവ്വ.....ചൈനീസു ഭാഷേലാണെങ്കി താനിപ്പ മറിച്ചേനേ......
പഠിക്കാന്‍ വിട്ട സമയത്ത്‌ സ്കൂളില്‍ പോണോടോ.....
അല്ലാതെ മാങ്ങാണ്ടി പറക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും......'

'മുങ്ങീതാണെന്ന് ഒറപ്പിക്കാന്‍....കത്ത്‌ വായിക്കണ്ട കാര്യമൊന്നുമില്ലാ.....
മുങ്ങല്‍.....മഹിഷിക്ക്‌ ഒരു വീക്ക്നസ്‌ ആണല്ലാ....
പണ്ട്‌ കോട്ടയത്ത്‌ നിന്ന് മുങ്ങീട്ടല്ലേ..കൊച്ചീല്‍ പൊങ്ങീത്‌....'

'അത്‌ താന്‍ പറഞ്ഞത്‌ കാര്യോണു........
പക്ഷേ ആരടെ ഒപ്പമാണു മുങ്ങീതു എന്നറിയാന്‍ ഒരു ആകാംഷ......
കുതിരാലയത്തീന്നു ഒരു കുതിരേനേം കാണാനില്ലാ എന്ന് വിവരം കിട്ടീട്ടൊണ്ട്‌.....'

'എന്ത്‌.......കുതിരയുടെ ഒപ്പം ആണെന്നോ മഹിഷി നാടുവിട്ടത്‌.......'

'ഛേ.....അതല്ലടോ...അവളു കുതിരപ്പുറത്ത്‌ കേറിയാ നാട്‌ വിട്ടതെന്ന്.....'

'മഹിഷിക്ക്‌ കുതിരേം ഓടിക്കാന്‍ അറിയോ.......'

'അവളു കുതിരേനെ അല്ലാ...പന്നീനെ വരെ ഓടിക്കും......'

'അതറിയാം....'

'എന്തറിയാന്നു....'

'അല്ലാ..പന്നീനെ വരെ ഡ്രൈവ്‌ ചെയ്യൂന്ന കാര്യം അറിയാന്ന്.......'

'ടോ.....ടോ....വേണ്ടാ.....വേണ്ടാ.....അധികം എളക്കണ്ടാ......
വേറെ നല്ല ആമ്പിള്ളേരു മന്ത്രി സ്ഥാനത്തിനൊള്ള ഇന്റര്‍വ്യൂം കഴിഞ്ഞ്‌ ഇരിപ്പൊണ്ട്‌......'

'തിരുമനസ്സ്‌ ക്ഷമിക്കണം....മേലില്‍ ഇളക്കുന്നതല്ലാ......അടിയനോട്‌ പൊറുക്കണം.....'

'പൊറുത്തു..പൊറുത്തു....കെടന്ന് മോങ്ങണ്ടാ.....
മോങ്ങല്‍ നിര്‍ത്തി താനൊരു വഴി പറയടോ....
ഈ കത്തിലെ കാര്യം ഒന്നറിയണ്ടേ.....'

'നമുക്ക്‌....കൊട്ടാരം ആസ്ഥാന പണ്ഡിതനെ ഒന്നു വിളിപ്പിച്ചാലോ....'

'അയാളു വന്നാ.......
ഏതാണ്ട്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ കോതമംഗലത്ത്‌ പോയെന്ന് പറഞ്ഞ്‌ കേട്ടല്ലാ.....'

'മത്സരം കഴിഞ്ഞ്‌....... കൊണ്ടുവന്നിട്ടൊണ്ട്‌.....'

'എന്ത്‌ കൊണ്ട്‌ വന്നിട്ടുണ്ടെന്ന്....
മത്സരത്തില്‍ അയാള്‍ക്കു സമ്മാനം വല്ലതും കിട്ടിയാ.......'


'കിട്ടി..കിട്ടി.....
സമ്മാനം നടും പൊറത്തിനു തന്നെയാ കിട്ടീത്‌......
കോതമംഗലം രാജാവിന്റെ ഭടന്മാര്‍ അവിടെയിട്ട്‌ ചവുട്ടിക്കൂട്ടി......
എന്നിട്ട്‌ ഇവിടെ ചൊമന്നോണ്ടു വന്നാക്കി.....'


'അയാളു പിന്നേം ശ്ലോകം ചൊല്ലിക്കാണും......
അങ്ങേരോട്‌ ആയിരം വട്ടം പറഞ്ഞിട്ടൊണ്ട്‌...അറിയാത്ത പണിക്ക്‌ പോകരുതെന്ന്......'

'ശ്ലോകോം...കവിതേം...നിമിഷകവിതേം.....
ഒക്കെ ചൊല്ലി ചൊല്ലി...അവസാനം....കൊച്ചീസദസ്സിലെ ആസ്ഥാന പണ്ഡിതന്‍.....
കോതമംഗലം രാജ്ഞീടെ അസ്ഥാന വര്‍ണ്ണന നടത്തിയാ....
പിന്നെ അവരു ഉമ്മ വയ്ക്കോ.....അതു രാജ്യം വേറെ.......'

'കഴിഞ്ഞ മാസം ഇവിടെയിരുന്നൊരു ശ്ലോകം ചൊല്ലണത്‌ കേട്ടിട്ട്‌ .....
മോത്തിട്ട്‌ ഒരു കുത്ത്‌ കൊടുത്താലോ എന്ന് എനിക്ക്‌ വരെ തോന്നിയതാണു.....
ഏതായാലും രണ്ടെണ്ണം കിട്ടിയല്ലോ.....നന്നായി....'

'കത്ത്‌ വായിക്കാന്‍ അയാളോട്‌ വരാന്‍ പറയട്ടെ.......'

'ഉം....എന്തെങ്കിലും ആവട്ടെ...അയാക്കു നടക്കാന്‍ പറ്റൂങ്കി...
ഒന്ന് ഇത്രടം വരെ വരാന്‍ പറ..
അല്ലെങ്കി ചൊമന്നോണ്ട്‌ വരാന്‍ നാലു കുണ്ടമ്മാരേം കൂടി കൊണ്ടൊയ്ക്കോ......'

'ഉത്തരവ്‌.......നടന്നില്ലെങ്കി.....ചൊമക്കാം....'

------------------------

'വണക്കം..തിരുമനസ്സേ......'

'വണക്കം...ഇന്നലെ കോതമംഗലത്തു നിന്ന് ഭേഷായി കിട്ടിയല്ലേ......'

'ഒന്നും പറയണ്ട പ്രഭോ....
ആ കിങ്കരന്മാര്‍ എന്റെ കശേരുക്കള്‍ താടനം നടത്തി ചതച്ച്‌ കളഞ്ഞു.....'

'അതായത്‌ നടു ചവുട്ടി കലക്കീന്ന്.....'

'മലയാളത്തില്‍ അങ്ങനേം പറയാം പ്രഭോ......'

'തന്നെ ഇവിടെ ചൊമന്നോണ്ട്‌ വന്നത്‌.....ഒരു കത്ത്‌ വായിക്കാനാ.....'

'ആരുടെ കത്താണു പ്രഭോ....'

'നമ്മടെ രാജ്ഞീടെ കത്താണു....'

'വല്ലവരുടേം പേഴ്സണല്‍ കത്തുകളൊക്കെ വായിച്ച്‌ എനിക്ക്‌ ശീലമില്ലാ പ്രഭോ......അതു മോശമല്ലേ....'

'പിന്നേ..കണ്ണിക്കണ്ട നാട്ടില്‍ പോയി...വല്ലവന്റേം പെണ്ണുമ്പിള്ളമാരെ വര്‍ണ്ണിച്ച്‌....
ഇടീം വാങ്ങിച്ച്‌...സഞ്ചീലിട്ട്‌......വീട്ടില്‍ കൊണ്ടോയ പാര്‍ട്ടിയാണു.....
പേഴ്സണല്‍ കത്ത്‌ വായിക്കൂല്ലാന്ന്.......'

'അതല്ല..പ്രഭോ...'

'ഏതല്ലാന്നു.....ആരെവിടേ.......
ടാ..ആരൂല്ലേടാ അവിടെ....
ഈ പന്നീനെ പിടിച്ച്‌ മതിലിനോട്‌ ചേര്‍ത്ത്‌ നിര്‍ത്തി ബാക്കിയൊള്ള കശേരു കൂടി ചതക്കാന്‍ നാം ഉത്തരവിടുന്നു......'

'വേണ്ട പ്രഭോ....ആ ഉത്തരവ്‌ ദയവായി പിന്‍ വലിക്കണം...
അടിയന്‍ കത്ത്‌ വായിക്കാം....'

'ഉം....അങ്ങനെ വഴിക്ക്‌ വാ......
അതു കൂടാതെ വേറൊരു കാര്യാം ......
താന്‍ ഇനി ശ്ലോകം ചൊല്ലീന്നെങ്ങാന്‍ ഞാന്‍ അറിഞ്ഞാ.....
അതിനി ഒറക്കത്തിലായാലും ശരി.....
തന്റെ കൊരണാവള്ളി ചവുട്ടി പറിച്ചെടുത്ത്‌ ഞാന്‍ വില്ലിനു ഞാണു കെട്ടും...മനസ്സിലായാ...'

'മനസ്സിലായി പ്രഭോ.....
ഞാന്‍ ഇനി മേലാല്‍ ശ്ലോകം ചൊല്ലൂല്ലാ.....വായിക്കേണ്ട കത്തെവിടെ....'

'ദാ കത്ത്‌....
അവളു എന്ത്‌ തിരുവെഴുത്താ ഒലത്തിയേക്കണതെന്ന്..... എഴുന്നെള്ളിച്ചാലും....'

---------------------------

'അപ്പ അവളു ട്രിവാണ്ട്രം രാജ്യത്തേക്കാണു കടന്നത്‌......'

'ട്രിവാണ്ട്രം രാജാവു കഴിഞ്ഞ ആഴ്ച സൗഹൃദ പന്നിമലത്തല്‍.....കുഴിപ്പന്ത്‌....കുട്ടീംകോലും....
എന്നൊക്കെ പറഞ്ഞ്‌ ഇവിടെ കിടന്ന് കറങ്ങീപ്പഴേ ഞാന്‍ കരുതീതാ......'

'എന്നാലും അവന്‍ എന്നോടിത്‌ ചെയ്തല്ലാ......അവനോട്‌ ചോദിച്ചിട്ടു തന്നെ കാര്യം......'

'വേണം തിരുമനസ്സേ...അവനെ ഒരു പാഠം പഠിപ്പിക്കണം....'

'ഉം...സേനാനായകനെ വിളിക്കൂ.....
നമുക്ക്‌ ഉടനേ ട്രിവാണ്ടത്തേക്ക്‌ പൊറപ്പെടണം.....'
---------------------

'വണക്കം തിരുമനസ്സേ......'

'വണക്കം.....നമ്മുടെ സൈന്യം തയ്യാറല്ലേ......'

'എന്തിനാണു പ്രഭോ.....'

'തേങ്ങയിടാന്‍......ടോ....സാധാരണ സൈന്യം തയ്യാറാവണത്‌ എന്തിനാടോ......'

'അങ്ങനെ ചോദിച്ചാ......രാവിലേം ഉച്ചക്കും വൈകീട്ടും ഊട്ടുപുരേല്‍ മണിയടിക്കുമ്പോ ...
ഒരു തയ്യാറെടുപ്പൊണ്ട്‌...അതല്ലാതെ വേറെന്ത്‌ തയ്യാറെടുപ്പാണു പ്രഭോ......'

'ബെസ്റ്റ്‌.......ഏടോ...സേനാ...നായ...കാ........
യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ കാര്യം ആണു ഞാന്‍ പറഞ്ഞത്‌......'

'യുദ്ധോ....ഹെന്റമ്മച്ചീ.......'

'ടോ....ടോ..തനിക്കെന്താ പറ്റീത്‌......ആരെവിടേ.....ആരൂല്ലേടാ അവിടേ......
നമ്മുടെ സേനാനായകന്‍ വാഴവെട്ടിയിട്ടത്‌ പോലെ വീണത്‌ കണ്ടില്ലേ......
വേഗം കൊട്ടാരം വൈദ്യനെ വിളിക്കൂ......'

'കൊട്ടാരം വൈദ്യന്‍ ഔട്ട്‌ ഓഫ്‌ റേഞ്ച്‌ ആണു പ്രഭോ......'

'എവിടെ പോയി അയാള്‍.....'

'എങ്ങും പോയതല്ലാ പ്രഭോ.....
സ്മോള്‍ ആണെന്നു കരുതി വൈദ്യശാലയില്‍ ഇരുന്നിരുന്ന മൂലക്കുരുവിന്റെ കഷായം...
ഒരു കുപ്പി മൊത്തം വിഴുങ്ങി ഓഫായി കിടക്കുകയാണു.....'

'ഓഹോ....എപ്പഴാണു ആ സംഭവം....'

'ഒരാഴ്ചയായി പ്രഭോ...ഇപ്പഴും ബോധം വന്നിട്ടില്ലാ......'

'നന്നായി...അയാള്‍ക്കു ബോധം ഒള്ളതും ഇല്ലാത്തതും കണക്കാ.....
ഈ നായകനെ ഒന്ന്.... എഴുന്നേല്‍പ്പിക്കണമല്ലോ....
ഒരു ബക്കറ്റ്‌ വെള്ളം ഇയാളുടെ തല വഴി ഒഴിക്കൂ......ബോധോം വരും.....
അങ്ങനെ എങ്കിലും ഈ ശരീരം ഒന്ന് വെള്ളം കാണുകയും ചെയ്യും....'

'ശരി പ്രഭോ......'
----------------------------

'തന്റെ ഏനക്കേടൊക്കെ മാറിയോ......
അതോ കുറച്ച്‌ നേരം കൂടി വിശ്രമിക്കണോ.....'

'വേണ്ട പ്രഭോ.....അടിയന്‍ ഉഷാറാണു.......'

'ഉം...എങ്കില്‍ പറയൂ....
നമ്മുടെ സൈന്യത്തിന്റെ ഇപ്പോഴത്തെ നിലവാരം എങ്ങനെയാണു....'

'5000 കാലാള്‍പ്പട....1000 കുതിരപ്പട....
100 രഥം....50 അമ്പെയ്ത്തുകാര്‍.....
25 ആനപ്പട....പിന്നെ ഞാനും.....'

'ഇവരെല്ലാം ഒരു യുദ്ധത്തിനു റെഡിയാണോ....'

'കാലാള്‍പ്പടയില്‍ പകുതിപ്പേര്‍ സിക്ക്‌ ലീവിലാണു പ്രഭോ....
ബാക്കി പകുതി പ്രസവാവധിയിലും......'

'എന്ത്‌ പ്രസവാവധിയിലോ....
നമ്മുടെ സൈന്യത്തിലും വനിതാ മെംബറുമ്മാരുണ്ടോ.....'

'അവധിയെടുത്തത്‌ പുരുഷമെംബറുമ്മാര്‍ തന്നെയാണു പ്രഭോ.....
അവരുടെ ഭാര്യമാരാണു പ്രസവിക്കുന്നത്‌.......'

'ഇതെന്താടോ....പ്രസവത്തിന്റെ സീസണോ....
ഇങ്ങനെ ഒരു ബള്‍ക്ക്‌ ഗര്‍ഭത്തിന്റെ പുറകിലുള്ള രഹസ്യം എന്താണാവോ......'

'ദയവായി എന്നെ സംശയിക്കരുത്‌ പ്രഭോ....
ഞാനാ വഴിക്കൊന്നും പോയിട്ടില്ലാ...'

'താന്‍ പോയിട്ടും വല്യ കാര്യം ഇല്ലാ...
അതു പോട്ടെ.... ബാക്കി കുതിരപ്പടയും ആനപ്പടയും രഥവുമൊക്കെ തയ്യാര്‍ അല്ലേ......'

അല്ല പ്രഭോ......
ഇപ്പോ ഉത്സവ സീസണ്‍ അല്ലേ.....
രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലില്‍ ആയത്‌ കൊണ്ട്‌ ആനകളെ
എഴുന്നെള്ളിപ്പിനു അയച്ച്‌ വരുമാനം ഉണ്ടാക്കാന്‍ അങ്ങ്‌ തന്നെയല്ലേ ഓര്‍ഡര്‍ ഇട്ടത്‌......
പിന്നെ കുതിരകള്‍....അവയെ മൈസൂര്‍ റേസ്‌ കോഴ്സുകാര്‍ക്കു
ദിവസ വാടകക്ക്‌ വിട്ടുകൊടുത്തിരിക്കുകയാണു.....
വില്ലുകള്‍ മുക്കുവര്‍ക്കു പണയത്തിനു കൊടുത്തു....
അവര്‍ അതു കൊണ്ടാണു ഇപ്പോള്‍ ചൂണ്ടയിടുന്നത്‌.....
രഥങ്ങള്‍.......സീസി അടക്കാത്തത്‌ കൊണ്ട്‌ ബാങ്കുകാര്‍ പിടിച്ചെടുത്തു......'

'അപ്പോള്‍ ബാക്കി സന്നാഹങ്ങള്‍ ഒക്കെ എവിടെ.....'

'ബാക്കിയെന്ത്‌ സന്നാഹം...ബാക്കി ദേ...ഞാന്‍ മാത്രമൊണ്ട്‌.....'

'തന്നെ മാത്രം വച്ച്‌ ഞാനെന്ത്‌ പുളുത്താനാ...
അപ്പോ ഇനി എന്താടോ മന്ത്രീ ഒരു മാര്‍ഗ്ഗം....'

'പ്രഭോ...നമ്മുടെ ചാരന്‍ ഒരു രഹസ്യ വിവരം എത്തിച്ചിട്ടുണ്ട്‌......
ട്രിവാണ്ട്രം രാജാവു രാജ്യാതിര്‍ത്തിയായ ചേര്‍ത്തലക്കാടുകളില്‍ നായാട്ടിനു വന്നിട്ടുണ്ടെന്ന്.....
സൈന്യസന്നാഹങ്ങള്‍ ഒന്നുമില്ലാതെ ഒറ്റക്കാണു നായാട്ട്‌...
അവിടേയിട്ട്‌ കാച്ചിയാലോ.....'

'ചേര്‍ത്തലയിലോ .....
അവിടെ എവിടേടോ കാട്‌ ഇരിക്കണത്‌......'

'വല്ല കുറ്റിക്കാടും കാണുമായിരിക്കും പ്രഭോ......
അങ്ങ്‌ കലൂര്‍ വനാന്തരങ്ങളില്‍ നായാട്ടിനു പോകാറുള്ളത്‌ മാതിരി....
അവിടെ കാട്‌ പോയിട്ട്‌ കുറ്റിക്കാട്‌ പോലുമില്ലാ എന്ന് നമുക്കല്ലേ അറിയോള്ളൂ.....'

'ഉം...മന്ത്രീ....സേനാനായകാ...റെഡിയാകൂ..
അവനെ ചേര്‍ത്തലയിലിട്ട്‌ കാച്ചണം......'
--------------------------
'ടോ...മന്ത്രീ.....
അയാള്‍ ഒറ്റക്കാണു നായാടണത്‌ എന്ന് ഷുവര്‍ അല്ലേ......'

'അങ്ങനേണു ചാരന്‍ പറഞ്ഞത്‌...
പിന്നെ നമ്മടെ രാജ്യത്തെ ചാരന്‍ ആയത്‌ കൊണ്ട്‌ ഒരു ഡൗട്ട്‌ ഇല്ലാതില്ലാ.....
അവന്‍ വല്ല ഷാപ്പിലും ഇരുന്നോണ്ട്‌ ചേര്‍ത്തലേലെ കാര്യം ഊഹിച്ചതാണെങ്കി പണിയാകും....'

'ഇവിടെ എന്ത്‌ നായാടാനാടോ...
ഒരു കാക്ക കൂടി ഇല്ലല്ലാ ഇവിടെ.....
ട്രിവാണ്ട്രം രാജാവിനു തലക്ക്‌ ഓളമാണോ...'

'വല്ല ചീവീടിനെ അമ്പെയ്യാനും ആയിരിക്കും വന്നത്‌....'

'ശ്ശ്‌..ശ്ശ്‌...മന്ത്രീ..മിണ്ടല്ലേ.......
ദേ...അയാള്‍...ട്രിവാണ്ട്രം രാജാവ്‌......
ഞാന്‍ ഇതു വഴി പോകാം..താന്‍ അതുവഴി പോ....
സേനാനായകന്‍ ഏതിലേ എങ്കിലും പോ......'
------------------

'ടാ.....നില്‍ക്കടാ അവടെ.....
നീ എന്റെ മഹിഷിയെ തട്ടിക്കൊണ്ട്‌ പോകുമല്ലേ......'

'തള്ളെ..... ആരിത്‌...അണ്ണനാ.....എന്തെരു അണ്ണാ ഈ കാട്ടിലു....'

'ടാ ..വേണ്ടാ...നിന്റെ സുഖിപ്പിക്കല്‍ ഒന്നും എന്റടുത്ത്‌ വേണ്ടാ...
വേഗം ആയുധം എടുക്കൂ...നമുക്ക്‌ യുദ്ധം തൊടങ്ങാം.....'

'ഒന്ന് പോയിന്‍ അണ്ണാ....ഒരു യുത്തം....
എന്തരു ഇരിക്കണു ഇപ്പ യുത്തത്തിനു.....
അക്കനെ ഞാന്‍ ചാടിച്ചത്‌ അല്ല കെട്ട.....
അവരു തന്നത്താന്‍ ചാടിയതാണു.......
തമ്പാനൂര്‍ക്കു വരണാ.....കാഴ്ചബംഗ്ലാവും മ്യൂസിയവും ഒക്കെ കാണാം എന്നു ചോയിച്ചേനു...
അക്കന്‍ കുറ്റീം പറിച്ച്‌ കുതിരപ്പൊറത്ത്‌ ഇങ്ങ്‌ പോരൂന്ന് ആരു കരുതി.....
നിങ്ങളു രണ്ടാളുംകൂടി വിസിറ്റും എന്നല്ലേ ഞ്യാന്‍ കരുതീത്‌....'

'എന്ത്‌.....നീ എന്താ ഈ പറയണേ....'

'അതേ അണ്ണാ...സത്യമാണു.....
ആ മൊതലിനെ ഒന്നു തിരിച്ച്‌ കൊണ്ടുപോകാമോ.....
സ്വൈര്യം കെട്ടപ്പഴാണു ഈ കുറ്റിക്കാട്ടിലേക്ക്‌ നായാട്ട്‌ എന്നും പറഞ്ഞ്‌ ഞാന്‍ മുങ്ങീത്‌....'

'അയ്യോ...തിരിച്ചെടുക്കാനാ...അളിയാ അത്‌ മാത്രം പറയരുത്‌.......
നിന്നെ കണ്ട്‌ ഒരു പയറ്റും നടത്തി....
ആ മൊതലിനെ ഒരിക്കലും തിരിച്ചയക്കൂല്ലാ എന്ന് നിന്നെക്കൊണ്ട്‌ സത്യം ചെയ്യിക്കാനാ.....
ഈ ദൂരം മുഴുവന്‍ ഞാന്‍ കുതിരയോടിച്ചത്‌.....
നീ ചതിക്കരുത്‌....'

'അണ്ണാ...അത്‌ പറയരുത്‌...
അതിനെ തിരിച്ചെടുക്കണേനു പകരമായിട്ട്‌ ഞാന്‍ എന്ത്‌ വേണേ തരാം കെട്ട........
വേണോങ്കി സെക്ക്രട്ടറിയേറ്റ്‌ കൊച്ചീലേക്ക്‌ മാറ്റിക്കോ.....
കായംകൊളോം....ആലപ്പൊഴേം ഒക്കെ വിട്ടു തരാം....
ദയവായി ആ കുരിശ്‌ ഒന്നു എന്റെ തലേന്നു ഒഴിവാക്കി തരണം......'

'ഒന്ന് പോടാപ്പാ....നിനക്ക്‌ ഞാന്‍....സ്മാര്‍ട്ട്‌ സിറ്റി നിന്റെ നെഞ്ചത്തേക്ക്‌ മാറ്റി തരാം.....
നാലു മുന്‍സിപ്പാലിറ്റീം.... കൊച്ചിന്‍ കോര്‍പ്പറേഷനും..... പത്ത്‌ പഞ്ചായത്തും......
എന്റെ കൊട്ടാരോം തരാം....
എന്നിട്ട്‌ ഞാന്‍....നോര്‍ത്ത്‌ പാലത്തിന്റെ അടിയിലുള്ള വല്ല ഒറ്റ മുറി ലോഡ്ജിലും താമസിച്ചോളാം...
എന്നാലും ആ മൊതലിനെ ഞാന്‍ തിരിച്ചെടുക്കൂല്ല്ലാ......
മന്ത്രീ വിട്ടോടാ......കൂടുതല്‍ സംസാരിക്കാന്‍ നിന്നാല്‍ അവന്‍ കാലുപിടിക്കും......
ഓടിക്കോ........എസ്കേപ്‌......'

---------------------------

ട്രിവാണ്ട്രം രാജാവിന്റെ തലവേദന അധിക നാള്‍ നീണ്ടുനിന്നില്ല.
പട്ടമഹിഷി.... അവിടെ നിന്നും മുങ്ങി.

തിരിച്ച്‌ കൊച്ചിക്കു കടക്കാതിരിക്കാന്‍...
കൊച്ചീ രാജാവ്‌ അരൂര്‍ പാലം ബോംബ്‌ വച്ച്‌ തകര്‍ത്തു.

മുങ്ങല്‍ വാര്‍ത്ത അറിഞ്ഞ്‌ പരിഭ്രാന്തനായ കോഴിക്കോട്‌ സാമൂതിരി.........
കോട്ടക്കലിനടുത്ത്‌ ഹൈവേയില്‍ ഒരു വലിയ മതില്‍ കെട്ടി...
എന്നിട്ട്‌ 24 മണിക്കൂറും സായുധസേനയെ കാവലിനിട്ടു.

പക്ഷേ അവരെയൊക്കെ മണ്ടന്മാരാക്കിക്കൊണ്ട്‌ മഹിഷി ഇപ്രാവശ്യം മുങ്ങിയത്‌....
ഒരു പോര്‍ട്ടുഗീസ്‌ നാവികന്റെ ഒപ്പം ആയിരുന്നു.....

കപ്പല്‍ പോര്‍ട്ടുഗലിലേക്ക്‌ പുറപ്പെട്ട്‌......
ഒരാഴ്ച്ചക്കു ശേഷം......ആ നാവികന്‍......
കപ്പലില്‍ നിന്നും......
കൊമ്പന്‍ സ്രാവുകള്‍ നിറഞ്ഞ കടലിലേക്ക്‌ ചാടി രക്ഷപെട്ടു........

Tuesday, March 20, 2007

ലൈസന്‍സ്‌ ടു കില്‍

'മി.ബോണ്ട്‌....താങ്കള്‍ക്കു ആണു ഈ കേസിന്റെ ചുമതല......
അന്വേഷണം ഉടനേ ആരംഭിക്കും എന്നു കരുതുന്നു.'

'യെസ്‌ മാഡം....ഞാന്‍ ഉടനേ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണു....
പക്ഷേ ...എങ്ങനെ ഇതു സംഭവിച്ചു.....
സെക്യൂരിറ്റി വളരെയധികം സ്ട്രോങ്ങ്‌ ആയ ബക്കിംഗ്‌ ഹാം പാലസിനുള്ളില്‍ മോഷ്ടാവ്‌ എങ്ങനെയാണു കടന്നത്‌....'

'ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരുടെ ശ്രദ്ധ ഡോളര്‍ വിതറി തിരിക്കുക ആയിരുന്നു.
അതായത്‌ ഒരു പത്തിന്റെ ഡോളര്‍ സെക്യൂരിറ്റി ക്യാബിന്റെ അരികില്‍ ഇട്ടതിനു ശേഷം .....
ഇതു നിങ്ങളുടെ ആണോ എന്നു മോഷ്ടാവ്‌ അവരോട്‌ ചോദിച്ചു.
ഡോളറിന്റെ അവകാശ തര്‍ക്കം നടക്കുന്നതിനിടയില്‍ മോഷ്ടാവ്‌ അകത്ത്‌ കടക്കുകയായിരുന്നു.
ഡോളറിനു വേണ്ടി തമ്മിലടിച്ച സെക്യൂരിറ്റിക്കാരില്‍ രണ്ട്‌ പേര്‍ ലണ്ടന്‍ ഗവണ്‍മന്റ്‌ ആശുപത്രിയില്‍ ആണു.
അതു കൂടാതെ പാലസിനകത്ത്‌ മുളകുപൊടിയും വിതറിയിരുന്നു...'

'ഓഹോ....രാജ്ഞിയുടെ കിരീടം അല്ലാതെ വേറെ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ...'

'ഇല്ലാ എന്നാണു തോന്നുന്നത്‌....
കൊട്ടാരത്തിന്റെ അകത്ത്‌ കിടന്നുറങ്ങിയിരുന്ന തൂപ്പുകാരിയുടെ
മാല പൊട്ടിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും അത്‌ പരാജയപ്പെട്ടു...'

'ഗ്രേറ്റ്‌......അതെങ്ങനെ....തൂപ്പുകാരി ആ ശ്രമം എങ്ങനെയാണു തടഞ്ഞത്‌....'

'തടഞ്ഞെന്നോ ..ആരു....അവളാ..അവളു മിണ്ടിയതും കൂടി ഇല്ലാ.....
ആരോ തന്റെ ദേഹത്ത്‌ കൈ വച്ചപ്പോള്‍ ...........
രാത്രി തന്നെ പാചകം പഠിപ്പിക്കാന്‍ വരാറുള്ള കൊട്ടാരം ചീഫ്‌ കുക്ക്‌ ആയിരിക്കും എന്നു കരുതിയെന്ന്....
അവളുടെ മൊഴിയില്‍ ഉണ്ട്‌...'

'മാര്‍വലെസ്‌....പിന്നെ എങ്ങനെയാണു ആ മാലപൊട്ടിക്കല്‍ ശ്രമം പരാജയപ്പെട്ടത്‌.....'

'അവളു മാല ധരിച്ചിട്ടുണ്ടായിരുന്നില്ലാ..അതു തന്നെ.....
ഇല്ലാത്ത മാല എങ്ങനാടോ പൊട്ടിക്കണേ...പൊട്ടന്‍ ബോണ്ടേ...'

'എക്സലെന്റ്‌....എന്തെങ്കിലും ക്ലൂ ലഭിച്ചിട്ടുണ്ടോ.....
മോഷ്ടാക്കള്‍ ആരെന്നോ...ഏത്‌ നാട്ടുകാര്‍ എന്നോ മറ്റോ...'

'നോട്ടുവിതറി ആളുകളുടെ ശ്രദ്ധതിരിക്കല്‍....
മുളകുപൊടി വിതറല്‍.....
മാലപൊട്ടിക്കാനുള്ള ശ്രമം......
പിന്നെ കൊട്ടാരത്തിന്റെ മുന്‍പിലുള്ള തട്ടുകടക്കാരന്‍ റോബര്‍ട്ട്‌ ക്രോഫ്റ്റിന്റെ മൊഴിപ്രകാരം...
മോഷ്ടാക്കള്‍ ശരീരം മുഴുവന്‍ എണ്ണ തേച്ച്‌...
അടിവസ്ത്രം മാത്രം ധരിച്ചവര്‍ ആയിരുന്നു എന്ന
അതിപ്രധാനമായ വിവരവും വച്ചു കണക്കു കൂട്ടി നോക്കിയിട്ട്‌
മോഷ്ടാക്കള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആവാനാണു സാധ്യത...'

'കേരളമോ...അത്‌ എവിടെയാണു മാഡം...'

'കേരളം...ഇന്‍ഡ്യയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു ചെറുപ്രദേശം ആണു....
താങ്കള്‍ ഉടനേ അങ്ങോട്ടു പുറപ്പെടണം....'

'കേരളത്തില്‍ ഡാം....വന്‍ കെട്ടിടങ്ങള്‍...
അങ്ങനെ എന്തെങ്കിലുമൊക്കെ കാണില്ലേ മാഡം...'

'പിന്നേ..അതൊക്കെയുണ്ട്‌...അല്ലാ..എന്തിനാടോ ബോണ്ടേ......
തനിക്ക്‌ ഈ ഡാമും വലിയ കെട്ടിടങ്ങളും...'

'ഞാന്‍ സാധാരണ ഡാമുകളില്‍ നിന്നോ വന്‍ കെട്ടിടങ്ങളുടെ ‍മുകളില്‍
നിന്നോ ഒക്കെ ചാടിയാണു
കേസ്‌ അന്വേഷിക്കേണ്ട സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറു...
അല്ലെങ്കില്‍ പാരച്ചൂട്ടില്‍ ഇറങ്ങും......അതാ പതിവ്‌...'

'അവിടെ ഡാം ഒക്കെയുണ്ട്‌...
പക്ഷേ അതിനകത്തേക്ക്‌ ചാടിയാല്‍ പിന്നെ തന്നെ കിടത്താന്‍ വയലിന്‍ പെട്ടി പോലും വേണ്ടിവരില്ലാ...
വെള്ളമില്ലാത്ത ഡാമില്‍ ചാടി എന്തിനാടോ ബോണ്ടേ ബോണ്ടിക്കു കെട്ടിയോന്‍ ഇല്ലാതെ ആക്കണത്‌......
പിന്നെ പാരചൂട്ടില്‍ ഇറങ്ങണ പരിപാടി കൊള്ളാം...
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം....
കേരളത്തില്‍ മുരുക്ക്‌ എന്ന ഒരു മരം ഉണ്ട്‌...
അതില്‍ പാരചൂട്ട്‌ തങ്ങാതെ നോക്കണം.....
അതില്‍ തങ്ങിയാ പിന്നെ അവിടെയിരുന്ന് അയ്യോ..പത്തോ എന്നുവിളിക്കലേ ഉണ്ടാവൂ...
ഇവിടുന്ന് ഒരുത്തനും വരൂല്ലാ..അതില്‍ കേറി തന്നെ താഴത്ത്‌ എത്തിക്കാന്‍....'

'എന്റെ ആയുധങ്ങളും കാറും ഒക്കെ എങ്ങനെ അവിടെ എത്തിക്കും...'

'അതാണു വലിയ പാട്‌.....വിദേശ കാറുകള്‍ക്കു അവിടെ മുടിഞ്ഞ ഡ്യൂട്ടിയാ.......
അതുകൊണ്ട്‌ കാറു അവിടെ തന്നെ അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌....
പിന്നെ തോക്കും ഉണ്ടേം ഒരു ചോറ്റുപാത്രത്തിലോ...
ലാപ്‌ ടോപ്പിന്റെ കവറിലോ കടത്താം......'

'ഒ.കെ മാഡം... ഞാന്‍ പുറപ്പെടുക ആയി...
അനുഗ്രഹിക്കൂ...'

'കൈയും കാലും തലേം ഒക്കെ ബാക്കിയാക്കി തിരിച്ചു വന്നാല്‍ തന്റെ വീട്ടുകാര്‍ക്കു കൊള്ളാം.....
ശരി പോയിട്ട്‌ വാ.....
ഞാന്‍ ഇന്നു മുതല്‍ ലണ്ടന്‍ കാവില്‍ വ്രതം ഇരിക്കുകയാണു.....
തന്റെ വിജയത്തിനായി......'

'ശരി..അപ്പോള്‍ ഇനി യാത്രയില്ലാ...കാണാം....'

---------------------------

'ഹലോ....ഹലോ.....ആരാണു.....'

'എടോ ബോണ്ടേ.....താന്‍ എത്തിയോ...'

'എത്തി...എത്തി...ഞാന്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ പുറത്ത്‌ നിന്നാണു സംസാരിക്കുന്നത്‌...'

'ഒ.കെ...ഒ.കെ...താന്‍ ഒരു കാര്യം ചെയ്യൂ......
ഒരു ഓട്ടോ പിടിച്ച്‌ ആലുവക്ക്‌ പോകൂ....
അവിടെ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കൂ......'

'ഒ.കെ മാഡം..'

'ഓട്ടോ...ഓട്ടോ...'

'എങ്ങോട്ടാണു സായിപ്പേ....'

'ആലുവക്ക്‌ പോകണം..'

'അതിനെന്താ പോകാല്ലാ...ഇങ്ങട്‌ കേറു പിത്തക്കാടീ....'

'ഇവിടെനിന്ന് ആലുവക്ക്‌ എത്ര കിലോമീറ്റര്‍ ഉണ്ട്‌...'

'നേരേ പോയാ 15......അല്ലെങ്കില്‍ 30...'

'എങ്കില്‍ നേരേ പോയാല്‍ മതി..'

'അപ്പ...ദേശം കവലേലെ വളവ്‌ തന്റെ അപ്പന്‍ വളക്കോ...'

'എന്ത്‌...'

'നേരേ മാത്രം പോയാല്‍ വളവ്‌ വരുമ്പെ എന്തു ചെയ്യൂന്നാ താന്‍ പറയണേ.....'

'ശരി..ശരി...എങ്ങനെയെങ്കിലും പോ......'

'ആലുവേലു എവിടേണു പോണ്ടത്‌....'

'ഏതെങ്കിലും ലോഡ്ജില്‍ എന്നെ കൊണ്ടുപോയി ആക്കണം...'

'അതു ഞാന്‍ ഏറ്റു.....'

'എന്ത്‌...'

'ആക്കണ കാര്യം ഞാന്‍ ഏറ്റൂന്ന്...'

'ഉവ്വ.......'
------------------

'സായിപ്പേ...ഇതാണു കസ്തൂരി ലോഡ്ജ്‌....
നല്ല കിടുക്കന്‍ സൗകര്യങ്ങളാ...
അപ്പുറത്ത്‌ ലേഡീസ്‌ ഹോസ്റ്റല്‍...
ഇപ്പുറത്ത്‌ പെരിയാറിലെ കുളിക്കടവ്‌......'

'മതി..മതി....എത്ര ആയി..ഓട്ടോ ചാര്‍ജ്‌...'

'300 രൂപ..'

'എന്റെ മാഞ്ചസ്റ്ററു പുണ്യാളാ....എന്താ ഈ കേക്കണേ...
മുന്നൂറാ....ഞാന്‍ ഒരു 150 അങ്ങോട്ടു തരും...'

'എങ്കില്‍ ഞാനും ഒരു രണ്ടെണ്ണം അങ്ങോട്ടു തരും..'

'എന്ത്‌...'

'മോന്തക്കിട്ട്‌ രണ്ടെണ്ണം തരൂന്ന്...കാശെടടോ...കളിക്കാതെ...'

'ടോ..ഞാനേ...ബോണ്ടാ...ബോണ്ട്‌...എന്നെ തനിക്ക്‌ ശരിക്കറിയൂല്ലാ....'

'താന്‍ ഇനി ബോണ്ടേല്ലാ...സവാളവട ആണെന്നു പറഞ്ഞാലും എനിക്ക്‌ ഒരു തേങ്ങേമില്ലാ...
കാശ്‌ തന്നില്ലെങ്കില്‍ പന്നീ.....പത്തേ പന്ത്രണ്ടിന്റെ സ്പാനര്‍ ഞാന്‍ കേറ്റും...'

'ഒ.കേ...ഒ.കേ...ദാ കാശ്‌....ഇവിടേക്കെ തന്നെ കാണൂല്ലേ.....'

'പിന്നേ.......കണ്ടാല്‍ ഇയ്യാളു അങ്ങു ചെത്തും.....
പോഡാപ്പാ......എച്ചി സായിപ്പ്‌.....'

----------------------------

'ഹലോ..ഹലോ.....മാഡം....ഞാന്‍ ബോണ്ട്‌...
ഞാന്‍ ആലുവയില്‍ എത്തി..മുറിയെടുത്തു......
ഇനി എന്താണു അടുത്ത നീക്കം....'

'ഒ.കെ....
നമ്മുടെ ചാര ഉപഗ്രഹം നടത്തിയ ഒരാഴ്ചത്തെ അക്ഷീണ പ്രയത്നത്തിനൊടുവില്‍ മോഷ്ടാവിന്റെ സ്ഥലം കണ്ടുപിടിച്ചു....
കളമശേരിക്കടുത്തുള്ള ഒരു കോളനിയിലെ മാധവന്‍ ആണു പ്രതി......
കിരീടവും അവിടെ തന്നെ കാണും....
അതു വല്ല സഹകരണ ബാങ്കിലും പണയം വയ്ക്കുന്നതിനു മുന്‍പ്‌ നമുക്കത്‌ കണ്ടെടുക്കണം......'

'ഒ.കെ...ഞാന്‍ ഉടനേ തന്നെ കോളനിയിലേക്കു പുറപ്പെടുകയായി.....
ഇവിടെ അടുത്ത്‌ ഫെഡറല്‍ ബാങ്കിന്റെ ഒരു വലിയ കെട്ടിടം ഉണ്ട്‌...
അതിന്റെ മുകളില്‍ നിന്ന് കോളനിയിലേക്കു ചാടാം എന്നു കരുതുന്നു.....
എവിടുന്നെങ്കിലും ചാടാഞ്ഞിട്ട്‌ എന്റെ കൈ തരിക്കുന്നു...'

'എടോ....കോപ്പന്‍ ബോണ്ടേ....തനിക്ക്‌ എന്തിന്റെ സൂക്കേടാണു......
കോളനീലേക്കു എടുത്ത്‌ ചാടി.....
അവിടെ പണിക്ക്‌ പോകാതെ ചീട്ടുകളിക്കണ പിള്ളേരുടെ മുന്‍പിലെങ്ങാന്‍ ചെന്നു പെട്ടാ...
തന്റെ പള്ളക്ക്‌ അവന്മാരു പിച്ചാത്തിക്ക്‌ തൊളയിടും.....
തനിക്ക്‌ ചാടാന്‍ മുട്ടി നില്‍ക്കേണെങ്കി.......
ആ ലോഡ്ജിന്റെ മോളീന്നു താഴത്തേക്കു ചാടടോ.......
വെഷമം മാറട്ടേ.....'

'മാഡം...പിന്നെ ഞാന്‍ എന്താണു ചെയ്യേണ്ടത്‌....'

'താന്‍ ആദ്യം ആലുവ പോലീസ്‌ സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യ്‌.......
എന്നിട്ട്‌ കോളനിയില്‍ റെയിഡ്‌ നടത്താന്‍ അവരുടെ സഹായം ആവശ്യപ്പെടൂ......
വല്ല പത്താ അമ്പതാ പിടിപ്പിച്ചാ പെട്ടെന്ന് കാര്യം നടക്കും.....'

'ശരി മാഡം...'

----------------------------

'ഞാന്‍ ബോണ്ട്‌...ജയിംസ്‌ ബോണ്ട്‌...'

'ഞാന്‍ രാഘവന്‍ പിള്ള....ഹെഡ്‌ രാഘവന്‍ പിള്ള...'

'എനിക്ക്‌ എസ്‌.ഐ യെ ഒന്ന് കാണണം...'

'പുള്ളിക്കാരന്‍ ഇവിടെ ഇല്ലാ....ഉം..എന്തോന്നിനാ.....'

'അത്‌ അദ്ദേഹത്തോട്‌ പറഞ്ഞോളാം.....'

'ഓഹോ....അദ്ദേഹത്തോട്‌ മാത്രേ പറയത്തൊള്ളോ......
ടാ...ടാ....കാര്യം പറഞ്ഞിട്ട്‌ സ്ഥലം വിടാന്‍ നോക്കടാ......'

'ഞാന്‍ ലണ്ടനില്‍ നിന്നാണു വരുന്നത്‌....'

'ഉവ്വ...ഞാന്‍ പാലേന്നാ..'

'ഞാന്‍ ഒരു കേസ്‌ ആന്വേഷിക്കാന്‍ ലണ്ടനില്‍ നിന്ന് വന്നത്‌ ആണെന്ന്.....'

'അതിനു ഞാന്‍ എന്നാ ചെയ്യണം.....അല്ലേ... ഇതെന്ത്‌ പ്രാന്താണു.....
കൈയില്‍ ഇരിക്കണ കാശും മൊടക്കി ഒരുത്തന്‍ കേസ്‌ അന്വേഷിക്കാന്‍ ലണ്ടനീന്നു കൊച്ചീലു വന്നേക്കണാ......
തനിക്ക്‌ നാട്ടില്‍ പണിയൊന്നും ഇല്ലേ......
ഇവിടുത്തെ കാര്യം ഞങ്ങ നോക്കിക്കോളാട്ടാ......'

'ഇതു ബക്കിംഗ്‌ ഹാം കൊട്ടാരത്തിലെ കിരീടം കളവു പോയ കേസ്‌ ആണു...
മോഷ്ടിച്ചത്‌ കളമശേരി കോളനിയിലെ മാധവന്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്‌.....
മാധവനെ അറസ്റ്റ്‌ ചെയ്ത്‌....
കിരീടം കണ്ടെടുക്കാന്‍ കേരള പോലീസിന്റെ സഹായം തേടാന്‍ ആണു ഞാന്‍ വന്നത്‌...'

'ആരു.....നമ്മുടെ കളമശേരി മാധവനോ...'

'അതേ...'

'പിന്നേ...മാധവനെ താന്‍ അങ്ങോട്ടു ഒലത്തും.......
ആരാ ഈ മാധവന്‍ എന്ന് അറിയാമോ....
പാര്‍ട്ടീടെ സ്റ്റേറ്റ്‌ മെംബറാ....'

'ആരായലും എനിക്ക്‌ പ്രശ്നമല്ലാ.....
ഐ ഹാവ്‌ ദ ലൈസന്‍സ്‌ ടു കില്‍....'

'എന്ത്‌...എന്തോന്നാണെന്ന്.....'

'എനിക്ക്‌ ആരേയും കൊല്ലാനുള്ള ലൈസന്‍സ്‌ ഉണ്ടെന്ന്.....'

'ഹ..ഹ.ഹാ.....ഒരു ലൈസന്‍സ്‌......
ദേ സായിപ്പേ...വെറുതേ തടി കേടാക്കണ്ടാ........
കോളനിലേക്കു കില്ലും...കൊല്ലും എന്നൊക്കെ പറഞ്ഞു ചെന്നാല്‍....
പിള്ളേരു മോന്ത പിടിച്ച്‌ നെലത്തിട്ട്‌ ഒരക്കും......

'എന്റെ അടുത്ത്‌ അത്യാധുനിക ആയുധങ്ങള്‍ ഉണ്ട്‌..
അതു വച്ച്‌ ഞാന്‍ അവരെ ഒതുക്കും...'

'ഉവ്വ...ഞങ്ങടടുത്തും ഒണ്ടെടോ സായിപ്പേ....ആയുധങ്ങള്‍....
പിടിച്ച്‌ കെട്ടീട്ട്‌ നാലു ദിവസം ഉരുട്ടീട്ടു അവന്മാര്‍ ഒതുങ്ങീട്ടില്ല..
പിന്നേണു..തന്റെ ഒരു തോക്ക്‌.....'

'പിന്നെ എന്ത്‌ ചെയ്യണം എന്നാണു പറയുന്നത്‌....
കിരീടം ഇല്ലാതെ എനിക്ക്‌ തിരിച്ചു പോകാന്‍ പറ്റില്ലാ....
ഞങ്ങളുടെ നാടിന്റെ അഭിമാന പ്രശ്നമാണു കിരീടം....'

'പിന്നേ..ഒരു കിരീടം...ഇവിടെ തല തന്നെ കാണാനില്ല...
പിന്നേണു അതിലു വക്കണ കിരീടം.'

'നമുക്ക്‌ എന്താന്നു വച്ചാല്‍...അതു പോലെ ...
നാട്ടുനടപ്പ്‌ അനുസരിച്ച്‌ ചെയ്യാം...'

'അതു നേരത്തേ പറയണ്ടേ....അങ്ങനെ വഴിക്ക്‌ വാ....
താന്‍ ഇത്രേം ദൂരം വണ്ടിയോടിച്ച്‌ വന്നതല്ലേ....
താന്‍ പേടിക്കണ്ടാ...ഞാന്‍ മാധവനുമായിട്ടൊന്ന് സംസാരിക്കട്ടെ....
നമുക്ക്‌ വഴിയുണ്ടാക്കാമെന്നേ....
താന്‍ ഒരു ഫുള്ള്‌ ഇങ്ങ്‌ വാങ്ങിച്ചോ...
ദേ തൊട്ടപ്പറത്ത്‌ ബിവറേജസ്‌ ഒണ്ട്‌.....
സോഡ മറക്കണ്ടാട്ടാ....കപ്പലണ്ടീം..'

------------------------

24 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മാധവന്‍ കിരീടം വിട്ടു കൊടുത്തു.

കിരീടം വിട്ടുകൊടുക്കാന്‍ ബ്രിട്ടിഷ്‌ ഭരണകൂടം
10 മില്യണ്‍ ഡോളറിനു തുല്യമായ ഇന്‍ഡ്യന്‍ മണി മാധവനു കൈമാറി.

കേരളാ പോലീസ്‌......കസ്റ്റംസ്‌.....റവന്യൂ വകുപ്പ്‌.....വില്ലേജ്‌ ഓഫീസര്‍......
തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ പങ്കു വച്ചതിനു ശേഷം ബാക്കി 110 രൂപ 50 പൈസ മാധവനു ലഭിച്ചു.....

ബോണ്ടിന്റെ ജീവിതത്തിലെ ആദ്യ ഒത്തു തീര്‍പ്പ്‌ ആയിരുന്നു കേരളത്തില്‍ സംഭവിച്ചത്‌......

തലകുനിച്ച്‌ പിടിച്ച്‌ ബോണ്ട്‌ കേരളത്തില്‍ നിന്ന് മടങ്ങി....

മടങ്ങുമ്പോള്‍ മാധവന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു....

ബോണ്ട്‌ ആരാ മോന്‍......

Saturday, March 17, 2007

വെള്ളസാരി

'തന്നെ ഞാന്‍ ഇന്നു കൊല്ലും....ഇറങ്ങടോ പൊറത്ത്‌.....തേമ്പീതു മതി.....ഇനി കാശില്ലാണ്ട്‌ തേമ്പാന്‍ തന്റെ അച്ചിയോട്‌ ഷാപ്പ്‌ തൊടങ്ങാന്‍ പറ....'

'എടാ രാഘവാ....ഉന്തരുത്‌.....എടാ അവക്ക്‌ ലേസന്‍സ്‌ കിട്ടൂല്ലടാ....കച്ചോടം തൊടങ്ങാന്‍ ലേസന്‍സ്‌ വേണ്ടേ.....'

'അതൊക്കെ കിട്ടും.....അമ്മുക്കുട്ടിയമ്മ വിചാരിച്ചാല്‍ ...ഷാപ്പിനല്ല.....ബാറു തുടങ്ങാനുള്ള ലൈസന്‍സ്‌ കിട്ടും.......ഇയാളു ഇറങ്ങിക്കോ...മതി...വെറുതേ ഇവിടെ കിടന്ന് ചുറ്റിത്തിരിയണ്ട....'


'കഴുത്തേന്ന് വിട്‌ റാ ശവീ......നീയെന്നെ ഉന്തി പൊറത്താക്കീട്ട്‌ കച്ചോടം നടത്തണത്‌ എനിക്കൊന്ന് കാണണം......'

'പോടോ.....കെളവാ...'

'ഹമ്മച്ച്യേ......കാലാ.......നീയെന്നെ ചെളിവെള്ളത്തിലേക്ക്‌ ഉന്തീട്ടല്ലേ.......നിന്നെ ഞാന്‍ പണിയൂടാ.....നല്ല പാലും വെള്ളത്തില്‍ പണിയൂടാ....ഹമ്മേ....'

------------------------------

'ഹ...ഹ..ഹോ..ഹോ.....പാലും പഴവും കൈകളിലേന്തി.......ശ്ശെ...ഇതെന്ത്‌ പാട്ടാണു....മോന്തി.....ഉള്ളാന്തി...എന്നെക്കെ കേട്ടേക്കണു.....ഇതെന്തൂട്ടാണു ഒരു ഏന്തി.......'

'ഹ.ഹ.ഹ.ഹ.ഹ.ഹ.'

.എന്താ അത്‌...ആരാണ്ട്രാ ഈ പാതിരാക്കു ചിരിച്ചു പഠിക്കണത്‌......ആരാണ്ട്രാ പന്നീ അത്‌...'

'ഹ..ഹ.ഹ.ഹാ..നാണപ്പാ...ഹ.ഹ.ഹാ'

'പ്‌ ഫാ...പേരു വിളിക്കണാടാ ചൂലേ........നാണപ്പനാശാരീ എന്നു വിളിയടാ....'

'ഹ.ഹ.ഹ ..നാണപ്പാ....പ്രേതങ്ങള്‍ക്കു അങ്ങനെ ആശാരി.....കുശവന്‍.....കണ്ടക്റ്റര്‍.. എന്നൊന്നും ഇല്ലാ.....എല്ലാവരും വെറും ഇരകള്‍...എന്റെ രക്ത ദാഹം തീര്‍ക്കാന്‍ മാത്രമുള്ള ഇരകള്‍......ഹ.ഹ.ഹാ'

ഹ.ഹ.ഹ.......പ്രേതോ.....നീയാ....നിനെക്കെന്താടാ ഒരു പെണ്ണിന്റെ ശബ്ദം......നീ എവിടേണിത്‌.....ആളെ കാണാനില്ലല്ലാ.....'

"ഹ.ഹ.ഹ..ഇങ്ങോട്ടു നോക്കു....ഈ പാലമരത്തിന്റെ മുകളിലേക്കു നോക്കൂ.....'

'ശരിയാണല്ലാ...നീയെന്താടാ അവിടെ കേറി ഇരിക്കണത്‌.....അതും ഈ പാതിരാത്രിക്ക്‌ വെള്ള സാരിയൊക്കെയുടുത്ത്‌....'

'ഞാന്‍ ആണ്‍ പ്രേതമല്ലാ.....പെണ്‍പ്രേതമാണു.......മനക്കലെ മീനാക്ഷീടേ പ്രേതം...'

'മീനാക്ഷീടെ പ്രേതോ.....എടാ ചെക്കാ...രാത്രി കണ്ണിക്കണ്ട കഞ്ചാവൊക്കെ വലിച്ച്‌ കേറ്റീട്ട്‌ പ്രേതോണു .......പിശാശാണു..എന്നൊക്കെ പറഞ്ഞ്‌ വല്ല മരത്തിന്റെം മോളില്‍ കേറി ഇരിക്കാതെ വീട്ടില്‍ പോഡാപ്പാ....'

'ടോ.....കെളവാ..മോത്തിട്ട്‌ ഒരു കുത്ത്‌ തരൂട്ടാ ഞാന്‍...താന്‍ അടുത്ത്‌ വന്ന് നോക്കെടോ...ഞാന്‍ ആണാണാ...പെണാണാ എന്ന്...'

'ശരിയാണല്ലാ..നീ പെണ്ണു തന്നേണു കേട്ടാ......നീയെന്തിനാണു പാതിരാത്രി ഇതിന്റെ മോളില്‍ കേറി ഇരിക്കണത്‌....'


'ടോ..കോപ്പേ....ഇത്ര നേരം ഞാന്‍ മര്യാദക്കു പറഞ്ഞു..ഞാന്‍ മീനാക്ഷീടെ പ്രേതോണെന്ന്......പിന്നേം താന്‍ ചൊറിയാന്‍ വരേണാ......തന്റെ രക്തം ഞാന്‍ ഇന്നു കുടിക്കും.....ഹ.ഹ.ഹാ'

'ഉവ്വ...നീ ഒലത്തും.......എന്റെ രക്തമെങ്ങാന്‍ കുടിച്ചാ..പൊന്നു മോളേ...നീ നാലു ദിവസം നാലുകാലേല്‍ നടക്കും......പറ്റായിട്ട്‌ നീ ഈ മരത്തിന്റെ മോളില്‍ വലിഞ്ഞ്‌ കേറണത്‌ എനിക്കൊന്നു കാണണം......'

'പ്രേതങ്ങള്‍ക്കു മദ്യം ഇഷ്ടമാണു.....മദ്യപിക്കുന്നവരേയും.....ഹ.ഹ.ഹ.....ഓട്‌....ഓടാന്‍...പേടിച്ചോടാന്‍..'

'ഓടാനാ...എങ്ങോട്ടോടാന്‍......എനിക്ക്‌ നേരേ നിക്കാന്‍ തന്നെ പറ്റണില്ലാ..... അപ്പഴാ ഇനി ഓടണത്‌....നിനക്ക്‌ ചോര കുടിക്കണെങ്കില്‍ കുടിച്ചിട്ട്‌ പോടീ.....അതിനു ഞാന്‍ എന്തിനാണു ഓടേം.. ചാടേം ..പേടിക്കേം ഒക്കെ ചെയ്യണത്‌...ഇതു നല്ല കൂത്ത്‌...'

'നീ പേടിക്കുമ്പോള്‍ മാത്രമേ നിന്റെ ഞരമ്പുകള്‍ എഴുന്നു നില്‍ക്കുകയുള്ളൂ....അപ്പോഴാണു....ഞങ്ങള്‍ക്കു ചോര കുടിക്കാന്‍ എളുപ്പം.....അല്ലാതെ പാതിരാത്രി.... ഈ ഇരുട്ടത്‌ ...ഞാന്‍ എങ്ങനേണു മനുഷ്യാ തന്റെ ഞരമ്പ്‌ കണ്ട്‌ പിടിക്കണത്‌.......'

'അല്ലാ...ഞാന്‍ ഇന്നലെ ഇതു വഴി ഈ സമയത്ത്‌ വന്നതാണല്ലാ..അപ്പൊ നിന്നെ കണ്ടില്ലല്ലാ...'

'ഇന്നലെ ശനിയാഴ്ച അല്ലായിരുന്നാ.....ശനിയാഴ്ച രാത്രി പ്രേതങ്ങള്‍ എറങ്ങൂല്ലാ...'


'അതെന്താടീ...ശനിയാഴ്ചേണാ......പ്രേതങ്ങള്‍ക്കു ഓഫ്‌..'

'അതല്ലെടോ മനുഷ്യാ.......ശനിയാഴ്ച രാത്രി സൂര്യേലു സിനിമ ഒണ്ട്‌.....പാതിരാപ്പടം.....അപ്പൊ ...അതു കണ്ട്‌ വല്ലയിടത്തും ഇരിക്കും...അല്ലാതെ ആരാടോ ഈ തണുപ്പത്ത്‌ ഇവിടെ വന്ന് കുറ്റിയടിച്ച്‌ നില്‍ക്കണത്‌.........‘

'എടീ...നിന്നെ ഞാന്‍ ഇപ്പഴാണു ശരിക്കും ശ്രദ്ധിച്ചത്‌ കേട്ടാ...നീയാ ചത്തു പോയ മീനാക്ഷി തന്നേണല്ലാ.......നിന്നെ ആരാണ്ടും എന്താണ്ടും ചെയ്തെന്നു പറഞ്ഞു...നീ എന്തിനാടീ ആ പഞ്ചായത്തു കിണറ്റില്‍ ചാടീതു.....നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ചില്ലേ നീ......നിന്നെ ഞാന്‍ അന്നേ ഓങ്ങി വച്ചതാ......'

'ടോ...കാര്‍ന്നോരേ...കള്ളുകുടിച്ചാല്‍ വയറ്റില്‍ കെടക്കണം......എന്നെ ആരും ഒന്നും ചെയ്തൊന്നുമില്ലാ.....ഞാന്‍ കിണറിന്റെ സൈഡില്‍ നിന്നപ്പോ..കാലു തെറ്റി കിണറ്റിനകത്ത്‌ വീണതാ........താന്‍ ഒക്കെ കൂടി എന്നെ നാറ്റിക്കേ ഒള്ളൂ....ചാവാറായല്ലാ ..എന്നിട്ടും പരദൂഷണത്തിനു ഒരു കൊറവും ഇല്ലാ... '

'ഉം...നീ സാരിയൊക്കെ ഉടുത്തപ്പോ ..കിണ്ണനായിട്ടൊണ്ട്‌ കേട്ടാ......നുമ്മടെ ശോഭനേടെ പോലെയല്ലേ നീ തെളങ്ങണത്‌...നീ ഇങ്ങട്‌ അടുത്ത്‌ വന്നേ...ആശാരി ഒന്ന് കാണട്ടേ.......'

'ശ്ശെ...അസ്ഥാനത്താണല്ലാ കെളവന്റെ നോട്ടം.......പ്രേതങ്ങളും ചുരിദാറു ഇടേണ്ടി വരുമോ എന്റെ ലൂസിഫറേ......'

'ലൂസിഫറാ......എടീ നീ ഒരു ഹിന്ദു പ്രേതോല്ലേ.....നിനക്കെവിടേടി ലൂസിഫര്‍ ഇരിക്കണത്‌.....'

'കെളവാ....പാതിരാത്രി വര്‍ഗീയത പറയരുത്‌......ഓടടൊ..ഓടാന്‍.....കര്‍ത്താവിനെ ഓര്‍ത്ത്‌ താന്‍ ഒന്ന് പേടിക്ക്‌.......'

'ഈ സാരി എവിടുന്നാടീ....നല്ല ഉജാല മുക്കി വെളുപ്പിച്ചതാണല്ലാ......'

'സാരിയാ...വെളുപ്പിച്ചതാ.....വല്ല പള്ളീലും പറഞ്ഞാ മതി.....ഇതേ പുത്തനാ...പുത്തന്‍....'

'അതു ശെരി പുത്തനാണാ....അമ്മുക്കുട്ടി..കുറച്ച്‌ ദെവസോയി ഒരു സാരി വാങ്ങിച്ചു കൊടുക്കണോന്നു പറഞ്ഞ്‌ ബഹളോണ്ടാക്കണു.......അപ്പറത്തെ അമ്മിണീടെ കല്യാണോല്ലേ നാളെ.....അതിനു പോകാനാ...'

'അതിനു താന്‍ എന്റെ സാരീലോട്ടു സൂക്ഷിച്ചു നോക്കണത്‌ എന്തിനാണു...'

'നീ ഈ സാരി ഒന്ന് തരോ.....കല്യാണം കഴിഞ്ഞിട്ട്‌ തിരിച്ച്‌ തരാടീ....ഈ പാലമരത്തില്‍ ഏതുനേരോം കുത്തിയിരിക്കണ നിനക്കെന്തിനാണു സാരി....'

'കെളവാ.....വിട്ടോ......മതി..മതി..അടുത്ത്‌ വരണ്ടാ....മാന്തിപ്പറിക്കും ഞാന്‍.....കടിച്ചു ഞാന്‍ കീറും.....'

'ഹാ...ഒടക്കെണ്ടാക്കല്ലേടീ കൊച്ചേ....നീയതങ്ങ്‌ അഴിച്ചേ......'

'വിടടൊ...വിടാന്‍ ..സാരീന്നു വിടാന്‍........അയ്യോ...രക്ഷിക്കണേ......കള്ളിയങ്കാട്ടു നീലീ......മറുതേ.......കരിമ്പൂച്ചേലേ സീമേ.......വീണ്ടും ലിസയിലെ സീമേ......ഓടിവായോ...'

'മതി ഇതു മതി...സാരി മാത്രം മതി...വേറെ ഒന്നും വേണ്ടാ....ഇതിപ്പൊ എങ്ങനേണു കൊണ്ടുപോണത്‌....ഒരു കവറു കിട്ടീരുന്നെങ്കി......'

'ദുഷ്ടാ.....നീ എന്റെ സാരിയഴിച്ചല്ലേ.....നിനക്ക്‌ പ്രേതശാപം കിട്ടുടാ.......ചത്തു കഴിഞ്ഞാല്‍ തുണിയുടുക്കാതെ അലഞ്ഞു തിരിയൂടാ നീ.....കാലാ...'
------------------------------

'അമ്മുക്കുട്ടീ...ടീ..വാതിലു തൊറക്കടീ....'

'ഹല്ലാ..ആരാ ഇത്‌......എന്താണു ഇത്ര നേരത്തേ...ഷാപ്പില്‍ തന്നെ കെടക്കായിരുന്നില്ലേ.....അല്ല..നിങ്ങടെ മുണ്ടെന്തിയേ...ഇങ്ങനേ നാണോം മാനോം ഇല്ലാത്ത മനുഷ്യന്‍....കള്ളുകുടിച്ചാല്‍ ഉടുമുണ്ട്‌ വല്ലോടത്തും കളഞ്ഞിട്ട്‌ പോരും...'

'ചൂടാവല്ലേടീ ചക്കരേ.... ദേ...ഞാന്‍ എന്താ കൊണ്ടുവന്നേക്കണേന്നു നോക്കിയേ........'

'ഈശ്വരാ...സാരിയാ....ഇതെവിടുന്ന്.....ഇതെന്താ മനുഷ്യാ വെറുതേ കൈയില്‍ പിടിച്ച്‌ കൊണ്ടുവന്നേക്കണേ...ഇതിനു വാങ്ങിയ സ്ഥലത്തു നിന്ന് കവറൊന്നും കിട്ടീല്ലേ....'

'കവറൊക്കെ ഒണ്ടായിരുന്നെടീ....ഷാപ്പില്‍ വച്ച്‌ പുതിയതാണല്ലാ എന്നു നുമ്മടെ ഗോപി പറഞ്ഞപ്പോ...ഞാന്‍ അഴിച്ച്‌ കാണിച്ചതല്ലേ......പിന്നെ കവറിലിട്ടില്ലാ..'

'കൊള്ളാം....വന്ന് കഞ്ഞി കുടിക്ക്‌....ഞാന്‍ സാരി ഒന്ന് ഉടുത്ത്‌ നോക്കട്ടെ...'

'ദേ ഒരു കാര്യം..ഞാന്‍ സാരി അഴിച്ച്‌ കാണിച്ചെന്നും പറഞ്ഞ്‌...നീ ഇത്‌ ഉടുത്തോണ്ടും പോണ വഴി..ആരെങ്കിലും സാരി പുതിയതാണല്ലാ.... എന്നു പറഞ്ഞാ...ഒടനേ അവരെ അഴിച്ചൊന്നും കാണിക്കണ്ടാട്ടാ....'



-----------------------

അമ്മുക്കുട്ടി ...അമ്മിണീടെ കല്യാണത്തിനു പുതിയ സാരി ഉടുത്ത്‌ പങ്കെടുത്തു.

നാണപ്പനാശാരി പിന്നെയും അടിച്ച്‌ പൂക്കുറ്റിയായി ഷാപ്പില്‍ അടിയുണ്ടാക്കി.വാങ്ങിച്ചത്‌ തിരിച്ച്‌ കൊടുത്ത്‌ ശീലമില്ലാത്തതു കൊണ്ട്‌ പിന്നീട്‌ അദ്ദേഹം പാലച്ചുവട്‌ വഴി പോയില്ല.

പാലച്ചുവട്ടില്‍ പിന്നെയും മനക്കലെ മീനാക്ഷി പ്രത്യക്ഷപ്പെട്ടു.

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത്‌ പ്രത്യക്ഷപ്പെട്ടത്‌ അന്നായിരുന്നു.

Monday, March 12, 2007

ഹോണോലുലു രീതികള്‍

ഇപ്രാവശ്യം നമുക്ക്‌ പാലക്കാടിനു അടുത്തുള്ള ഹോണോലുലു എന്ന ഗ്രാമത്തില്‍ പോത്തിനോട്‌ വേദം....ക്ഷമിക്കുക....പോത്തിനെ വെട്ടി കറി ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് പഠിക്കാം.....
[ഞാന്‍ പഠിപ്പിക്കും]

വേണ്ട സാധനങ്ങള്‍.....

1.എമണ്ടന്‍ പോത്ത്‌-ഒരെണ്ണം

2.തോക്ക്‌/വടിവാള്‍/കോടാലി/പല്ലിന്റെ ഇടയില്‍കുത്തി/ചെവിതോണ്ടി-എല്ലാം ഒരോന്ന്.

3.മുളക്‌ പൊടി-100 ഗ്രാം

4.വെളിച്ചെണ്ണ ചൂടാക്കിയത്‌-ഒരു കിലോ

5.ചെമ്പുകലം വലുത്‌-ഒരെണ്ണം

6.കിണര്‍[വെള്ളം ഉള്ളത്‌]-ഒരെണ്ണം

7.ഗ്യാസുകുറ്റി നിറച്ചത്‌-ഒരെണ്ണം

8.ഗ്യാസടുപ്പ്‌-ഒരെണ്ണം

9.പോത്തിന്റെ ഉടമസ്ഥന്റെ സമ്മതം-ഒരെണ്ണം.

10.ഉടമസ്ഥന്റെ ഭാര്യയുടെ സമ്മതം-2 എണ്ണം

ഇനി പ്രയോഗങ്ങള്‍........

പോത്തിനെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തേക്ക്‌ പോവുക.
ഇനി പോത്ത്‌ മേയാന്‍ പോയിരിക്കുക ആണെങ്കില്‍ അത്‌ തിരിച്ച്‌ വരുന്നത്‌ വരെ അവിടെ കുത്തി ഇരിക്കുക.

സമയം പോകാന്‍ ചെവിതോണ്ടി മൂക്കിലിട്ട്‌ വലിക്കുക.
എന്നിട്ടും സമയം പോകുന്നില്ല എങ്കില്‍ പല്ലുകുത്തി എടുത്ത്‌ ചെവീല്‍ കുത്തുക.
അതിന്റെ ഒരു കഷണം ഒടിഞ്ഞ്‌ ചെവീല്‍ ഇരുന്ന് കഴിയുമ്പോള്‍ സമാധാനം ആകും.

പോത്ത്‌ വന്നു കഴിയുമ്പോള്‍ അതിനെ മര്യാദക്കു കാര്യം പറഞ്ഞു മനസ്സിലാക്കുക.
ഏറ്റില്ലെങ്കില്‍ ഭീഷണിപ്പെടുത്തുക.[ഉമ്മര്‍ സ്റ്റൈയിലില്‍]
അപ്പോള്‍ അതു മുക്രയിട്ട്‌ ദേഷ്യം പ്രകടിപ്പിക്കും.
പിന്നെ ഒന്നും നോക്കരുത്‌.
വടിവാളുമെടുത്ത്‌ കൊണ്ട്‌ അതിന്റെ നേരേ പാഞ്ഞ്‌ ചെല്ലുക.
പോത്തിനു ബോധം ഉള്ളത്‌ കൊണ്ട്‌....
അതിനു കാര്യം മനസ്സിലാകുകയും .....അത്‌ തിരിഞ്ഞ്‌ ഓടുകയും ചെയ്യും.

കൂടെ ഓടുക.
ഓടുന്ന കൂട്ടത്തില്‍ പോത്തിനെ അറിയാവുന്ന തെറികള്‍ ഒക്കെ വിളിക്കുക.
പോത്ത്‌ തിരിച്ച്‌ വല്ല തെറിയും പറഞ്ഞാല്‍ നിങ്ങളുടെ വിധി എന്ന് വിചാരിക്കുക.

ഓടിയോടി പോത്തിന്റെ അടുത്ത്‌ എത്തിയാല്‍ ...അതിന്റെ വാലില്‍ പിടുത്തമിടുക.
പോത്ത്‌... 'വിടടാ പന്നീ'....എന്നു പറയും.
പക്ഷേ നിങ്ങള്‍ വിടരുത്‌.

പോത്ത്‌ നിങ്ങളെ ആക്രമിക്കാന്‍ തുനിയുക ആണെങ്കില്‍....
തയ്യാറാക്കി വച്ചിരിക്കുന്ന മുളകുപൊടി അതിന്റെ കണ്ണിലേക്ക്‌ തൂവുക.

വേദന സഹിക്കാന്‍ പറ്റാതെ പോത്ത്‌ നിങ്ങളുടെ വീട്ടുകാര്‍ക്കു വിളിച്ചാലും,
നിങ്ങള്‍ സംയമനം പാലിക്കണം.
കാരണം ഇവിടെ നമ്മള്‍ ഒരു വിദ്യ പഠിക്കുക ആണു.

കലികയറിയ പോത്ത്‌ നിങ്ങളെ തട്ടിയിട്ട്‌ പിന്നേയും ഓടും.
വീണ്ടും കൂടെ ഓടുക.
ഇപ്രാവശ്യം തയ്യാറാക്കി വച്ചിരിക്കുന്ന ചൂട്‌ വെളിച്ചെണ്ണ പോത്തിന്റെ
വാലിന്റെ തൊട്ട്‌ അടിയിലായുള്ള വൃഷ്ടി പ്രദേശത്തേക്ക്‌ ഒഴിക്കുക.

അതോടു കൂടി പോത്ത്‌ ഒരു ഭീകരന്‍ ആയി മാറും.
ഒരു അലര്‍ച്ചയോടു കൂടി പോത്ത്‌ നിങ്ങളുടെ നേരേ തിരിയും.

അപ്പോ നിങ്ങള്‍ തോക്ക്‌ ഏടുക്കും.....
പോത്തിനു നേരേ ഉന്നം പിടിക്കും....
കറക്റ്റ്‌ തലക്ക്‌ ഉണ്ട കൊള്ളാന്‍ പാകത്തില്‍ തോക്ക്‌ എയിം ചെയ്തു നില്‍ക്കും....
പോത്ത്‌ ചീറി അടുത്ത്‌ എത്താറാകുമ്പോള്‍ നിങ്ങള്‍ക്കു ഒരു കാര്യം മനസ്സിലാകും........
വേണ്ട സാധനങ്ങളുടെ ലിസ്റ്റില്‍ ഉണ്ടയില്ലായിരുന്നു....
വെറും തോക്ക്‌ മാത്രം.

പോത്തേ....വെയിറ്റ്‌ ...വെയിറ്റ്‌.....
അല്ലെങ്കില്‍ 'ഞാന്‍ സറണ്ടര്‍'.....എന്നൊന്നും പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ലാ.

പിന്നെ എന്ത്‌ ചെയ്യണം....ഓടണം......
കൈയില്‍ ഇരിക്കണ ഉണ്ടയില്ലാ തോക്ക്‌ വലിച്ചെറിഞ്ഞ്‌ കളഞ്ഞിട്ട്‌ ജീവനും കൊണ്ട്‌ ഓടണം.

ഓടി ....ഓടി...പണ്ട്‌ ആരോ പറഞ്ഞ മാതിരി.....
വലതു വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ടുകൊണ്ട്‌....
ഇടതുവശത്തേക്ക്‌ ഓടണം.
അപ്പോള്‍ പോത്ത്‌ വലതു വശത്തേക്ക്‌ പൊയ്ക്കോളും.

അതിനു ശേഷം നമ്മള്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന.....
വെള്ളമുള്ള കിണറിന്റെ അടുത്ത്‌ ചെന്ന്...
അതില്‍ നിന്ന് വെള്ളം കോരി....
വലിയ ചെമ്പില്‍ നിറച്ച്‌....
ഗ്യാസടുപ്പില്‍ വച്ച്‌ ചൂടാക്കി കുളിക്കുക.......

അങ്ങനെ ആ വെഷമം മാറി കിട്ടും.....
[പോത്തിനെ കിട്ടാതെ വരുമ്പം നമുക്ക്‌ ഉണ്ടാകാന്‍ ചാന്‍സ്‌ ഉള്ള വെഷമം മാറൂന്നാ ഞാന്‍ ഉദ്ദേശിച്ചത്‌]


പിന്നേ.....ഹോണോലുലൂലെ പാചകം പഠിക്കാന്‍ വന്നേക്കണു....
ചമ്മന്തി പോലും ഉണ്ടാക്കാന്‍ അറിയാത്ത ഞാന്‍ ആണു പാചകം പഠിപ്പിക്കണത്‌.

ഞാന്‍ ഹോട്ടലീന്നു തീറ്റ തൊടങ്ങീട്ടു കൊല്ലം എട്ടായി മനുഷ്യാ......